യഹസ്‌കേൽ 38:1-23

38  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2  “മനുഷ്യപുത്രാ, മേശെക്കിന്റെയും തൂബലിന്റെയും+ പ്രധാനതലവനായ* മാഗോഗ്‌ ദേശത്തെ ഗോഗിനു+ നേരെ മുഖം തിരിച്ച്‌ അവന്‌ എതിരെ പ്രവചിക്കൂ!+ 3  നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “മേശെക്കിന്റെയും തൂബലിന്റെയും പ്രധാനതലവനായ* ഗോഗേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരിഞ്ഞിരിക്കുകയാണ്‌. 4  ഞാൻ നിന്നെ പിന്നോട്ടു തിരിച്ച്‌ താടിയെല്ലിൽ കൊളുത്തിട്ട്‌+ നിന്നെയും നിന്റെ മുഴുവൻ സൈന്യത്തെയും+ മോടിയോടെ വസ്‌ത്രം ധരിച്ച കുതിരപ്പടയാളികളെയും കുതിരകളെയും പുറത്ത്‌ കൊണ്ടുവരും. വൻപരിചകളും ചെറുപരിചകളും* ഏന്തിയ ഒരു വൻസമൂഹമാണ്‌ അവർ; എല്ലാവരും വാൾ എടുത്ത്‌ പോരാടുന്നവർ! 5  പേർഷ്യയും എത്യോപ്യയും പൂതും+ അവരുടെകൂടെയുണ്ട്‌; അവർക്കെല്ലാം ചെറുപരിചയും പടത്തൊപ്പിയും ഉണ്ട്‌. 6  ഗോമെരും എല്ലാ പടയാളികളും വടക്ക്‌ അതിവിദൂരഭാഗത്തുനിന്നുള്ള തോഗർമഗൃഹവും+ എല്ലാ പടയാളികളും ഒപ്പമുണ്ട്‌. അതെ, അനേകം ജനതകൾ നിന്റെകൂടെയുണ്ട്‌.+ 7  “‘“ഒരുങ്ങിയിരിക്കൂ! നീയും നിന്റെകൂടെ കൂടിവന്നിട്ടുള്ള എല്ലാ സൈന്യങ്ങളും തയ്യാറായിക്കൊള്ളൂ! നീയായിരിക്കും അവരുടെ സൈന്യാധിപൻ.* 8  “‘“ഏറെ നാളുകൾ കഴിഞ്ഞ്‌ നിന്നിലേക്കു ശ്രദ്ധ തിരിക്കും.* വാളിന്റെ കെടുതികൾക്കിരയായിട്ടും രക്ഷപ്പെട്ട്‌ മടങ്ങിവന്നവരുടെ ദേശം, കാലങ്ങളായി നശിച്ചുകിടന്നിരുന്ന ഇസ്രായേൽമലകളിലേക്കു നിരവധി ജനതകളിൽനിന്ന്‌ കൂട്ടിചേർക്കപ്പെട്ടവരുടെ ദേശം, നീ അവസാനവർഷങ്ങളിൽ ആക്രമിക്കും. ഈ ദേശത്ത്‌ താമസിക്കുന്നവരെ ജനതകളിൽനിന്ന്‌ തിരികെ കൊണ്ടുവന്നതാണ്‌. അവരെല്ലാം സുരക്ഷിതരായി കഴിയുന്നു.+ 9  ഒരു കൊടുങ്കാറ്റുപോലെ നീ അവർക്കെതിരെ വരും. നീയും നിന്റെ സർവസൈന്യവും നിന്റെകൂടെയുള്ള അനേകം ജനതകളും മേഘംപോലെ അവരുടെ ദേശം മൂടും.”’ 10  “പരമാധികാരിയായ യഹോവ പറയുന്നു: ‘ആ ദിവസം നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ നാമ്പിടും. നീ ഒരു കുതന്ത്രം മനയും. 11  നീ പറയും: “ചുറ്റുമതിലില്ലാത്ത ഗ്രാമങ്ങളുടെ ദേശം ഞാൻ ആക്രമിക്കും.+ ആരുടെയും ശല്യമില്ലാതെ സുരക്ഷിതരായി താമസിക്കുന്നവരുടെ നേരെ ഞാൻ വരും. അവരുടെ ഗ്രാമങ്ങൾക്കു മതിലുകളുടെയോ ഓടാമ്പലുകളുടെയോ കവാടങ്ങളുടെയോ സംരക്ഷണമില്ല.” 12  ഒരു വൻകൊള്ള നടത്താനും ഒരിക്കൽ നശിച്ചുകിടന്നതും ഇപ്പോൾ ആൾപ്പാർപ്പുള്ളതും ആയ സ്ഥലങ്ങൾ+ ആക്രമിക്കാനും ആണ്‌ നിന്റെ പദ്ധതി. ജനതകളുടെ ഇടയിൽനിന്ന്‌ തിരികെ കൊണ്ടുവന്ന ജനത്തെ+—ഭൂമിയുടെ നടുവിൽ താമസിച്ച്‌ ധനവും വസ്‌തുവകകളും സമ്പാദിച്ചുകൂട്ടുന്ന+ ജനത്തെ—ആക്രമിക്കാനാണു നീ നോക്കുന്നത്‌. 13  “‘ശേബയും+ ദേദാനും+ തർശീശ്‌ വ്യാപാരികളും+ അവരുടെ എല്ലാ വീരയോദ്ധാക്കളും* നിന്നോടു ചോദിക്കും: “ഒരു വൻകൊള്ള നടത്താനാണോ നീ ആക്രമിക്കുന്നത്‌? സ്വർണവും വെള്ളിയും കൊണ്ടുപോകാനാണോ നീ നിന്റെ സൈന്യത്തെ ഒന്നിച്ചുകൂട്ടുന്നത്‌? സമ്പത്തും വസ്‌തുവകകളും അപഹരിക്കാനും വലിയ തോതിൽ കൊള്ളമുതൽ കൈക്കലാക്കാനും ആണോ നീ നോക്കുന്നത്‌?”’ 14  “അതുകൊണ്ട്‌ മനുഷ്യപുത്രാ, പ്രവചിക്കൂ! ഗോഗിനോടു പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “അന്ന്‌ എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി കഴിയുമ്പോൾ നീ അത്‌ അറിയാതിരിക്കുമോ?+ 15  നീ നിന്റെ സ്ഥലത്തുനിന്ന്‌, വടക്ക്‌ അതിവിദൂരഭാഗങ്ങളിൽനിന്ന്‌,+ വരും. നിന്റെകൂടെ അനേകം ജനതകളും ഉണ്ടായിരിക്കും. എല്ലാവരും കുതിരപ്പുറത്ത്‌ ഒരു വൻസമൂഹമായി, ഒരു മഹാസൈന്യമായി, വരും.+ 16  മേഘം ദേശത്തെ മൂടുന്നതുപോലെ നീ എന്റെ ജനമായ ഇസ്രായേലിന്‌ എതിരെ വരും. ഗോഗേ, അവസാനനാളുകളിൽ ഞാൻ നിന്നെ എന്റെ ദേശത്തിന്‌ എതിരെ വരുത്തും.+ ജനതകൾ എന്നെ അറിയാൻവേണ്ടി അവർ കാൺകെ ഞാൻ നിന്നെ കൈകാര്യം ചെയ്യും. അങ്ങനെ, ഞാൻ എന്നെ വിശുദ്ധീകരിക്കും.”’+ 17  “പരമാധികാരിയായ യഹോവ പറയുന്നു: ‘നിന്നെക്കുറിച്ചുതന്നെയല്ലേ മുൻകാലങ്ങളിൽ എന്റെ ദാസന്മാരായ ഇസ്രായേൽപ്രവാചകന്മാരിലൂടെ ഞാൻ സംസാരിച്ചത്‌? നിന്നെ അവർക്കെതിരെ കൊണ്ടുവരുമെന്ന്‌ അവർ വർഷങ്ങളോളം പ്രവചിച്ചിരുന്നില്ലേ?’ 18  “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഗോഗ്‌ ഇസ്രായേൽ ദേശത്തെ ആക്രമിക്കുന്ന ആ ദിവസം, എന്റെ ഉഗ്രകോപം കത്തിക്കാളും.+ 19  എന്റെ ആവേശത്തിൽ, എന്റെ കോപാഗ്നിയിൽ, ഞാൻ സംസാരിക്കും. അന്ന്‌ ഇസ്രായേൽ ദേശത്ത്‌ ഒരു വൻഭൂകമ്പമുണ്ടാകും. 20  ഞാൻ കാരണം കടലിലെ മത്സ്യങ്ങളും ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും പേടിച്ചുവിറയ്‌ക്കും. മലകൾ ഇടിഞ്ഞുവീഴും.+ ചെങ്കുത്തായ പാറകൾ തകർന്നുവീഴും. എല്ലാ മതിലുകളും നിലംപൊത്തും.’ 21  “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ ഗോഗിന്‌ എതിരെ എന്റെ എല്ലാ മലകളിലേക്കും ഒരു വാൾ അയയ്‌ക്കും. ഓരോരുത്തരുടെയും വാൾ സ്വന്തം സഹോദരന്‌ എതിരെ ഉയരും.+ 22  മാരകമായ പകർച്ചവ്യാധിയാലും+ രക്തച്ചൊരിച്ചിലിനാലും ഞാൻ അവനെ ന്യായം വിധിക്കും. ഞാൻ അവന്റെ മേലും അവന്റെ സൈന്യത്തിന്റെ മേലും അവന്റെകൂടെയുള്ള അനേകം ജനതകളുടെ മേലും പെരുമഴയും ആലിപ്പഴവും+ തീയും+ ഗന്ധകവും*+ പെയ്യിക്കും.+ 23  അനേകം ജനതകൾ കാൺകെ ഞാൻ എന്നെ വെളിപ്പെടുത്തുകയും മഹത്ത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. അങ്ങനെ, ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’

അടിക്കുറിപ്പുകള്‍

അഥവാ “മുഖ്യപ്രഭുവായ.”
അഥവാ “മുഖ്യപ്രഭുവായ.”
സാധാരണയായി വില്ലാളികളാണ്‌ ഇവ ഉപയോഗിച്ചിരുന്നത്‌.
അക്ഷ. “കാവൽക്കാരൻ.”
അഥവാ “നിന്നെ വിളിച്ചുവരുത്തും.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളും.”
അതായത്‌, സൾഫർ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം