യിരെമ്യ 11:1-23

11  യിരെമ്യക്ക്‌ യഹോവയിൽനിന്ന്‌ കിട്ടിയ സന്ദേശം:  “ജനമേ, ഈ ഉടമ്പടിയിലെ വാക്കുകൾ കേൾക്കൂ! “ഈ വാക്കുകൾ യഹൂദാപുരുഷന്മാരോടും യരുശലേംനിവാസികളോടും പറയുക.*  അവരോടു പറയേണ്ടത്‌ ഇതാണ്‌: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “ഈ ഉടമ്പടിയിലെ വാക്കുകൾ അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ.+  ഇരുമ്പുചൂളയായ+ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഞാൻ നിങ്ങളുടെ പൂർവികരെ വിടുവിച്ച്‌ കൊണ്ടുവന്ന അന്നു ഞാൻ അവരോടു കല്‌പിച്ചതായിരുന്നു ഇത്‌.+ അന്നു ഞാൻ പറഞ്ഞു: ‘എന്റെ വാക്കു കേട്ടനുസരിച്ച്‌ ഞാൻ നിങ്ങളോടു കല്‌പിക്കുന്നതൊക്കെയും ചെയ്‌താൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.+  പാലും തേനും ഒഴുകുന്ന ദേശം നൽകുമെന്നു നിങ്ങളുടെ പൂർവികരോട്‌ ആണയിട്ടതു ഞാൻ നിവർത്തിക്കും.’+ നിങ്ങൾ ഇന്നുവരെയും അവിടെയാണല്ലോ താമസിക്കുന്നത്‌.”’” അപ്പോൾ ഞാൻ, “യഹോവേ, ആമേൻ”* എന്നു പറഞ്ഞു.  പിന്നെ യഹോവ എന്നോടു പറഞ്ഞു: “യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ഈ വാക്കുകൾ ഘോഷിക്കുക: ‘ഈ ഉടമ്പടിയിലെ വാക്കുകൾ കേട്ട്‌ അത്‌ അനുസരിച്ച്‌ ജീവിക്കുക.  കാരണം, നിങ്ങളുടെ പൂർവികരെ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ വിടുവിച്ച്‌ കൊണ്ടുപോന്ന നാൾമുതൽ ഇന്നുവരെ, “എന്റെ വാക്കു കേട്ടനുസരിക്കുക” എന്നു ഞാൻ അവരെ കാര്യമായി ഉപദേശിച്ചതാണ്‌; പല തവണ* ഞാൻ ഇങ്ങനെ ചെയ്‌തു.+  പക്ഷേ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല. പകരം, ഓരോരുത്തനും ശാഠ്യത്തോടെ തന്റെ ദുഷ്ടഹൃദയത്തെ അനുസരിച്ച്‌ നടന്നു.+ അതുകൊണ്ട്‌ ഈ ഉടമ്പടിയിൽ പറഞ്ഞിരുന്നതെല്ലാം ഞാൻ അവരുടെ മേൽ വരുത്തി; ഉടമ്പടിയിലെ വ്യവസ്ഥകൾ അനുസരിക്കാൻ കല്‌പിച്ചിട്ടും അവർ അതിനു കൂട്ടാക്കിയില്ലല്ലോ.’”  യഹോവ ഇങ്ങനെയും എന്നോടു പറഞ്ഞു: “യഹൂദാപുരുഷന്മാരും യരുശലേമിൽ താമസിക്കുന്നവരും എനിക്ക്‌ എതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. 10  എന്റെ വാക്കുകൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്ന പണ്ടത്തെ പൂർവികരുടെ തെറ്റുകളിലേക്ക്‌ അവരും തിരിഞ്ഞിരിക്കുന്നു.+ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവരും അവയെ സേവിക്കുന്നു.+ അവരുടെ പൂർവികരുമായി ഞാൻ ചെയ്‌ത ഉടമ്പടി ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.+ 11  അതുകൊണ്ട്‌, യഹോവ പറയുന്നത്‌ ഇതാണ്‌: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു;+ അവർ അതിൽനിന്ന്‌ രക്ഷപ്പെടില്ല. സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.+ 12  അപ്പോൾ, യഹൂദാനഗരങ്ങളും യരുശലേംനിവാസികളും അവർ ബലി അർപ്പിക്കുന്ന ദൈവങ്ങളുടെ മുന്നിൽ ചെന്ന്‌ സഹായത്തിനുവേണ്ടി നിലവിളിക്കും.+ പക്ഷേ അവർക്കു ദുരന്തം വരുമ്പോൾ ഈ ദൈവങ്ങൾ അവരെ രക്ഷിക്കില്ല, തീർച്ച! 13  യഹൂദേ, നിന്റെ നഗരങ്ങളുടെ അത്രയുംതന്നെ ദൈവങ്ങൾ നിനക്ക്‌ ഇപ്പോഴുണ്ടല്ലോ. ഈ നാണംകെട്ട വസ്‌തുവിനുവേണ്ടി* യരുശലേമിലെ തെരുവുകളുടെ അത്രയുംതന്നെ യാഗപീഠങ്ങൾ നീ ഉണ്ടാക്കിയിരിക്കുന്നു, ബാലിനു ബലി അർപ്പിക്കാനുള്ള യാഗപീഠങ്ങൾ.’+ 14  “നീയോ,* ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്‌. അവർക്കുവേണ്ടി എന്നോട്‌ അപേക്ഷിക്കുകയോ എന്നോടു പ്രാർഥിക്കുകയോ അരുത്‌.+ കാരണം, ദുരന്തം വരുമ്പോൾ അവർ എന്നോട്‌ എത്ര വിളിച്ചപേക്ഷിച്ചാലും ഞാൻ കേൾക്കാൻപോകുന്നില്ല. 15  അനേകം ദുഷ്ടപദ്ധതികൾ നടപ്പിലാക്കിയ എന്റെ പ്രിയപ്പെട്ടവൾക്ക്‌ഇനി എന്റെ ഭവനത്തിൽ എന്തു കാര്യം? നിനക്കു ദുരന്തമുണ്ടാകുമ്പോൾ വിശുദ്ധമാംസംകൊണ്ട്‌* അവർക്ക്‌ അതു തടയാനാകുമോ? ആ സമയത്ത്‌ നീ ആഹ്ലാദിക്കുമോ? 16  ‘നല്ല പഴങ്ങൾ കായ്‌ച്ച്‌ തഴച്ചുവളരുന്ന ഭംഗിയുള്ള ഒലിവ്‌ മരം’ എന്ന്‌ഒരിക്കൽ യഹോവ നിന്നെ വിളിച്ചിരുന്നു. പക്ഷേ ദൈവം മഹാഗർജനത്തോടെ അവൾക്കു തീ ഇട്ടിരിക്കുന്നു;അവർ അതിന്റെ കൊമ്പുകൾ ഒടിച്ചുകളഞ്ഞിരിക്കുന്നു. 17  “ബാലിനു ബലി അർപ്പിച്ച്‌ എന്നെ കോപിപ്പിച്ച ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ചെയ്‌ത ദുഷ്ടത കാരണം നിനക്കു ദുരന്തം വരുമെന്നു+ നിന്നെ നട്ടുപിടിപ്പിച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പ്രഖ്യാപിക്കുന്നു.” 18  എനിക്കു കാര്യങ്ങൾ മനസ്സിലാകാൻ യഹോവ അത്‌ എന്നെ അറിയിച്ചു;അവർ ചെയ്‌തുകൊണ്ടിരുന്നത്‌ അങ്ങ്‌ ആ സമയത്ത്‌ എനിക്കു കാണിച്ചുതന്നു. 19  ഞാനാകട്ടെ, അറുക്കാൻ കൊണ്ടുവന്ന ഒരു പാവം ചെമ്മരിയാട്ടിൻകുട്ടിയെപ്പോലെയായിരുന്നു. അവർ എനിക്ക്‌ എതിരെ പദ്ധതികൾ മനയുന്ന കാര്യം ഞാൻ അറിഞ്ഞില്ല.+ അവർ പറഞ്ഞു: “നമുക്ക്‌ ആ മരം കായ്‌കൾ സഹിതം നശിപ്പിച്ചുകളയാം.ജീവനുള്ളവരുടെ ദേശത്തുനിന്ന്‌ നമുക്ക്‌ അവനെ ഇല്ലാതാക്കാം;അവന്റെ പേരുപോലും ഇനി ആരും ഓർക്കരുത്‌.” 20  പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്‌;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ്‌ ഏൽപ്പിച്ചിരിക്കുന്നത്‌;അങ്ങ്‌ അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ. 21  “യഹോവയുടെ നാമത്തിൽ നീ പ്രവചിക്കരുത്‌;+ പ്രവചിച്ചാൽ, നീ ഞങ്ങളുടെ കൈകൊണ്ട്‌ മരിക്കും” എന്നു പറഞ്ഞ്‌ നിന്റെ ജീവനെടുക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരുഷന്മാരോട്‌ യഹോവയ്‌ക്കു പറയാനുള്ളത്‌ ഇതാണ്‌. 22  സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോടു കണക്കു ചോദിക്കാൻപോകുന്നു. അവരുടെ യുവാക്കൾ വാളിന്‌ ഇരയാകും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+ 23  അവരിൽ ആരും ബാക്കിയുണ്ടാകില്ല; കാരണം, അനാഥോത്തുകാരോടു+ കണക്കു ചോദിക്കുന്ന ആണ്ടിൽ ഞാൻ അവർക്കു ദുരന്തം വരുത്താനിരിക്കുകയാണ്‌.”

അടിക്കുറിപ്പുകള്‍

ഇതു യിരെമ്യയോടു പറയുന്നതായിരിക്കാനാണു സാധ്യത.
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്‌.”
അഥവാ “നാണംകെട്ട ദൈവത്തിനുവേണ്ടി.”
അതായത്‌, യിരെമ്യ.
അതായത്‌, ദേവാലയത്തിൽ അർപ്പിക്കുന്ന ബലികൾ.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും.” അക്ഷ. “വൃക്കകളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം