യഹസ്‌കേൽ 42:1-20

42  പിന്നെ, വടക്കുള്ള പുറത്തെ മുറ്റത്തേക്ക്‌ എന്നെ കൊണ്ടുപോയി.+ എന്നിട്ട്‌, എന്നെ തുറസ്സായ സ്ഥലത്തിന്‌ അടുത്തുള്ള കെട്ടിടസമുച്ചയത്തിലേക്കു കൊണ്ടുചെന്നു;+ അവിടെ ഊണുമുറികളായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന്റെ വടക്കുഭാഗത്തായിരുന്നു ആ കെട്ടിടസമുച്ചയം.+  വടക്കേ പ്രവേശനകവാടമുള്ള വശത്ത്‌ അതിന്റെ നീളം 100 മുഴം;* വീതി 50 മുഴം.  പുറത്തെ മുറ്റത്തിന്റെ കൽത്തളത്തിനും 20 മുഴം വീതിയുള്ള അകത്തെ മുറ്റത്തിനും+ ഇടയിലായിരുന്നു അതിന്റെ സ്ഥാനം. ഊണുമുറികൾ മൂന്നു നിലയായിട്ടായിരുന്നു. പരസ്‌പരം അഭിമുഖമായുള്ള വരാന്തകൾ അവയ്‌ക്കുണ്ടായിരുന്നു.  ഊണുമുറികളുടെ* മുന്നിൽ ഉള്ളിലായി 10 മുഴം വീതിയുള്ള ഒരു നടപ്പാതയുണ്ടായിരുന്നു.+ അതിന്റെ നീളം 100 മുഴമായിരുന്നു.* അവയുടെ പ്രവേശനകവാടങ്ങളുടെ ദർശനം വടക്കോട്ടായിരുന്നു.  വരാന്തകൾ കൂടുതൽ സ്ഥലം എടുത്തതുകൊണ്ട്‌ മുകളിലത്തെ നിലയിലെ ഊണുമുറികൾ താഴത്തെയും നടുവിലത്തെയും നിലകളിലെ ഊണുമുറികളെ അപേക്ഷിച്ച്‌ ഇടുങ്ങിയതായിരുന്നു.  മൂന്നു നിലയുണ്ടായിരുന്നെങ്കിലും മുറ്റത്തുള്ളതുപോലുള്ള തൂണുകൾ അവയ്‌ക്കില്ലായിരുന്നു. അതുകൊണ്ടാണ്‌, താഴത്തേതിന്റെയും നടുവിലത്തേതിന്റെയും അത്ര തറവിസ്‌തീർണമില്ലാതെ മുകളിലത്തെ നില പണിതത്‌.  പുറത്തെ മുറ്റത്തിനു നേർക്കുള്ള ഊണുമുറികളുടെ സമീപത്തെ, കല്ലുകൊണ്ടുള്ള പുറമതിലിന്റെ നീളം 50 മുഴമായിരുന്നു. മറ്റുള്ള ഊണുമുറികൾക്ക്‌ അഭിമുഖമായിരുന്നു അത്‌.  പുറത്തെ മുറ്റത്തിനു നേർക്കുള്ള ഊണുമുറികളുടെ നീളം 50 മുഴമായിരുന്നു. പക്ഷേ, വിശുദ്ധമന്ദിരത്തിന്‌ അഭിമുഖമായുള്ളവയുടെ നീളം 100 മുഴം.  പുറത്തെ മുറ്റത്തുനിന്ന്‌ ഊണുമുറികളിലേക്കു വരാൻ അവയുടെ കിഴക്കുവശത്ത്‌ ഒരു പ്രവേശനമാർഗമുണ്ടായിരുന്നു. 10  മുറ്റത്തുള്ള, കിഴക്കുവശത്തെ കൻമതിലിന്റെ ഉള്ളിലും* ഊണുമുറികളുണ്ടായിരുന്നു. തുറസ്സായ സ്ഥലത്തിനും കെട്ടിടത്തിനും അടുത്തായിരുന്നു അത്‌.+ 11  വടക്കുള്ള ഊണുമുറികളുടേതുപോലെ ഇവയുടെ മുന്നിലും നടപ്പാതയുണ്ടായിരുന്നു.+ ഇവയ്‌ക്കും അതേ നീളവും വീതിയും ആയിരുന്നു. ഇവയുടെ പുറത്തേക്കുള്ള വഴികളും രൂപമാതൃകയും അവയുടേതുപോലെതന്നെയായിരുന്നു. പ്രവേശനകവാടങ്ങൾ 12  തെക്കോട്ടുള്ള ഊണുമുറികളുടെ പ്രവേശനകവാടങ്ങൾപോലെയായിരുന്നു. ആളുകൾക്കു പ്രവേശിക്കാൻ നടപ്പാത തുടങ്ങുന്നിടത്ത്‌ ഒരു പ്രവേശനകവാടമുണ്ടായിരുന്നു.+ അതു കിഴക്കുവശത്ത്‌, തൊട്ടടുത്തുതന്നെയുള്ള കൻമതിലിന്റെ മുന്നിലായിരുന്നു. 13  അപ്പോൾ, അദ്ദേഹം എന്നോടു പറഞ്ഞു: “തുറസ്സായ സ്ഥലത്തിന്‌ അടുത്തുള്ള+ വടക്കുവശത്തെ ഊണുമുറികളും തെക്കുവശത്തെ ഊണുമുറികളും വിശുദ്ധമാണ്‌. ഇവിടെവെച്ചാണ്‌ യഹോവയെ സമീപിക്കുന്ന പുരോഹിതന്മാർ അതിവിശുദ്ധമായ യാഗവസ്‌തുക്കൾ കഴിക്കുന്നത്‌.+ ഈ സ്ഥലം വിശുദ്ധമായതുകൊണ്ട്‌ അതിവിശുദ്ധമായ യാഗവസ്‌തുക്കൾ, ധാന്യയാഗത്തിന്റെയും പാപയാഗത്തിന്റെയും അപരാധയാഗത്തിന്റെയും വസ്‌തുക്കൾ, അവർ ഇവിടെയാണു വെക്കാറുള്ളത്‌.+ 14  ഒരിക്കൽ പുരോഹിതന്മാർ അകത്ത്‌ പ്രവേശിച്ചാൽ, ശുശ്രൂഷ ചെയ്യാൻ ധരിച്ച വസ്‌ത്രങ്ങൾ ഊരിമാറ്റാതെ അവർ വിശുദ്ധസ്ഥലത്തുനിന്ന്‌ പുറത്തെ മുറ്റത്തേക്കു പോകരുതായിരുന്നു.+ കാരണം, അവ വിശുദ്ധമാണ്‌. പൊതുജനത്തിനു വരാൻ അനുമതിയുള്ള സ്ഥലത്ത്‌ ചെല്ലുമ്പോൾ അവർ വേറെ വസ്‌ത്രങ്ങൾ ധരിക്കണമായിരുന്നു.” 15  അദ്ദേഹം ദേവാലയപരിസരത്തിന്റെ അകത്തെ ഭാഗം* അളന്നശേഷം കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ+ എന്നെ പുറത്തേക്കു കൊണ്ടുപോയിട്ട്‌ അവിടം മുഴുവനും അളന്നു. 16  മുഴക്കോലുകൊണ്ട്‌* അദ്ദേഹം കിഴക്കുവശം അളന്നു. ഒരറ്റംമുതൽ മറ്റേ അറ്റംവരെ അതിന്റെ നീളം ആ മുഴക്കോലിന്‌ 500 മുഴക്കോൽ. 17  അദ്ദേഹം മുഴക്കോലുകൊണ്ട്‌ വടക്കുവശം അളന്നു. അതിന്റെ നീളം ആ മുഴക്കോലിന്‌ 500 മുഴക്കോൽ. 18  അദ്ദേഹം മുഴക്കോലുകൊണ്ട്‌ തെക്കുവശം അളന്നു. അതിന്റെ നീളം ആ മുഴക്കോലിന്‌ 500 മുഴക്കോൽ. 19  എന്നിട്ട്‌, ചുറ്റി പടിഞ്ഞാറുവശത്തേക്കു പോയ അദ്ദേഹം മുഴക്കോലുകൊണ്ട്‌ അവിടം അളന്നു, നീളം ആ മുഴക്കോലിന്‌ 500 മുഴക്കോൽ. 20  നാലു വശവും അദ്ദേഹം അളന്നു. ചുറ്റും 500 മുഴക്കോൽ നീളവും 500 മുഴക്കോൽ വീതിയും ഉള്ള+ ഒരു മതിലുണ്ടായിരുന്നു.+ വിശുദ്ധമായതും പൊതുവായ ഉപയോഗത്തിനുള്ളതും തമ്മിൽ വേർതിരിക്കാനായിരുന്നു ഈ മതിൽ.+

അടിക്കുറിപ്പുകള്‍

ഇതു വലിയ മുഴമാണ്‌. അനു. ബി14 കാണുക.
അഥവാ “അറകളുടെ.”
ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ അനുസരിച്ച്‌ “നീളം 100 മുഴമായിരുന്നു.” എബ്രായ മൂലപാഠമനുസരിച്ച്‌ “ഒരു മുഴമുള്ള ഒരു വഴിയുണ്ടായിരുന്നു.” അനു. ബി14 കാണുക.
അക്ഷ. “വീതിയിൽ.”
അക്ഷ. “അകത്തെ ഭവനം.”
അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം