യിരെമ്യ 16:1-21

16  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:  “നീ വിവാഹം കഴിക്കരുത്‌; ഈ ദേശത്ത്‌ നിനക്കു മക്കൾ ഉണ്ടാകുകയുമരുത്‌.  കാരണം ഇവിടെ ജനിക്കുന്ന മക്കളെക്കുറിച്ചും അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ പറയുന്നത്‌ ഇതാണ്‌:  ‘മാരകരോഗങ്ങളാൽ അവർ മരിക്കും.+ പക്ഷേ, അവരെ ഓർത്ത്‌ വിലപിക്കാനോ അവരെ കുഴിച്ചിടാനോ ആരും കാണില്ല; അവർ വളംപോലെ നിലത്ത്‌ ചിതറിക്കിടക്കും.+ വാളാലും ക്ഷാമത്താലും അവർ നശിക്കും.+ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും.’   യഹോവ പറയുന്നത്‌ ഇതാണ്‌:‘വിലാപവിരുന്നു നടക്കുന്ന വീട്ടിൽ ചെല്ലരുത്‌;വിലപിക്കാനോ സഹതപിക്കാനോ പോകരുത്‌.’+ ‘കാരണം ഈ ജനത്തിൽനിന്ന്‌ ഞാൻ എന്റെ സമാധാനം എടുത്തുകളഞ്ഞിരിക്കുന്നു,എന്റെ അചഞ്ചലസ്‌നേഹവും കരുണയും ഞാൻ പിൻവലിച്ചിരിക്കുന്നു’+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.   ‘ചെറിയവരും വലിയവരും ഒരുപോലെ ഈ ദേശത്ത്‌ മരിച്ചുവീഴും. ആരും അവരെ കുഴിച്ചിടില്ല;ആരും അവരെ ഓർത്ത്‌ വിലപിക്കില്ല;ആരും അവർക്കുവേണ്ടി സ്വയം മുറിവേൽപ്പിക്കുകയോ തലമുടി വടിക്കുകയോ ഇല്ല.*   മരിച്ചവരെ ഓർത്ത്‌ വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻആഹാരവുമായി ആരും അവരുടെ അടുത്ത്‌ ചെല്ലില്ല.അമ്മയപ്പന്മാരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെ അടുത്ത്‌സാന്ത്വനത്തിന്റെ പാനപാത്രവുമായി ആരും പോകില്ല.   വിരുന്നുവീട്ടിൽ ചെല്ലരുത്‌;അവരോടൊപ്പം ഇരുന്ന്‌ തിന്നുകുടിക്കരുത്‌.’  “കാരണം, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇതാ, നിങ്ങളുടെ ജീവിതകാലത്ത്‌ നിങ്ങളുടെ കൺമുന്നിൽവെച്ചുതന്നെ ഞാൻ ഈ സ്ഥലത്തുനിന്ന്‌ ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും ഇല്ലാതാക്കും; മണവാളന്റെയും മണവാട്ടിയുടെയും സ്വരം കേൾക്കാതാകും.’+ 10  “നീ ഇക്കാര്യമൊക്കെ ഈ ജനത്തോടു പറയുമ്പോൾ അവർ ചോദിക്കും: ‘ഞങ്ങളുടെ മേൽ ഇത്ര വലിയ ദുരന്തം വരുമെന്ന്‌ യഹോവ പറയുന്നത്‌ എന്തുകൊണ്ടാണ്‌? ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയോട്‌ എന്തു പാപം ചെയ്‌തിട്ടാണ്‌? ഞങ്ങൾ എന്തു തെറ്റു ചെയ്‌തു?’+ 11  അപ്പോൾ, നീ അവരോടു പറയണം: ‘“നിങ്ങളുടെ പൂർവികർ എന്നെ ഉപേക്ഷിച്ചു”+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. “അവർ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവരെ സേവിക്കുകയും അവരുടെ മുന്നിൽ കുമ്പിടുകയും ചെയ്‌തുകൊണ്ടിരുന്നു.+ എന്നെ ഉപേക്ഷിച്ച അവർ എന്റെ നിയമം പാലിച്ചുമില്ല.+ 12  നിങ്ങളാകട്ടെ നിങ്ങളുടെ പൂർവികരെക്കാൾ വളരെ മോശമായി പെരുമാറിയിരിക്കുന്നു.+ നിങ്ങൾ ആരും എന്നെ അനുസരിക്കുന്നില്ല; പകരം, ശാഠ്യപൂർവം സ്വന്തം ദുഷ്ടഹൃദയത്തെ അനുസരിച്ച്‌ നടക്കുന്നു.+ 13  അതുകൊണ്ട്‌, ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന്‌ നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയാത്ത ഒരു ദേശത്തേക്ക്‌ എറിഞ്ഞുകളയും.+ അവിടെ നിങ്ങൾക്കു രാവും പകലും മറ്റു ദൈവങ്ങളെ സേവിക്കേണ്ടിവരും;+ ഞാൻ നിങ്ങളോട്‌ ഒരു പരിഗണനയും കാണിക്കില്ല.”’ 14  “‘പക്ഷേ “ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഇസ്രായേൽ ജനത്തെ വിടുവിച്ച്‌ കൊണ്ടുവന്ന യഹോവയാണെ!”+ എന്ന്‌ അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 15  ‘പകരം “ഇസ്രായേൽ ജനത്തെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച്‌ കൊണ്ടുവന്ന യഹോവയാണെ!” എന്ന്‌ അവർ പറയുന്ന കാലം വരും. അവരുടെ പൂർവികർക്കു കൊടുത്ത സ്വന്തം ദേശത്തേക്കു ഞാൻ അവരെ തിരികെ കൊണ്ടുവരും.’+ 16  ‘ഇതാ ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.‘മീൻ പിടിക്കുന്നതുപോലെ അവർ അവരെ പിടിക്കും. പിന്നെ ഞാൻ അനേകം നായാട്ടുകാരെ വരുത്തും;അവർ എല്ലാ മലകളിൽനിന്നും കുന്നുകളിൽനിന്നുംപാറയിടുക്കുകളിൽനിന്നും അവരെ വേട്ടയാടിപ്പിടിക്കും. 17  കാരണം അവർ ചെയ്യുന്നതെല്ലാം* ഞാൻ കാണുന്നുണ്ട്‌. അവർ എന്റെ കണ്ണിനു മറവല്ല;അവരുടെ തെറ്റുകളും എനിക്കു മറഞ്ഞിരിക്കുന്നില്ല. 18  ആദ്യം ഞാൻ അവരുടെ തെറ്റുകൾക്കും പാപങ്ങൾക്കും അതേ അളവിൽ മടക്കിക്കൊടുക്കും;+കാരണം, ജീവനില്ലാത്ത മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്‌* അവർ എന്റെ ദേശം അശുദ്ധമാക്കിയിരിക്കുന്നു;വൃത്തികെട്ട വസ്‌തുക്കൾകൊണ്ട്‌ അവർ എന്റെ അവകാശദേശം നിറച്ചിരിക്കുന്നു.’”+ 19  എന്റെ ശക്തിയും രക്ഷാകേന്ദ്രവും ആയ യഹോവേ,കഷ്ടകാലത്ത്‌ ഓടിച്ചെല്ലാനുള്ള എന്റെ അഭയസ്ഥാനമേ,+ജനതകൾ ഭൂമിയുടെ അറുതികളിൽനിന്ന്‌ അങ്ങയുടെ അടുത്ത്‌ വരും;അവർ പറയും: “വ്യാജമായതാണു ഞങ്ങളുടെ പൂർവികർക്കു പൈതൃകമായി കിട്ടിയത്‌;വെറും വ്യർഥത! ഒരു പ്രയോജനവുമില്ലാത്ത നിർഗുണവസ്‌തു!”+ 20  ഒരു മനുഷ്യനു തനിക്കുവേണ്ടി ദൈവങ്ങളെ ഉണ്ടാക്കാനാകുമോ?അവയൊന്നും ശരിക്കുള്ള ദൈവങ്ങളല്ലല്ലോ.+ 21  “അതുകൊണ്ട്‌ ഇത്തവണ ഞാൻ അവരെ കാണിച്ചുകൊടുക്കും,എന്റെ ശക്തിയും ബലവും ഞാൻ അവർക്കു കാണിച്ചുകൊടുക്കും;അപ്പോൾ എന്റെ പേര്‌ യഹോവ എന്നാണെന്ന്‌ അവർ അറിയേണ്ടിവരും.”

അടിക്കുറിപ്പുകള്‍

തെളിവനുസരിച്ച്‌ വിശ്വാസത്യാഗികളായ ഇസ്രായേല്യർ വിലാപവുമായി ബന്ധപ്പെട്ട്‌ അനുഷ്‌ഠിച്ചിരുന്ന വ്യാജമതാചാരങ്ങൾ.
അക്ഷ. “അവരുടെ എല്ലാ വഴികളും.”
അക്ഷ. “മ്ലേച്ഛവിഗ്രഹങ്ങളുടെ മൃതശരീരങ്ങൾകൊണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം