യഹസ്‌കേൽ 35:1-15

35  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, നീ സേയീർമലനാടിനു+ നേരെ മുഖം തിരിച്ച്‌ അതിന്‌ എതിരെ പ്രവചിക്കൂ!+  അതിനോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “സേയീർമലനാടേ, ഞാൻ ഇതാ നിനക്ക്‌ എതിരെ തിരിഞ്ഞിരിക്കുകയാണ്‌. ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്‌നിലമാക്കും.+  ഞാൻ നിന്റെ നഗരങ്ങളെ നാശകൂമ്പാരമാക്കും. നീ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്‌നിലമാകും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.  കാരണം, നീ ഇസ്രായേല്യരോട്‌ ഒടുങ്ങാത്ത ശത്രുത കാണിച്ചു.+ അവരുടെ കഷ്ടകാലത്ത്‌, അവരുടെ അന്തിമശിക്ഷയുടെ സമയത്ത്‌, നീ അവരെ വാളിന്‌ ഏൽപ്പിച്ചുകൊടുത്തു.”’+  “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘അതുകൊണ്ട്‌ ഞാനാണെ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിനുവേണ്ടി ഒരുക്കും. രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും. നീ വെറുത്തതു രക്തമായതുകൊണ്ട്‌ രക്തച്ചൊരിച്ചിൽ നിന്നെ പിന്തുടരും.+  ഞാൻ സേയീർമലനാടിനെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്‌നിലമാക്കും.+ അതിലൂടെ പോകുന്നവരെയും വരുന്നവരെയും ഞാൻ കൊന്നുകളയും.  അതിന്റെ മലകളിൽ ഞാൻ ശവങ്ങൾ നിറയ്‌ക്കും. വാളാൽ കൊല്ലപ്പെട്ടവർ നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ എല്ലാ അരുവികളിലും വീണുകിടക്കും.  ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്‌നിലമാക്കും; അത്‌ എന്നും അങ്ങനെ കിടക്കും. നിന്റെ നഗരങ്ങളിൽ ആൾത്താമസമുണ്ടാകില്ല.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’ 10  “‘ഈ രണ്ടു ജനതകളും രണ്ടു ദേശങ്ങളും എന്റേതാകും, അവ രണ്ടും ഞങ്ങൾ കൈവശമാക്കും’+ എന്നു നീ പറഞ്ഞില്ലേ? യഹോവ അവിടെയുണ്ടായിരുന്നിട്ടുപോലും നീ അങ്ങനെ പറഞ്ഞു. 11  ‘അതുകൊണ്ട്‌ ഞാനാണെ,’ പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, ‘വിദ്വേഷം മൂത്ത്‌ നീ അവരോടു കാട്ടിയ കോപത്തിനും അസൂയയ്‌ക്കും അനുസൃതമായി ഞാൻ നിന്നോട്‌ ഇടപെടും.+ നിന്നെ ന്യായം വിധിക്കുമ്പോൾ ഞാൻ അവർക്ക്‌ എന്നെത്തന്നെ വെളിപ്പെടുത്തും. 12  “ആൾപ്പാർപ്പില്ലാതെ പാഴ്‌നിലമായിക്കിടക്കുന്ന അവരെ, വിഴുങ്ങാൻ പാകത്തിൽ* നമ്മുടെ കൈയിൽ കിട്ടിയിരിക്കുന്നു” എന്ന്‌ ഇസ്രായേൽമലകൾക്കെതിരെ പറഞ്ഞ നിന്റെ നിന്ദാവാക്കുകളെല്ലാം യഹോവ എന്ന ഞാൻ കേട്ടിരിക്കുന്നു എന്ന്‌ അപ്പോൾ നീ അറിയേണ്ടിവരും. 13  നീ എനിക്ക്‌ എതിരെ ഗർവത്തോടെ, വാതോരാതെ സംസാരിച്ചു.+ എല്ലാം ഞാൻ കേട്ടു.’ 14  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത പാഴ്‌നിലമാക്കുമ്പോൾ ഭൂമി മുഴുവൻ ആർത്തുല്ലസിക്കും. 15  ഇസ്രായേൽഗൃഹത്തിന്റെ അവകാശദേശം ആൾപ്പാർപ്പില്ലാതെ കിടന്നപ്പോൾ നീ ആർത്തുല്ലസിച്ചില്ലേ? അങ്ങനെതന്നെ ഞാൻ നിന്നോടും ചെയ്യും.+ സേയീർമലനാടേ, നീ ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കും. അതെ, ഏദോം മുഴുവനും അങ്ങനെയാകും.+ അപ്പോൾ, ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “ആഹാരമായി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം