യഹസ്‌കേൽ 47:1-23

47  പിന്നെ ദേവാലയത്തിന്റെ വാതിൽക്കലേക്ക്‌+ എന്നെ തിരികെ കൊണ്ടുവന്നു. അവിടെ, ദേവാലയത്തിന്റെ വാതിൽപ്പടിയുടെ അടിയിൽനിന്ന്‌ കിഴക്കോട്ടു വെള്ളം ഒഴുകുന്നതു ഞാൻ കണ്ടു.+ കാരണം, ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. ദേവാലയത്തിന്റെ വലതുവശത്ത്‌, അടിയിൽനിന്ന്‌ വെള്ളം താഴേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. അതു യാഗപീഠത്തിന്റെ തെക്കുവശത്തുകൂടെ ഒഴുകി.  പിന്നെ വടക്കേ കവാടംവഴി+ എന്നെ വെളിയിൽ കൊണ്ടുവന്നു. എന്നിട്ട്‌ പുറത്തുകൂടെ ചുറ്റിനടത്തി കിഴക്കോട്ടു ദർശനമുള്ള പുറത്തെ കവാടത്തിന്‌+ അടുത്തേക്കു കൊണ്ടുപോയി. അപ്പോൾ അതാ, ആ കവാടത്തിന്റെ വലതുവശത്തുകൂടെ വെള്ളം കുറേശ്ശെ ഒഴുകുന്നു.  അപ്പോൾ ആ മനുഷ്യൻ ഒരു അളവുനൂലും പിടിച്ച്‌+ കിഴക്കോട്ടു പോയി. അദ്ദേഹം 1,000 മുഴം* അളന്നു. എന്നിട്ട്‌ എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽക്കുഴവരെയുണ്ടായിരുന്നു.  അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. എന്നിട്ട്‌ എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽമുട്ടുവരെയുണ്ടായിരുന്നു. പിന്നെയും 1,000 മുഴം അളന്നിട്ട്‌ അദ്ദേഹം എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം അരവരെയുണ്ടായിരുന്നു.  അദ്ദേഹം വീണ്ടും 1,000 മുഴം അളന്നു. അപ്പോഴേക്കും അതു വലിയൊരു ജലപ്രവാഹമായി മാറിയിരുന്നു; അതിലൂടെ നടക്കാൻ പറ്റുമായിരുന്നില്ല. നല്ല ആഴമുണ്ടായിരുന്നതുകൊണ്ട്‌ നീന്തുകയായിരുന്നു ഏകമാർഗം; ആ ജലപ്രവാഹത്തിലൂടെ നടന്നുപോകുക അസാധ്യമായിരുന്നു.  അദ്ദേഹം എന്നോട്‌, “മനുഷ്യപുത്രാ, ഇതു കണ്ടോ” എന്നു ചോദിച്ചു. എന്നിട്ട്‌ എന്നെ ആ നദിയുടെ തീരത്തേക്കു തിരിച്ച്‌ നടത്തി.  തിരിച്ചെത്തിയപ്പോൾ നദിയുടെ ഇരുകരകളിലും ധാരാളം മരങ്ങൾ ഞാൻ കണ്ടു.+  അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ വെള്ളം കിഴക്കൻ പ്രദേശത്തേക്ക്‌ ഒഴുകി അരാബവഴി*+ കടലിൽ പതിക്കുന്നു. അതു കടലിൽ എത്തുമ്പോൾ+ അവിടെയുള്ള വെള്ളം ശുദ്ധമാകും.  ഈ വെള്ളം* ഒഴുകിച്ചെല്ലുന്നിടത്തെല്ലാം അനേകമനേകം ജീവജാലങ്ങൾ ജീവിക്കും. ഈ വെള്ളം ഒഴുകിച്ചെല്ലുന്നതുകൊണ്ട്‌ അവിടെ ഇഷ്ടംപോലെ മീനുകൾ ഉണ്ടാകും. കടൽവെള്ളം ശുദ്ധമാകും. നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും. 10  “മീൻപിടുത്തക്കാർ അതിന്റെ കരയിൽ ഏൻ-ഗദി+ മുതൽ ഏൻ-എഗ്ലയീം വരെയുള്ള സ്ഥലത്ത്‌ നിൽക്കും. അവിടെ വല ഉണക്കാനുള്ള ഒരു സ്ഥലമുണ്ടായിരിക്കും. മഹാസമുദ്രത്തിലേതുപോലെ*+ പല തരം മീനുകൾ സുലഭമായി അതിലുണ്ടായിരിക്കും. 11  “അതിനു ചതുപ്പുനിലങ്ങളും ചേറ്റുനിലങ്ങളും ഉണ്ടായിരിക്കും. പക്ഷേ ഇവ ശുദ്ധമാകില്ല. ഉപ്പിനായി ഇവയെ ഉപേക്ഷിക്കും.+ 12  “ഭക്ഷ്യയോഗ്യമായ പഴങ്ങൾ തരുന്ന എല്ലാ തരം മരങ്ങളും നദിയുടെ ഇരുകരകളിലും വളരും. അവയുടെ ഇലകൾ വാടില്ല; അവ കായ്‌ക്കാതിരിക്കുകയുമില്ല. അവയ്‌ക്കു കിട്ടുന്ന വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന്‌ ഒഴുകിവരുന്നതുകൊണ്ട്‌+ ഓരോ മാസവും അവയിൽ പുതിയ കായ്‌കൾ ഉണ്ടാകും. അവയുടെ കായ്‌കൾ ആഹാരത്തിനും അവയുടെ ഇലകൾ രോഗം ഭേദമാക്കാനും ഉപകരിക്കും.”+ 13  പരമാധികാരിയായ യഹോവ പറയുന്നു: “ഈ പ്രദേശമാണ്‌ 12 ഇസ്രായേൽഗോത്രങ്ങൾക്ക്‌ അവകാശഭൂമിയായി നിങ്ങൾ വീതിച്ചുകൊടുക്കേണ്ടത്‌. യോസേഫിനു രണ്ട്‌ ഓഹരി കിട്ടും.+ 14  നിങ്ങൾ അത്‌ അവകാശമാക്കും. എല്ലാവർക്കും തുല്യമായ ഓഹരി* കിട്ടും. നിങ്ങളുടെ പൂർവികർക്ക്‌ ഈ ദേശം കൊടുക്കുമെന്നു ഞാൻ സത്യം ചെയ്‌തിരുന്നു.+ ഇപ്പോൾ ഇതാ, നിങ്ങൾക്ക്‌ ഇത്‌ അവകാശമായി വീതിച്ചുകിട്ടിയിരിക്കുന്നു.* 15  “ദേശത്തിന്റെ വടക്കേ അതിർ: മഹാസമുദ്രത്തിൽനിന്ന്‌ ഹെത്‌ലോനിലേക്കുള്ള+ വഴിക്ക്‌ സെദാദ്‌,+ 16  ഹമാത്ത്‌,+ ബരോത്ത+ എന്നിവിടങ്ങളിലേക്കും ദമസ്‌കൊസിന്റെ പ്രദേശത്തിനും ഹമാത്തിന്റെ പ്രദേശത്തിനും ഇടയ്‌ക്കുള്ള സിബ്രയീമിലേക്കും ഹൗറാന്റെ+ അതിരിന്‌ അടുത്തുള്ള ഹാസ്സെർ-ഹത്തിക്കോനിലേക്കും നീളുന്നു. 17  അങ്ങനെ, അതിർത്തി കടൽ മുതൽ ഹസർ-ഏനോൻ വരെയായിരിക്കും.+ അത്‌ അങ്ങനെ ദമസ്‌കൊസിന്റെ അതിരിലൂടെ വടക്കോട്ടു പോയി ഹമാത്തിന്റെ അതിരിൽ എത്തുന്നു.+ ഇതാണു വടക്കേ അതിർ. 18  “കിഴക്കേ അതിർ, ഹൗറാൻ മുതൽ ദമസ്‌കൊസ്‌ വരെയും അതുപോലെ ഗിലെയാദിനും+ ഇസ്രായേൽ ദേശത്തിനും ഇടയിൽ യോർദാനും ആണ്‌. അതിരിൽനിന്ന്‌* കിഴക്കേ കടൽവരെ* നീ അളക്കണം. ഇതാണു കിഴക്കേ അതിർ. 19  “തെക്കേ അതിർ,* താമാർ മുതൽ മെരീബത്ത്‌-കാദേശിലെ നീരുറവ്‌ വരെ എത്തുന്നു.+ എന്നിട്ട്‌, നീർച്ചാലിലേക്കും* മഹാസമുദ്രത്തിലേക്കും നീളുന്നു.+ ഇതാണു തെക്കേ അതിർ.* 20  “പടിഞ്ഞാറുവശത്ത്‌, തെക്കേ അതിരുമുതൽ ലബോ-ഹമാത്തിന്‌*+ എതിരെയുള്ള സ്ഥലംവരെ മഹാസമുദ്രമാണ്‌. ഇതു പടിഞ്ഞാറേ അതിർ.” 21  “നിങ്ങൾ 12 ഇസ്രായേൽഗോത്രങ്ങളും ഈ ദേശം വീതിച്ചെടുക്കണം. 22  നിങ്ങൾ ദേശം നിങ്ങൾക്കും നിങ്ങളുടെ നാട്ടിൽ വന്നുതാമസിച്ചശേഷം മക്കൾ ഉണ്ടായ വിദേശികൾക്കും അവകാശമായി വീതിക്കണം. നിങ്ങൾ അവരെ ഇസ്രായേല്യരായി ജനിച്ചവരെപ്പോലെ കാണണം. നിങ്ങൾക്കൊപ്പം അവർക്കും ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം കിട്ടും. 23  ആ വിദേശി താമസിക്കുന്നത്‌ ഏതു ഗോത്രത്തിന്റെ പ്രദേശത്താണോ അവിടെത്തന്നെ നിങ്ങൾ അവന്‌ അവകാശം നൽകണം” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.

അടിക്കുറിപ്പുകള്‍

ഇതു വലിയ മുഴമാണ്‌. അനു. ബി14 കാണുക.
അഥവാ “മരുപ്രദേശംവഴി.”
അക്ഷ. “രണ്ടു നദികൾ.”
അതായത്‌, മെഡിറ്ററേനിയൻ കടൽ.
അക്ഷ. “വീഴുന്നു.”
അക്ഷ. “തന്റെ സഹോദരനു ലഭിക്കുന്നതുപോലെതന്നെ.”
അതായത്‌, വടക്കേ അതിരിൽനിന്ന്‌.
അതായത്‌, ചാവുകടൽ.
അക്ഷ. “തെക്കുള്ള തെക്കുവശം.”
അതായത്‌, ഈജിപ്‌ത്‌ നീർച്ചാൽ.
അക്ഷ. “തെക്കുള്ള തെക്കുവശം.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടത്തിന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം