യഹസ്‌കേൽ 5:1-17

5  “മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരു വാൾ എടുത്ത്‌ ക്ഷൗരക്കത്തിയായി ഉപയോഗിക്കുക. നിന്റെ തലയും താടിയും വടിച്ച്‌ രോമം ഒരു ത്രാസ്സിൽ തൂക്കി മൂന്നായി ഭാഗിക്കുക.  അതിൽ ഒരു ഭാഗം, ഉപരോധദിവസങ്ങൾ തീരുമ്പോൾ+ നഗരത്തിലിട്ട്‌ കത്തിക്കണം. അടുത്ത ഭാഗം നഗരത്തിനു* ചുറ്റും വാളുകൊണ്ട്‌ അരിഞ്ഞിടുക.+ അവസാനത്തെ ഭാഗം കാറ്റിൽ പറത്തണം. ഞാൻ ഒരു വാൾ ഊരി അതിന്റെ പിന്നാലെ അയയ്‌ക്കും.+  “പക്ഷേ, അതിൽനിന്ന്‌ കുറച്ച്‌ രോമം എടുത്ത്‌ നിന്റെ വസ്‌ത്രത്തിന്റെ മടക്കുകളിൽ* കെട്ടിവെക്കണം.  അതിൽനിന്ന്‌ വീണ്ടും കുറച്ച്‌ എടുത്ത്‌ തീയിലിട്ട്‌ ചുട്ടെരിക്കുക. ഇതിൽനിന്നുള്ള തീ ഇസ്രായേൽഗൃഹത്തിലെങ്ങും പടർന്നുപിടിക്കും.+  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാണ്‌ യരുശലേം. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചു. അവൾ ദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു.  പക്ഷേ, അവൾ എന്റെ ന്യായത്തീർപ്പുകളും നിയമങ്ങളും ധിക്കരിച്ചിരിക്കുന്നു. അവൾ ചെയ്‌തുകൂട്ടിയ ദുഷ്ടത ചുറ്റുമുള്ള ജനതകളുടേതിലും ദേശങ്ങളുടേതിലും എത്രയോ വലുതാണ്‌.+ ജനം എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളഞ്ഞിരിക്കുന്നു; എന്റെ നിയമങ്ങൾ അനുസരിച്ച്‌ നടക്കുന്നുമില്ല.’  “അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: ‘നീ ചുറ്റുമുള്ള ജനതകളെക്കാൾ പ്രശ്‌നക്കാരിയായിരുന്നു. നീ എന്റെ നിയമങ്ങൾ അനുസരിച്ച്‌ നടക്കുകയോ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയോ ചെയ്‌തില്ല. പകരം, ചുറ്റുമുള്ള ജനതകളുടെ തീർപ്പുകളാണു നീ പിൻപറ്റിയത്‌.+  അതുകൊണ്ട്‌, പരമാധികാരിയായ യഹോവ പറയുന്നു: “ഹേ നഗരമേ, ഞാൻ നിനക്ക്‌ എതിരാണ്‌.+ ജനതകളുടെ കൺമുന്നിൽവെച്ച്‌ ഞാൻ നേരിട്ട്‌ നിന്റെ വിധി നടപ്പാക്കും.+  നീ ചെയ്‌തുകൂട്ടിയ മ്ലേച്ഛകാര്യങ്ങൾ കാരണം, ഞാൻ മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യില്ലാത്തതും ആയ ഒരു കാര്യം നിന്നോടു ചെയ്യും.+ 10  “‘“അങ്ങനെ, നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.+ നിങ്ങളുടെ ഇടയിൽ ഞാൻ ശിക്ഷാവിധി നടപ്പാക്കും. നിങ്ങളിൽ ബാക്കിയുള്ളവരെയെല്ലാം ഞാൻ നാലുപാടും* ചിതറിക്കും.”’+ 11  “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘നിങ്ങളുടെ സകല മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും നിങ്ങൾ ചെയ്‌തുകൂട്ടിയ എല്ലാ വൃത്തികേടുകൾകൊണ്ടും നിങ്ങൾ അശുദ്ധമാക്കിയത്‌ എന്റെ വിശുദ്ധമന്ദിരമാണ്‌.+ അതുകൊണ്ട്‌ ഞാനാണെ, ഞാൻ നിങ്ങളെ തള്ളിക്കളയും.* എനിക്ക്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ 12  നിങ്ങളുടെ മൂന്നിലൊരു ഭാഗം നിങ്ങളുടെ ഇടയിൽത്തന്നെ മാരകമായ പകർച്ചവ്യാധിയാലോ ക്ഷാമത്താലോ ചത്തൊടുങ്ങും. മൂന്നിലൊരു ഭാഗം നിനക്കു ചുറ്റും വാളാൽ വീഴും.+ അവസാനത്തെ മൂന്നിലൊരു ഭാഗത്തെ ഞാൻ നാലുപാടും* ചിതറിക്കും. ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+ 13  അപ്പോൾ, എന്റെ കോപം തീരും. അവർക്കെതിരെയുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്‌തിയാകും.+ അവർക്കെതിരെ എന്റെ ക്രോധം ചൊരിഞ്ഞുതീരുമ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമായതുകൊണ്ട്‌+ ആ എരിവിലാണു ഞാൻ സംസാരിച്ചതെന്ന്‌ അവർ മനസ്സിലാക്കേണ്ടിവരും. 14  “‘ചുറ്റുമുള്ള ജനതകളുടെ ഇടയിലും അതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണിലും ഞാൻ നിന്നെ ഒരു നിന്ദാപാത്രവും നശിച്ചുകിടക്കുന്ന ഒരു സ്ഥലവും ആക്കും.+ 15  എന്റെ കോപത്താലും ക്രോധത്താലും ഉഗ്രമായ ശിക്ഷകളാലും ഞാൻ നിന്റെ മേൽ ന്യായവിധി നടപ്പാക്കുമ്പോൾ നീ ഒരു നിന്ദാപാത്രവും പരിഹാസവിഷയവും ആകും.+ നീ ചുറ്റുമുള്ള ജനതകൾക്ക്‌ ഒരു മുന്നറിയിപ്പും ഒരു ഭീതികാരണവും ആകും. യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌. 16  “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തിന്റെ മാരകാസ്‌ത്രങ്ങൾ അയയ്‌ക്കും. ഞാൻ അയയ്‌ക്കുന്ന അസ്‌ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളുടെ ഭക്ഷ്യശേഖരം നശിപ്പിച്ച്‌* ഞാൻ ക്ഷാമം രൂക്ഷമാക്കും.+ 17  ഞാൻ നിങ്ങളുടെ നേരെ ക്ഷാമത്തെയും ഉപദ്രവകാരികളായ വന്യമൃഗങ്ങളെയും അയയ്‌ക്കും.+ അവ നിങ്ങളുടെ കുട്ടികളെ കൊല്ലും. മാരകമായ പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലും കാരണം നിങ്ങൾ വലയും. ഞാൻ നിങ്ങളുടെ നേരെ വാൾ അയയ്‌ക്കും.+ യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.’”

അടിക്കുറിപ്പുകള്‍

അക്ഷ. “അവളുടെ.”
അഥവാ “നിന്റെ കുപ്പായത്തിന്റെ താഴത്തെ ഭാഗത്ത്‌.”
അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്‌, കാറ്റ്‌ അടിക്കുന്ന എല്ലാ ദിശയിലേക്കും.
അഥവാ “ക്ഷയിപ്പിക്കും.”
അക്ഷ. “എല്ലാ കാറ്റിലേക്കും.” അതായത്‌, കാറ്റ്‌ അടിക്കുന്ന എല്ലാ ദിശയിലേക്കും.
അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ച്‌.” സാധ്യതയനുസരിച്ച്‌, ഇത്‌ അപ്പം സൂക്ഷിച്ചുവെക്കാനുള്ള വടികളായിരിക്കാം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം