യഹസ്‌കേൽ 7:1-27

7  യഹോവയിൽനിന്ന്‌ എനിക്കു വീണ്ടും ഒരു സന്ദേശം കിട്ടി:  “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ ഇസ്രായേൽ ദേശത്തോടു പറയുന്നത്‌ ഇതാണ്‌: ‘അന്ത്യം! ദേശത്തിന്റെ നാലു കോണിലും അന്ത്യം വന്നിരിക്കുന്നു.  അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു. ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചുവിടും. നിന്റെ വഴികൾക്കനുസരിച്ച്‌ ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും.  എനിക്കു നിന്നോട്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ കാരണം, നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലംതന്നെയാണു ഞാൻ നിന്റെ മേൽ വരുത്തുന്നത്‌; നിന്റെ വൃത്തികെട്ട ചെയ്‌തികളുടെ ഭവിഷ്യത്തുകൾ നീ അനുഭവിക്കും.+ ഞാൻ യഹോവയാണെന്നു നീ അറിയേണ്ടിവരും.’+  “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ദുരന്തം! അപൂർവമായ ഒരു ദുരന്തം വരുന്നു!+  അന്ത്യം വരുന്നു! അത്‌ ഉറപ്പായും വരും! അതു നിനക്ക്‌ എതിരെ എഴുന്നേൽക്കും.* അതാ, അതു വരുന്നു!  ദേശവാസിയേ, നിന്റെ ഊഴം* വന്നിരിക്കുന്നു. സമയമായി; ആ ദിവസം അടുത്തെത്തിയിരിക്കുന്നു.+ മലകളിൽ ആഹ്ലാദാരവങ്ങളില്ല, പരിഭ്രാന്തി മാത്രം.  “‘ഞാൻ ഉടൻതന്നെ എന്റെ ഉഗ്രകോപം നിന്റെ മേൽ ചൊരിയും.+ ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചുവിടും.+ നിന്റെ വഴികൾക്കനുസരിച്ച്‌ ഞാൻ നിന്നെ വിധിക്കും. നിന്റെ വൃത്തികേടുകൾക്കെല്ലാം ഞാൻ നിന്നോടു കണക്കു ചോദിക്കും.  എനിക്ക്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ നിന്റെ സ്വന്തം പ്രവൃത്തികളുടെ ഫലം ഞാൻ നിന്റെ മേൽ വരുത്തും; നിന്റെ വൃത്തികെട്ട ചെയ്‌തികളുടെ ഭവിഷ്യത്തുകൾ നീ അനുഭവിക്കും. നിന്നെ പ്രഹരിക്കുന്നത്‌ യഹോവ എന്ന ഞാനാണെന്നു നീ അറിയേണ്ടിവരും.+ 10  “‘ഇതാ, ആ ദിവസം! അതു വരുന്നു!+ നിന്റെ ഊഴം* വന്നിരിക്കുന്നു. വടി പുഷ്‌പിച്ചിരിക്കുന്നു. ധാർഷ്ട്യത്തിനു മുള പൊട്ടിയിരിക്കുന്നു. 11  അക്രമം ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നു.+ അവരും അവരുടെ ധനവും അവരുടെ ജനസമൂഹങ്ങളും പ്രതാപവും എല്ലാം അന്നു മൺമറയും. 12  ആ സമയം വരും. ആ ദിവസം വന്നെത്തും. വാങ്ങുന്നവൻ ആഹ്ലാദിക്കാതിരിക്കട്ടെ. വിൽക്കുന്നവർ ദുഃഖിക്കാതെയുമിരിക്കട്ടെ. കാരണം, ക്രോധം മുഴു ജനസമൂഹത്തിനും എതിരെയാണ്‌.*+ 13  ജീവനോടെ രക്ഷപ്പെട്ടാലും ശരി, വിൽക്കുന്നവൻ താൻ വിറ്റതിലേക്കു മടങ്ങിവരില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണു ദർശനം. ആരും മടങ്ങിവരില്ല. തന്റെ തെറ്റു കാരണം* ആരും തന്റെ ജീവൻ രക്ഷിക്കില്ല. 14  “‘അവർ കാഹളം ഊതി.+ എല്ലാവരും തയ്യാറായി നിൽക്കുന്നു. പക്ഷേ ആരും യുദ്ധത്തിനു പോകുന്നില്ല. കാരണം, മുഴുവൻ ജനസമൂഹത്തിനും എതിരെയാണ്‌ എന്റെ ക്രോധം.+ 15  പുറത്ത്‌ വാൾ!+ അകത്തോ മാരകമായ പകർച്ചവ്യാധിയും ക്ഷാമവും! നഗരത്തിലുള്ളവരെ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും വിഴുങ്ങിക്കളയും. പുറത്തുള്ളവരോ വാളിന്‌ ഇരയാകും.+ 16  എങ്ങനെയെങ്കിലും ഇവയെയൊക്കെ അതിജീവിച്ച്‌ രക്ഷപ്പെടുന്നവർ മലകളിലേക്ക്‌ ഓടിപ്പോകും. ഓരോരുത്തനും സ്വന്തം തെറ്റിനെക്കുറിച്ച്‌ ഓർത്ത്‌ താഴ്‌വരകളിലെ പ്രാവുകളെപ്പോലെ കരയും.+ 17  അവരുടെ കൈകളെല്ലാം തളർന്ന്‌ തൂങ്ങും. അവരുടെ കാൽമുട്ടുകളിൽനിന്ന്‌ വെള്ളം ഇറ്റിറ്റുവീഴും.*+ 18  അവർ വിലാപവസ്‌ത്രം ധരിച്ചിരിക്കുന്നു.+ അവർ കിടുകിടാ വിറയ്‌ക്കുന്നു. എല്ലാവരും നാണംകെടും. എല്ലാ തലയും മൊട്ടത്തലയാകും.*+ 19  “‘അവർ അവരുടെ വെള്ളി തെരുവുകളിലേക്കു വലിച്ചെറിയും. അവരുടെ സ്വർണം അവർക്ക്‌ അറപ്പാകും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ പൊന്നിനോ വെള്ളിക്കോ അവരെ രക്ഷിക്കാനാകില്ല.+ അവർ തൃപ്‌തരാകില്ല. അവരുടെ വയറു നിറയുകയുമില്ല. കാരണം, അതാണല്ലോ* അവർക്ക്‌ ഒരു തടസ്സമായി മാറിയത്‌; അതാണല്ലോ അവരെ തെറ്റുകാരാക്കിയത്‌. 20  അവരുടെ ആഭരണങ്ങളുടെ ഭംഗിയിൽ അവർ അഹങ്കരിച്ചു. അവ* ഉപയോഗിച്ച്‌ അവർ അറപ്പുളവാക്കുന്ന രൂപങ്ങൾ, മ്ലേച്ഛവിഗ്രഹങ്ങൾ, ഉണ്ടാക്കി.+ അതുകൊണ്ടുതന്നെ, അവർ അതു വെറുക്കാൻ ഞാൻ ഇടയാക്കും. 21  അതു* വിദേശികൾ കൊള്ളയടിക്കാനും ഭൂമിയിലെ ദുഷ്ടന്മാർ കവർച്ച ചെയ്യാനും ഞാൻ ഇടവരുത്തും. അവർ അത്‌ അശുദ്ധമാക്കും. 22  “‘എന്റെ മുഖം ഞാൻ അവരിൽനിന്ന്‌ തിരിച്ചുകളയും.+ എന്റെ ഉള്ളറ* അവർ അശുദ്ധമാക്കും. കവർച്ചക്കാർ അതിൽ കടന്ന്‌ അത്‌ അശുദ്ധമാക്കും.+ 23  “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+ 24  ജനതകളിൽ ഏറ്റവും നീചരായവരെ ഞാൻ വരുത്തും.+ അവർ അവരുടെ വീടുകൾ കൈവശമാക്കും.+ ബലവാന്മാരുടെ അഹങ്കാരം ഞാൻ ഇല്ലാതാക്കും. അവരുടെ വിശുദ്ധമന്ദിരങ്ങൾ അശുദ്ധമാകും.+ 25  യാതന അനുഭവിക്കുമ്പോൾ അവർ സമാധാനം അന്വേഷിക്കും; പക്ഷേ കിട്ടില്ല.+ 26  തുടരെത്തുടരെ ദുരന്തങ്ങളുണ്ടാകും. ഒന്നിനു പുറകേ ഒന്നായി വാർത്തകളും കേൾക്കും. ജനം പ്രവാചകനെ സമീപിച്ച്‌ ദിവ്യദർശനം തേടും.+ പക്ഷേ പുരോഹിതനിൽനിന്ന്‌ നിയമവും* മൂപ്പന്മാരിൽനിന്ന്‌* ഉപദേശവും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും.+ 27  രാജാവ്‌ വിലപിക്കും.+ തലവൻ നിരാശ ധരിക്കും. ദേശത്തെ ജനത്തിന്റെ കൈകൾ പേടികൊണ്ട്‌ കിടുകിടാ വിറയ്‌ക്കും. അവരുടെ വഴികളനുസരിച്ച്‌ ഞാൻ അവരോട്‌ ഇടപെടും. അവർ ന്യായം വിധിച്ചതുപോലെതന്നെ അവരെയും ഞാൻ വിധിക്കും. ഞാൻ യഹോവയാണെന്ന്‌ അവർ അറിയേണ്ടിവരും.’”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉണരും.”
മറ്റൊരു സാധ്യത “പുഷ്‌പകിരീടം.”
മറ്റൊരു സാധ്യത “പുഷ്‌പകിരീടം.”
അതായത്‌, ആളുകൾ ഒന്നടങ്കം നശിക്കുന്നതുകൊണ്ട്‌ വസ്‌തു വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ പ്രയോജനമുണ്ടാകില്ല.
മറ്റൊരു സാധ്യത “തെറ്റായ മാർഗത്തിലൂടെ.”
അതായത്‌, പേടിച്ച്‌ മൂത്രം ഒഴിക്കും.
അതായത്‌, ദുഃഖാചരണത്തിന്റെ ഭാഗമായി തല വടിക്കും.
അതായത്‌, അവരുടെ വെള്ളിയും സ്വർണവും.
അതായത്‌, വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള ഉരുപ്പടികൾ.
അതായത്‌, വിഗ്രഹങ്ങൾ ഉണ്ടാക്കാൻ അവർ ഉപയോഗിച്ച വെള്ളിയും സ്വർണവും.
യഹോവയുടെ വിശുദ്ധമന്ദിരത്തിന്റെ ഏറ്റവും ഉള്ളിലുള്ള ഭാഗമായിരിക്കാനാണു സാധ്യത.
അതായത്‌, അടിമത്തത്തിന്റെ ചങ്ങല.
അഥവാ “ഉപദേശവും.” പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം