യഹസ്‌കേൽ 6:1-14

6  യഹോവയിൽനിന്ന്‌ എനിക്കു വീണ്ടും സന്ദേശം കിട്ടി: 2  “മനുഷ്യപുത്രാ, ഇസ്രായേൽമലകൾക്കു നേരെ മുഖം തിരിച്ച്‌ അവയ്‌ക്കെതിരെ പ്രവചിക്കൂ! 3  നീ പറയണം: ‘ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയ്‌ക്കു പറയാനുള്ളതു കേൾക്കൂ: പരമാധികാരിയാം കർത്താവായ യഹോവ മലകളോടും കുന്നുകളോടും അരുവികളോടും താഴ്‌വരകളോടും പറയുന്നത്‌ ഇതാണ്‌: “ഞാൻ നിങ്ങൾക്കെതിരെ ഒരു വാൾ അയയ്‌ക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* നശിപ്പിക്കും. 4  നിങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുകളയും. സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള നിങ്ങളുടെ പീഠങ്ങൾ തകർക്കും.+ നിങ്ങളുടെ ആളുകളിൽ കൊല്ലപ്പെട്ടവരെ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* മുന്നിലേക്കു ഞാൻ വലിച്ചെറിയും.+ 5  ഇസ്രായേൽ ജനത്തിന്റെ ശവശരീരങ്ങൾ ഞാൻ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ മുന്നിലേക്ക്‌ എറിയും. ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ യാഗപീഠങ്ങൾക്കു ചുറ്റും ചിതറിച്ചിടും.+ 6  നിങ്ങൾ താമസിക്കുന്നിടത്തെ നഗരങ്ങളെല്ലാം നശിപ്പിക്കും,+ ആരാധനാസ്ഥലങ്ങൾ* തകർക്കും.+ അവയെല്ലാം ശൂന്യമായിക്കിടക്കും. നിങ്ങളുടെ യാഗപീഠങ്ങളെല്ലാം തവിടുപൊടിയാക്കും. നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ നശിപ്പിക്കും, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങൾ വെട്ടിവീഴ്‌ത്തും. നിങ്ങളുടെ പണികൾ തുടച്ചുനീക്കും. 7  കൊല്ലപ്പെട്ടവർ നിങ്ങളുടെ മധ്യേ വീഴും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 8  “‘“പക്ഷേ, കുറച്ചുപേർ അവശേഷിക്കാൻ ഞാൻ അനുവദിക്കും. കാരണം, പല ദേശങ്ങളിലേക്കു നിങ്ങൾ ചിതറിപ്പോകുമ്പോൾ ജനതകളുടെ ഇടയിൽ വാളിൽനിന്ന്‌ രക്ഷപ്പെടുന്ന ചിലരുണ്ടാകും.+ 9  അങ്ങനെ, രക്ഷപ്പെടുന്നവർ അടിമകളായി ജനതകളുടെ ഇടയിൽ കഴിയുമ്പോൾ എന്നെ ഓർക്കും.+ എന്നിൽനിന്ന്‌ അകന്നുപോയ അവരുടെ അവിശ്വസ്‌തഹൃദയം* കാരണവും മ്ലേച്ഛവിഗ്രഹങ്ങളെ കാമാവേശത്തോടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്‌+ അവർ മനസ്സിലാക്കും. തങ്ങൾ ചെയ്‌തുകൂട്ടിയ എല്ലാ ദുഷ്‌പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത്‌ അവർ ലജ്ജിക്കും. അവർക്ക്‌ അവയോടെല്ലാം വെറുപ്പു തോന്നും.+ 10  ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും. അവരുടെ മേൽ ഇങ്ങനെയൊരു ദുരന്തം വരുത്തുമെന്നുള്ള എന്റെ മുന്നറിയിപ്പുകൾ ഒരു തമാശയല്ലായിരുന്നെന്നും അവർ തിരിച്ചറിയും.”’+ 11  “പരമാധികാരിയായ യഹോവ പറയുന്നു: ‘കൈ കൊട്ടൂ! കാലുകൾ അമർത്തിച്ചവിട്ടൂ! ഇസ്രായേൽഗൃഹം ചെയ്‌തുകൂട്ടിയ എല്ലാ ദുഷ്‌പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത്‌ വിലപിക്കൂ! അവർ വാളിന്‌ ഇരയാകും; ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും അവർ ചത്തൊടുങ്ങും.+ 12  ദൂരെയുള്ളവൻ മാരകമായ പകർച്ചവ്യാധിയാൽ ചാകും; അടുത്തുള്ളവൻ വാളിന്‌ ഇരയാകും. ഇവയിൽനിന്ന്‌ രക്ഷപ്പെടുന്നവർ ക്ഷാമം കാരണം മരിക്കും. ഒട്ടും ബാക്കി വെക്കാതെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും.+ 13  അവരിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ, അവർ മ്ലേച്ഛവിഗ്രഹങ്ങളെ പ്രസാദിപ്പിക്കാൻവേണ്ടി സൗരഭ്യയാഗങ്ങൾ* അർപ്പിച്ച വൻവൃക്ഷങ്ങളുടെ ശിഖരങ്ങൾക്കു കീഴെയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ ഇടയിലും+ യാഗപീഠങ്ങൾക്കു ചുറ്റിലും+ ഉയരമുള്ള സകല കുന്നുകളിലും എല്ലാ മലമുകളിലും ഇലത്തഴപ്പുള്ള മരങ്ങളുടെ ചുവട്ടിലും ചിതറിക്കിടക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+ 14  ഞാൻ അവരുടെ നേരെ കൈ നീട്ടി ആ ദേശത്തെ ഒരു പാഴ്‌നിലമാക്കും. അവരുടെ താമസസ്ഥലങ്ങളെല്ലാം ദിബ്ലയ്‌ക്കടുത്തുള്ള വിജനഭൂമിയെക്കാൾ* ശൂന്യമാകും. അപ്പോൾ, ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “അസാന്മാർഗികമായി പിന്തുടരുന്ന.”
അഥവാ “അസാന്മാർഗികഹൃദയം.”
അഥവാ “പ്രീതിപ്പെടുത്തുന്ന സുഗന്ധം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം