യഹസ്‌കേൽ 8:1-18

8  ആറാം വർഷം ആറാം മാസം അഞ്ചാം ദിവസം ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. യഹൂദാമൂപ്പന്മാരും എന്റെ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ, പരമാധികാരിയായ യഹോവയുടെ കൈ എന്റെ മേൽ വന്നു.  ഞാൻ നോക്കിയപ്പോൾ അതാ, കാഴ്‌ചയ്‌ക്കു തീപോലിരിക്കുന്ന ഒരു രൂപം! ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗംമുതൽ കീഴ്‌പോട്ടു തീയുണ്ടായിരുന്നു.+ അരയ്‌ക്കു മേൽപ്പോട്ടോ രജതസ്വർണത്തിന്റെ* തിളക്കംപോലെ ഉജ്ജ്വലമായ ഒരു ശോഭയും.+  അപ്പോൾ ദൈവം കൈപോലിരിക്കുന്ന ഭാഗം എന്റെ നേരെ നീട്ടി എന്റെ മുടിയിൽ പിടിച്ച്‌ എന്നെ എടുത്തു. ഒരു ആത്മാവ്‌* എന്നെ ദിവ്യദർശനത്തിൽ ആകാശത്തിനും ഭൂമിക്കും നടുവിലൂടെ യരുശലേമിലേക്ക്‌, വടക്കോട്ട്‌ അഭിമുഖമായുള്ള അകത്തെ കവാടത്തിന്റെ+ മുന്നിലേക്ക്‌, കൊണ്ടുപോയി. രോഷം ജനിപ്പിക്കുന്ന, രോഷത്തിന്റെ ഒരു വിഗ്രഹപ്രതീകം*+ അവിടെയുണ്ടായിരുന്നു.  അതാ, അവിടെ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ്‌!+ താഴ്‌വരയിൽ ഞാൻ കണ്ടതുപോലുള്ള ഒരു തേജസ്സായിരുന്നു അത്‌.+  അപ്പോൾ ദൈവം എന്നോട്‌, “മനുഷ്യപുത്രാ, തല ഉയർത്തി വടക്കോട്ടു നോക്കാമോ” എന്നു ചോദിച്ചു. ഞാൻ തല ഉയർത്തി വടക്കോട്ടു നോക്കി. അപ്പോൾ അതാ, അവിടെ യാഗപീഠത്തിന്റെ കവാടത്തിനു വടക്ക്‌ വാതിൽക്കലായി രോഷത്തിന്റെ ആ പ്രതീകം!*  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, എത്ര ഭയങ്കരമായ വൃത്തികേടുകളാണ്‌ ഇസ്രായേൽഗൃഹം ഇവിടെ ചെയ്‌തുകൂട്ടുന്നതെന്നു+ നീ കണ്ടോ? ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ട്‌ അകന്നുപോകാൻ ഇടയാക്കുന്ന മ്ലേച്ഛകാര്യങ്ങളാണ്‌ ഇവിടെ നടക്കുന്നത്‌.+ പക്ഷേ, ഇതിലും ഭയങ്കരമായ വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”  എന്നിട്ട്‌, ദൈവം എന്നെ മുറ്റത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.  ദൈവം എന്നോട്‌, “മനുഷ്യപുത്രാ, ദയവായി ചുവർ കുത്തിത്തുരക്കുക” എന്നു പറഞ്ഞു. ഞാൻ അതു കുത്തിത്തുരന്നു. അപ്പോൾ അതാ, ഒരു പ്രവേശനമാർഗം.  ദൈവം എന്നോടു പറഞ്ഞു: “അകത്തേക്കു ചെന്ന്‌ അവർ അവിടെ എന്തൊക്കെ ദുഷ്‌പ്രവൃത്തികളും വൃത്തികേടുകളും ആണ്‌ ചെയ്‌തുകൂട്ടുന്നതെന്നു കാണൂ!” 10  ഞാൻ അകത്ത്‌ ചെന്ന്‌ നോക്കി. അവിടെ എല്ലാ തരം ഇഴജന്തുക്കളുടെയും അറപ്പു തോന്നുന്ന മൃഗങ്ങളുടെയും രൂപങ്ങൾ ഞാൻ കണ്ടു.+ കൂടാതെ, ഇസ്രായേൽഗൃഹത്തിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും*+ അവിടെയുണ്ടായിരുന്നു. അവ ചുറ്റുമുള്ള ചുവരിലെല്ലാം കൊത്തിവെച്ചിരുന്നു. 11  അവയുടെ മുന്നിൽ ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ നിൽപ്പുണ്ടായിരുന്നു. ശാഫാന്റെ+ മകനായ യയസന്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടിച്ചുകൊണ്ടാണ്‌ അവരെല്ലാം നിന്നിരുന്നത്‌. സുഗന്ധക്കൂട്ടിൽനിന്ന്‌ സൗരഭ്യമുള്ള പുകച്ചുരുളുകൾ മുകളിലേക്ക്‌ ഉയർന്നുകൊണ്ടിരുന്നു.+ 12  അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിലെ മൂപ്പന്മാർ അവരുടെ വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന ഉൾമുറികളിൽ ഇരുട്ടത്ത്‌ ചെയ്‌തുകൂട്ടുന്ന കാര്യങ്ങൾ നീ കണ്ടോ? ‘യഹോവ നമ്മളെ കാണുന്നില്ല. യഹോവ ദേശം വിട്ട്‌ പോയി’ എന്നാണ്‌ അവർ പറയുന്നത്‌.”+ 13  ദൈവം എന്നോട്‌ ഇങ്ങനെയും പറഞ്ഞു: “അവർ ഇതിലും ഭയങ്കരമായ വൃത്തികേടുകൾ ചെയ്‌തുകൂട്ടുന്നതു നീ കാണാനിരിക്കുന്നതേ ഉള്ളൂ.” 14  അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ വടക്കേ കവാടത്തിന്റെ മുന്നിൽ കൊണ്ടുവന്നു. അവിടെ അതാ, സ്‌ത്രീകൾ ഇരുന്ന്‌ തമ്മൂസ്‌ ദേവനെച്ചൊല്ലി വിലപിക്കുന്നു! 15  ദൈവം ഇങ്ങനെയും എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ഇവയെക്കാൾ മോശമായ ഭയങ്കര വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”+ 16  അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ അകത്തെ മുറ്റത്തേക്കു+ കൊണ്ടുവന്നു. അവിടെ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും ഇടയിലായി 25-ഓളം പുരുഷന്മാർ യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞ്‌ കിഴക്കോട്ടു മുഖം തിരിച്ച്‌ നിൽക്കുന്നതായി ഞാൻ കണ്ടു. അവർ കിഴക്കോട്ടു നോക്കി സൂര്യനെ കുമ്പിടുകയായിരുന്നു.+ 17  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ദേശം അക്രമംകൊണ്ട്‌ നിറച്ച്‌ യഹൂദാഗൃഹം എന്നെ വീണ്ടുംവീണ്ടും കോപിപ്പിക്കുകയാണ്‌. എന്തൊക്കെ വൃത്തികേടുകളാണ്‌ അവർ ഈ കാണിക്കുന്നത്‌?+ ഇതൊക്കെ തീരെ നിസ്സാരമാണെന്നാണോ അവരുടെ വിചാരം? ഇതാ, എന്റെ മൂക്കിനു നേരെ അവർ മരക്കമ്പു* നീട്ടുന്നു! 18  അതുകൊണ്ട്‌ ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും. എനിക്ക്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവർ എന്നെ വിളിച്ച്‌ ഉച്ചത്തിൽ കരഞ്ഞാലും ഞാൻ അതു കേൾക്കില്ല.”+

അടിക്കുറിപ്പുകള്‍

സ്വർണവും വെള്ളിയും ചേർന്ന നല്ല തിളക്കമുള്ള സങ്കരലോഹം.
ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്‌.
അഥവാ “വിഗ്രഹപ്രതിരൂപം.”
അഥവാ “പ്രതിരൂപം.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
വിഗ്രഹാരാധനയിൽ ഉപയോഗിച്ചിരുന്ന മരക്കമ്പായിരിക്കാനാണു സാധ്യത.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം