യഹസ്‌കേൽ 45:1-25

45  “‘നിങ്ങൾ ദേശം വീതംവെച്ച്‌ അവകാശം കൊടുക്കുമ്പോൾ+ ഒരു വീതം യഹോവയ്‌ക്കു വിശുദ്ധസംഭാവനയായി നീക്കിവെക്കണം.+ അതിന്‌ 25,000 മുഴം* നീളവും 10,000 മുഴം വീതിയും ഉണ്ടായിരിക്കണം.+ ആ പ്രദേശം മുഴുവനും* വിശുദ്ധമായിരിക്കും.  അതിനുള്ളിൽ വിശുദ്ധസ്ഥലത്തിനുവേണ്ടി 500 മുഴം നീളത്തിലും 500 മുഴം വീതിയിലും*+ സമചതുരത്തിലുള്ള ഒരു സ്ഥലമുണ്ടായിരിക്കണം; അതിനു ചുറ്റും 50 മുഴം മേച്ചിൽപ്പുറവും ഉണ്ടായിരിക്കണം.+  അളന്നുതിരിച്ചതിൽനിന്ന്‌ 25,000 മുഴം നീളത്തിലും 10,000 മുഴം വീതിയിലും അളക്കണം. അതിവിശുദ്ധമായ വിശുദ്ധമന്ദിരം അതിനുള്ളിലായിരിക്കണം.  ദേശത്തിലെ ഈ ഭാഗം യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാൻ ദൈവസന്നിധിയിലേക്കു ചെല്ലുന്ന+ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകരായ പുരോഹിതന്മാർക്കുള്ളതായിരിക്കും;+ ഈ വീതം വിശുദ്ധമായിരിക്കും. അവരുടെ വീടുകളും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവും അവിടെയായിരിക്കും.  “‘ദേവാലയത്തിലെ ശുശ്രൂഷ ചെയ്യുന്ന ലേവ്യർക്ക്‌ 25,000 മുഴം നീളത്തിലും 10,000 മുഴം വീതിയിലും ഒരു ഓഹരിയുണ്ടായിരിക്കും.+ അവർക്ക്‌ 20 ഊണുമുറിയും*+ അവകാശമായുണ്ടായിരിക്കും.  “‘(വിശുദ്ധസംഭാവനയ്‌ക്കു സമാന്തരമായി) 25,000 മുഴം നീളത്തിലും 5,000 മുഴം വീതിയിലും ഉള്ള ഒരു പ്രദേശം നഗരത്തിന്‌ അവകാശപ്പെട്ട സ്ഥലമായി നിങ്ങൾ കൊടുക്കണം.+ അത്‌ ഇസ്രായേൽഗൃഹത്തിനു മുഴുവനുമുള്ളതായിരിക്കണം.  “‘വിശുദ്ധസംഭാവനയുടെയും നഗരത്തിനു വീതിച്ചുകൊടുത്ത സ്ഥലത്തിന്റെയും ഇരുവശങ്ങളിലും തലവനു സ്ഥലമുണ്ടായിരിക്കും. വിശുദ്ധസംഭാവനയോടും നഗരത്തിന്‌ അവകാശപ്പെട്ട സ്ഥലത്തോടും ചേർന്നായിരിക്കും അത്‌. അതു പടിഞ്ഞാറും കിഴക്കും ആയിട്ടായിരിക്കും. പടിഞ്ഞാറേ അതിരിൽനിന്ന്‌ കിഴക്കേ അതിരിലേക്ക്‌ അതിന്റെ നീളം ഒരു ഗോത്രവീതത്തിന്റെ നീളത്തിനു തുല്യമായിരിക്കും.+  ഈ സ്ഥലം ഇസ്രായേലിൽ അവന്‌ അവകാശപ്പെട്ടതാകും. എന്റെ തലവന്മാർ പിന്നെ ഒരിക്കലും എന്റെ ജനത്തെ ദ്രോഹിക്കില്ല.+ അവർ ഇസ്രായേൽഗൃഹത്തിനു ഗോത്രമനുസരിച്ച്‌ ദേശം കൊടുക്കും.’+  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇസ്രായേൽതലവന്മാരേ, നിങ്ങളുടെ ചെയ്‌തികൾ അതിരു കടന്നിരിക്കുന്നു!’ “‘നിങ്ങൾ അക്രമവും അടിച്ചമർത്തലും ഉപേക്ഷിച്ച്‌ നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കൂ!+ എന്റെ ജനത്തിന്റെ സ്വത്തു തട്ടിയെടുക്കുന്നതു മതിയാക്കൂ’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 10  ‘നിങ്ങൾ ഉപയോഗിക്കുന്ന ത്രാസ്സും ഏഫായും* ബത്തും* കൃത്യതയുള്ളതായിരിക്കണം.+ 11  ഏഫായുടെയും ബത്തിന്റെയും അളവുപാത്രത്തിനു നിങ്ങൾ വ്യത്യാസം വരുത്തരുത്‌. ഒരു ബത്ത്‌ അളക്കുമ്പോൾ ഹോമരിന്റെ* പത്തിലൊന്നുണ്ടായിരിക്കണം. ഒരു ഏഫാ അളക്കുമ്പോഴും ഹോമരിന്റെ പത്തിലൊന്നു കാണണം. അളവുകൾക്കുള്ള ആധാരം ഹോമരാണ്‌. 12  ഒരു ശേക്കെൽ*+ 20 ഗേരയായിരിക്കണം.* നിങ്ങൾ ഉപയോഗിക്കുന്ന മാനേ* 20 ശേക്കെലും 25 ശേക്കെലും 15 ശേക്കെലും കൂട്ടുന്നതായിരിക്കണം.’ 13  “‘നിങ്ങൾ കൊടുക്കേണ്ട സംഭാവന ഇതാണ്‌: ഓരോ ഹോമർ ഗോതമ്പിൽനിന്നും ആറിലൊന്ന്‌ ഏഫാ. ഓരോ ഹോമർ ബാർളിയിൽനിന്നും ആറിലൊന്ന്‌ ഏഫാ. 14  എണ്ണ ബത്ത്‌ അളവിൽ അളന്ന്‌ കൊടുക്കണം. കോരിന്റെ* പത്തിലൊന്നാണു ബത്ത്‌. ഒരു ഹോമർ പത്തു ബത്തിനു തുല്യമായതുകൊണ്ട്‌ പത്തു ബത്താണ്‌ ഒരു ഹോമർ. 15  ഇസ്രായേലിലെ ആട്ടിൻപറ്റത്തിൽനിന്ന്‌ 200 ആടിന്‌ ഒന്ന്‌ എന്ന കണക്കിൽ കൊടുക്കണം. ജനത്തിനു പാപപരിഹാരം വരുത്താൻ+ ധാന്യയാഗമായും+ സമ്പൂർണദഹനയാഗമായും+ സഹഭോജനബലിയായും+ അർപ്പിക്കാനുള്ളതാണ്‌ ഇതെല്ലാം’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 16  “‘ദേശത്തെ ജനങ്ങളെല്ലാം ഈ സംഭാവന+ ഇസ്രായേലിലെ തലവനു കൊടുക്കണം. 17  ഉത്സവസമയത്ത്‌ അർപ്പിക്കുന്ന+ സമ്പൂർണദഹനയാഗം,+ ധാന്യയാഗം,+ പാനീയയാഗം എന്നിവയുടെ ചുമതല തലവനായിരിക്കും. അമാവാസിയും ശബത്തും+ ഇസ്രായേൽഗൃഹത്തോട്‌ ആഘോഷിക്കാൻ പറഞ്ഞിട്ടുള്ള മറ്റെല്ലാ ഉത്സവങ്ങളും ഇതിൽപ്പെടും.+ ഇസ്രായേൽഗൃഹത്തിനു പാപപരിഹാരം വരുത്താനുള്ള പാപയാഗത്തിനും ധാന്യയാഗത്തിനും സമ്പൂർണദഹനയാഗത്തിനും സഹഭോജനബലിക്കും വേണ്ടതെല്ലാം ഏർപ്പാടു ചെയ്യുന്നതു തലവനായിരിക്കും.’ 18  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഒന്നാം മാസം ഒന്നാം ദിവസം കന്നുകാലികളിൽനിന്ന്‌ ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ എടുക്കണം. എന്നിട്ട്‌ വിശുദ്ധമന്ദിരത്തിനു പാപശുദ്ധി വരുത്തണം.+ 19  പുരോഹിതൻ പാപയാഗമൃഗത്തിന്റെ രക്തം കുറച്ച്‌ എടുത്ത്‌ ദേവാലയത്തിന്റെ കട്ടിളക്കാലിലും+ യാഗപീഠത്തിന്റെ ചുറ്റുപടിയുടെ നാലു മൂലയിലും അകത്തെ മുറ്റത്തെ കവാടത്തിന്റെ കട്ടിളക്കാലിലും പുരട്ടണം. 20  അബദ്ധവശാലോ അറിവില്ലായ്‌മയാലോ പാപം ചെയ്യുന്നവർക്കുവേണ്ടി+ മാസത്തിന്റെ ഏഴാം ദിവസവും ഇതുതന്നെ ചെയ്യണം; ദേവാലയത്തിനു പാപപരിഹാരം വരുത്തുകയും വേണം.+ 21  “‘ഒന്നാം മാസം 14-ാം ദിവസം നിങ്ങൾ പെസഹാപ്പെരുന്നാൾ ആഘോഷിക്കണം.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത* അപ്പം കഴിക്കണം.+ 22  ആ ദിവസം തലവൻ തനിക്കുവേണ്ടിയും ദേശത്തെ മുഴുവൻ ജനത്തിനുവേണ്ടിയും പാപയാഗത്തിനായി ഒരു കാളക്കുട്ടിയെ കൊടുക്കും.+ 23  ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമയത്ത്‌ ദിവസവും ന്യൂനതയില്ലാത്ത ഏഴു കാളക്കുട്ടിയെയും ന്യൂനതയില്ലാത്ത ഏഴ്‌ ആൺചെമ്മരിയാടിനെയും യഹോവയ്‌ക്കുള്ള സമ്പൂർണദഹനയാഗത്തിനുവേണ്ടി അവൻ നൽകും.+ കൂടാതെ, ദിവസവും ഓരോ ആൺകോലാടിനെ പാപയാഗത്തിനായും കൊടുക്കും. 24  ഇതിനു പുറമേ, ഓരോ കാളക്കുട്ടിക്കും ഓരോ ഏഫാ ധാന്യയാഗവും ഓരോ ആൺചെമ്മരിയാടിനും ഓരോ ഏഫാ ധാന്യയാഗവും ഓരോ ഏഫായ്‌ക്കും ഓരോ ഹീൻ* എണ്ണയും അവൻ കൊടുക്കണം. 25  “‘ഏഴാം മാസം 15-ാം ദിവസം അതേ പാപയാഗവും സമ്പൂർണദഹനയാഗവും ധാന്യയാഗവും എണ്ണയും അർപ്പിക്കാൻ വേണ്ടതെല്ലാം അവൻ ഏർപ്പാടു ചെയ്യണം; അന്നുമുതൽ ഉത്സവത്തിന്റെ ഏഴു ദിവസവും+ അവൻ ഇങ്ങനെതന്നെ ചെയ്യണം.’”

അടിക്കുറിപ്പുകള്‍

അഥവാ “അതിന്റെ അതിരുകളുടെ ഉള്ളിലുള്ളതെല്ലാം.”
ഇതു വലിയ മുഴമാണ്‌. അനു. ബി14 കാണുക.
അക്ഷ. “500 × 500.”
അഥവാ “20 അറയും.”
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “മിന.” അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
അനു. ബി14 കാണുക.
പദാവലി കാണുക.
അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം