യിരെമ്യ 2:1-37

2  യഹോവ എന്നോടു പറഞ്ഞു:  “പോയി യരുശലേമിന്റെ കാതുകളിൽ ഇതു ഘോഷിക്കുക: ‘യഹോവ ഇങ്ങനെ പറയുന്നു: “യൗവനത്തിലെ നിന്റെ വിശ്വസ്‌തതയും*+വിവാഹനിശ്ചയം കഴിഞ്ഞുള്ള നാളുകളിൽ നീ കാണിച്ച സ്‌നേഹവും+വിജനഭൂമിയിൽ,* വിത്തു വിതയ്‌ക്കാത്ത ദേശത്ത്‌,നീ എന്നെ അനുഗമിച്ചതും ഞാൻ നന്നായി ഓർക്കുന്നു.+   ഇസ്രായേൽ യഹോവയ്‌ക്കു വിശുദ്ധമായിരുന്നു,+ തന്റെ കൊയ്‌ത്തിന്റെ ആദ്യഫലമായിരുന്നു.”’ ‘അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരാകും; ദുരന്തം അവരുടെ മേൽ വന്നുപതിക്കും’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.”+   യാക്കോബിൻഗൃഹമേ,ഇസ്രായേൽഗൃഹത്തിലെ എല്ലാ കുടുംബങ്ങളുമേ, യഹോവയുടെ സന്ദേശം കേൾക്കുക.   യഹോവ ഇങ്ങനെ പറയുന്നു: “എന്നിൽ എന്തു കുറ്റം കണ്ടിട്ടാണുനിങ്ങളുടെ പൂർവികർ എന്നിൽനിന്ന്‌ ഇത്രമാത്രം അകന്നുപോയത്‌?+ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളുടെ പിന്നാലെ നടന്ന്‌+ അവരും അവയെപ്പോലെ ഒരു ഗുണവുമില്ലാത്തവരായി.+   ‘ഞങ്ങളെ ഈജിപ്‌ത്‌ ദേശത്ത്‌ നിന്ന്‌ വിടുവിച്ച്‌+വിജനഭൂമിയിലൂടെ,മരുഭൂമികളും കുഴികളും നിറഞ്ഞ ദേശത്തിലൂടെ,+വരൾച്ച ബാധിച്ചതും+ കൂരിരുട്ടു നിറഞ്ഞതുംമനുഷ്യർ ആരും സഞ്ചരിക്കാത്തതുംജനവാസമില്ലാത്തതും ആയ ദേശത്തുകൂടെ നയിച്ചുകൊണ്ടുവന്നയഹോവ എവിടെ’ എന്ന്‌ അവർ ചോദിച്ചില്ല.   പിന്നെ ഞാൻ നിങ്ങളെ ഫലവൃക്ഷത്തോപ്പുകൾ നിറഞ്ഞ ഒരു ദേശത്തേക്ക്‌,അവിടത്തെ ഫലങ്ങളും നല്ല വസ്‌തുക്കളും ആസ്വദിക്കാൻ കൊണ്ടുവന്നു.+ പക്ഷേ നിങ്ങൾ വന്ന്‌ എന്റെ ദേശം അശുദ്ധമാക്കി.എന്റെ സ്വത്തു നിങ്ങൾ അറയ്‌ക്കത്തക്കതാക്കി.+   ‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ ചോദിച്ചില്ല.+ നിയമം* കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല.ഇടയന്മാർ എന്നോടു മത്സരിച്ചു.+പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.+തങ്ങൾക്ക്‌ ഒരു ഉപകാരവും ചെയ്യാനാകാത്തവയുടെ പിന്നാലെ അവർ നടന്നു.   ‘അതുകൊണ്ട്‌ ഞാൻ നിങ്ങളോട്‌ ഇനിയും വാദിക്കും’+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.‘ഞാൻ നിങ്ങളുടെ മക്കളുടെ മക്കളോടും വാദിക്കും.’ 10  ‘പക്ഷേ കിത്തീമിന്റെ+ തീരപ്രദേശത്തേക്കു* കടന്നുചെന്ന്‌ നോക്കൂ; കേദാരിലേക്ക്‌+ ആളയച്ച്‌ ശ്രദ്ധാപൂർവം അന്വേഷിക്കൂ;ഇതുപോലെ എന്തെങ്കിലും അവിടെ സംഭവിച്ചിട്ടുണ്ടോ? 11  ഏതെങ്കിലും ജനത സ്വന്തം ദൈവങ്ങളെ മാറ്റി ആ സ്ഥാനത്ത്‌ ദൈവങ്ങളല്ലാത്തവയെ വെച്ചിട്ടുണ്ടോ? പക്ഷേ എന്റെ സ്വന്തം ജനം ഒന്നിനും കൊള്ളാത്തവയുമായി എന്റെ മഹത്ത്വം വെച്ചുമാറി.+ 12  ആകാശമേ, അമ്പരന്ന്‌ കണ്ണു മിഴിക്കുക;ഭീതിയോടെ ഞെട്ടിവിറയ്‌ക്കുക’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 13  ‘കാരണം, എന്റെ ജനം മോശമായ രണ്ടു കാര്യം ചെയ്‌തു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ച്‌+സ്വന്തമായി ജലസംഭരണികൾ* കുഴിച്ചു;*അതും വെള്ളം നിൽക്കാത്ത, ചോർച്ചയുള്ള സംഭരണികൾ.’ 14  ‘ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച അടിമയോ അല്ലല്ലോ. പിന്നെ എന്തിനാണ്‌ അവനെ കൊള്ളയടിക്കാൻ മറ്റുള്ളവർക്കു വിട്ടുകൊടുത്തത്‌? 15  അവനെ നോക്കി യുവസിംഹങ്ങൾ* ഗർജിക്കുന്നു;+അവ അത്യുച്ചത്തിൽ അലറുന്നു. അവ കാരണം ആളുകൾക്ക്‌ അവന്റെ ദേശത്തെ പേടിയാണ്‌. അവന്റെ നഗരങ്ങളെ തീക്കിരയാക്കിയതുകൊണ്ട്‌ അവ താമസക്കാരില്ലാതെ കിടക്കുന്നു. 16  നോഫിലെയും*+ തഹ്‌പനേസിലെയും+ ആളുകൾ നിന്റെ ഉച്ചി തിന്ന്‌ നിനക്കു കഷണ്ടി വരുത്തുന്നു. 17  നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിക്കൊണ്ടിരിക്കെആ ദൈവത്തെ ഉപേക്ഷിച്ച്‌+നീ സ്വയം വരുത്തിവെച്ചതല്ലേ ഇത്‌? 18  എന്നിട്ട്‌ ഇപ്പോൾ നീ ഈജിപ്‌തിലേക്കുള്ള വഴിയേ പോകാൻ ആഗ്രഹിക്കുന്നത്‌ എന്തിന്‌?+ശീഹോരിലെ* വെള്ളം കുടിക്കാനോ? അസീറിയയിലേക്കുള്ള വഴിയേ പോകാൻ ആഗ്രഹിക്കുന്നത്‌ എന്തിന്‌?+യൂഫ്രട്ടീസിലെ വെള്ളം കുടിക്കാനോ? 19  നിന്റെ ദുഷ്ടത നിന്നെ തിരുത്തട്ടെ;നിന്റെ അവിശ്വസ്‌തത നിന്നെ ശാസിക്കട്ടെ. നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിക്കുന്നത്‌ എത്ര ദോഷം ചെയ്യുമെന്നു കണ്ടുകൊള്ളുക;അത്‌ എത്ര കയ്‌പേറിയ അനുഭവമായിരിക്കുമെന്നു മനസ്സിലാക്കിക്കൊള്ളുക.+നീ എന്നെ ഭയപ്പെട്ടില്ല’+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു. 20  ‘പണ്ടുതന്നെ ഞാൻ നിന്റെ നുകം തകർത്തുകളഞ്ഞു,+നിന്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു. പക്ഷേ “ഞാൻ ആരെയും സേവിക്കാൻപോകുന്നില്ല” എന്നു പറഞ്ഞ്‌ നീ ഉയരമുള്ള എല്ലാ കുന്നുകളിലും തഴച്ചുവളരുന്ന എല്ലാ വൃക്ഷങ്ങളുടെ ചുവട്ടിലും+വേശ്യാവൃത്തി ചെയ്‌ത്‌ മലർന്നുകിടന്നു.+ 21  നല്ല വിത്തിൽനിന്നുള്ള മേത്തരം ചുവന്ന മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു.+പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടുമുന്തിരിവള്ളിയായി മാറി?’+ 22  ‘നീ അലക്കുകാരംകൊണ്ട്‌* കഴുകിയാലും എത്രതന്നെ ചാരവെള്ളം* ഉപയോഗിച്ചാലുംനിന്റെ കുറ്റം എന്റെ മുന്നിൽ ഒരു കറയായിത്തന്നെയുണ്ടാകും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 23  ‘ഞാൻ എന്നെ അശുദ്ധനാക്കിയിട്ടില്ല; ബാൽ ദൈവങ്ങളുടെ പിന്നാലെ പോയിട്ടില്ല’ എന്നു നിനക്ക്‌ എങ്ങനെ പറയാനാകും? താഴ്‌വരയിലെ നിന്റെ നടപ്പ്‌ ഒന്നു നോക്കൂ. നീ ചെയ്‌തതൊക്കെ ഒന്നു ചിന്തിച്ചുനോക്കൂ. ലക്ഷ്യബോധമില്ലാതെ അങ്ങും ഇങ്ങും പാഞ്ഞുനടക്കുന്നഒരു ഇളംപെണ്ണൊട്ടകംപോലെയും 24  കാമവെറിപൂണ്ട്‌ കാറ്റിന്റെ മണം പിടിക്കുന്ന,വിജനഭൂമിയിലെ കാട്ടുകഴുതപോലെയും ആണ്‌ നീ. കാമാവേശത്തിലായിരിക്കുന്ന അവളെ ആർക്കാണു നിയന്ത്രിക്കാനാകുക? അവളെ തേടി ആരും അലയേണ്ടിവരില്ല. അവൾക്ക്‌ ഇണചേരാൻ സമയമാകുമ്പോൾ* അവളെ കണ്ടെത്തും. 25  നടന്നുനടന്ന്‌ നിന്റെ കാലു തേയാതെയുംദാഹിച്ച്‌ തൊണ്ട വരളാതെയും സൂക്ഷിക്കുക. പക്ഷേ നീ പറഞ്ഞു: ‘ഇല്ല! ഒരു രക്ഷയുമില്ല!+ ഞാൻ അന്യരെ* പ്രേമിച്ചുപോയി.+ഞാൻ അവരുടെ പുറകേ പോകും.’+ 26  പിടിയിലാകുമ്പോൾ കള്ളനുണ്ടാകുന്ന നാണക്കേടുപോലെഇസ്രായേൽഗൃഹം നാണംകെട്ടുപോയിരിക്കുന്നു;അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരുംപുരോഹിതന്മാരും പ്രവാചകന്മാരും നാണംകെട്ടിരിക്കുന്നു.+ 27  അവർ ഒരു മരത്തോട്‌, ‘നീ എന്റെ അപ്പനാണ്‌’+ എന്നും ഒരു കല്ലിനോട്‌, ‘നീയാണ്‌ എന്നെ പ്രസവിച്ചത്‌’ എന്നും പറയുന്നു. പക്ഷേ എന്റെ നേരെ അവർ മുഖമല്ല പുറമാണു തിരിക്കുന്നത്‌.+ കഷ്ടകാലം വരുമ്പോൾ, ‘വന്ന്‌ ഞങ്ങളെ രക്ഷിക്കേണമേ!’ എന്ന്‌ അവർ പറയും.+ 28  നിങ്ങൾ നിങ്ങൾക്കായി ഉണ്ടാക്കിയ ദൈവങ്ങളൊക്കെ ഇപ്പോൾ എവിടെപ്പോയി?+ കഷ്ടകാലത്ത്‌ നിങ്ങളെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.യഹൂദേ, നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം അനേകം ദൈവങ്ങൾ നിനക്കുണ്ടല്ലോ.+ 29  ‘നിങ്ങൾ വീണ്ടുംവീണ്ടും എനിക്ക്‌ എതിരെ പരാതിപ്പെടുന്നത്‌ എന്തിന്‌? നിങ്ങൾ എല്ലാവരും എന്നെ ധിക്കരിച്ചത്‌ എന്തിനാണ്‌’+ എന്ന്‌ യഹോവ ചോദിക്കുന്നു. 30  ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വെറുതേയായി.+ അവർ ശിക്ഷണം സ്വീകരിച്ചില്ല.+ആർത്തിപൂണ്ട സിംഹത്തെപ്പോലെനിങ്ങളുടെ വാൾ നിങ്ങളുടെ പ്രവാചകന്മാരെ വിഴുങ്ങി.+ 31  ഈ തലമുറയിലുള്ളവരേ, യഹോവയുടെ സന്ദേശത്തിനു ശ്രദ്ധ കൊടുക്കുക. ഞാൻ ഇസ്രായേലിന്‌ ഒരു മരുഭൂമിപോലെയും*കൂരിരുട്ടു നിറഞ്ഞ ദേശംപോലെയും ആയിത്തീർന്നോ? പിന്നെ എന്താണ്‌ എന്റെ ഈ ജനം, ‘ഞങ്ങൾക്ക്‌ ഇപ്പോൾ കറങ്ങിനടക്കാൻ സ്വാതന്ത്ര്യമുണ്ട്‌; ഇനി ഒരിക്കലും അങ്ങയുടെ അടുത്തേക്കില്ല’ എന്നു പറയുന്നത്‌?+ 32  ഒരു കന്യകയ്‌ക്കു തന്റെ ആഭരണങ്ങളുംഒരു മണവാട്ടിക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാനാകുമോ? പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളുകളായി എന്നെ മറന്നിരിക്കുന്നു!+ 33  സ്‌ത്രീയേ, കാമുകന്മാരെ കണ്ടുപിടിക്കാൻ നീ എത്ര വിദഗ്‌ധമായി വഴി ഒരുക്കുന്നു. ദുഷ്ടതയിൽ നടക്കാൻ നീ നിന്നെത്തന്നെ പരിശീലിപ്പിച്ചിരിക്കുന്നു.+ 34  നിരപരാധികളായ പാവങ്ങളുടെ രക്തക്കറ നിന്റെ വസ്‌ത്രത്തിൽ പറ്റിയിട്ടുണ്ട്‌.+ഭവനഭേദനം നടന്ന സ്ഥലത്ത്‌ ഞാൻ അതു കണ്ടില്ലെങ്കിലുംനിന്റെ വസ്‌ത്രങ്ങളിലെല്ലാം അതുണ്ട്‌.+ 35  ഇത്രയൊക്കെയായിട്ടും, ‘ഞാൻ നിരപരാധിയാണ്‌; ദൈവകോപം എന്നെ വിട്ട്‌ മാറിയെന്ന്‌ ഉറപ്പാണ്‌’ എന്നു നീ പറയുന്നു. ‘ഞാൻ പാപം ചെയ്‌തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട്‌ഇപ്പോൾ ഞാൻ നിന്നെ ന്യായം വിധിക്കുകയാണ്‌. 36  നിന്റെ വഴികൾക്കു സ്ഥിരതയില്ല; എന്നിട്ടും നീ അതിനെ ഇത്ര നിസ്സാരമായി കാണുന്നത്‌ എന്തുകൊണ്ട്‌? അസീറിയ നിമിത്തം നീ നാണംകെട്ടതുപോലെ+ഈജിപ്‌ത്‌ നിമിത്തവും നീ നാണംകെടും.+ 37  നീ ആശ്രയിക്കുന്നവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു;അവർ നിനക്കു വിജയം നേടിത്തരില്ല.ഇക്കാരണത്താലും നീ തലയിൽ കൈ വെച്ച്‌ ഇറങ്ങിപ്പോകേണ്ടിവരും.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “അചഞ്ചലസ്‌നേഹവും.”
പദാവലി കാണുക.
അഥവാ “ദ്വീപുകളിലേക്ക്‌.”
പദാവലി കാണുക.
അഥവാ “വെട്ടിയുണ്ടാക്കി.” സാധ്യതയനുസരിച്ച്‌, പാറയിൽ.
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
അഥവാ “മെംഫിസിലെയും.”
അതായത്‌, നൈൽ നദിയുടെ ഒരു ശാഖ.
അഥവാ “ക്ഷാരംകൊണ്ട്‌.”
അഥവാ “സോപ്പ്‌.”
അഥവാ “അവളുടെ മാസത്തിൽ.”
അഥവാ “അന്യദൈവങ്ങളെ.”
അഥവാ “വിജനഭൂമിപോലെയും.” പദാവലി കാണുക.
അഥവാ “വിവാഹത്തിന്‌ അണിയുന്ന നടുക്കെട്ടുകളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം