യിരെമ്യ 35:1-19

35  യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ കാലത്ത്‌ യിരെമ്യക്ക്‌ യഹോവയിൽനിന്ന്‌ ഈ സന്ദേശം കിട്ടി:  “നീ രേഖാബ്യഗൃഹത്തിൽ+ ചെന്ന്‌ അവരോടു സംസാരിക്കണം. അവരെ യഹോവയുടെ ഭവനത്തിലെ ഒരു ഊണുമുറിയിലേക്കു* കൂട്ടിക്കൊണ്ടുവന്ന്‌ കുടിക്കാൻ വീഞ്ഞു കൊടുക്കുക.”  അങ്ങനെ ഞാൻ ഹബസിന്യയുടെ മകനായ യിരെമ്യയുടെ മകൻ യയസന്യയെയും അവന്റെ സഹോദരന്മാരെയും എല്ലാ പുത്രന്മാരെയും രേഖാബ്യഗൃഹത്തിലുള്ള എല്ലാവരെയും  യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്നു. ദൈവപുരുഷനായ ഇഗ്‌ദല്യയുടെ മകനായ ഹാനാന്റെ പുത്രന്മാരുടെ ഊണുമുറിയിലേക്കാണു ഞാൻ അവരെ കൊണ്ടുവന്നത്‌. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയയുടെ ഊണുമുറിയുടെ മുകളിലുള്ള, പ്രഭുക്കന്മാരുടെ ഊണുമുറിക്കടുത്തായിരുന്നു ആ മുറി.  പിന്നെ ഞാൻ വീഞ്ഞു നിറച്ച പാനപാത്രങ്ങളും കപ്പുകളും രേഖാബ്യഗൃഹത്തിലെ പുരുഷന്മാരുടെ മുന്നിൽ വെച്ചിട്ട്‌, “കുടിക്കൂ” എന്ന്‌ അവരോടു പറഞ്ഞു.  പക്ഷേ അവർ പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടിക്കില്ല. കാരണം, ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ്‌*+ ഞങ്ങളോട്‌ ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ട്‌: ‘നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ ഒരിക്കലും വീഞ്ഞു കുടിക്കരുത്‌.  നിങ്ങൾ വീടു പണിയുകയോ വിത്തു വിതയ്‌ക്കുകയോ മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയോ നിങ്ങൾക്കു സ്വന്തമായി മുന്തിരിത്തോട്ടമുണ്ടായിരിക്കുകയോ അരുത്‌; പകരം, എന്നും കൂടാരങ്ങളിൽ താമസിക്കണം. അങ്ങനെയെങ്കിൽ, നിങ്ങൾ വിദേശികളായി താമസിക്കുന്ന ദേശത്ത്‌ നിങ്ങൾക്കു ദീർഘകാലം ജീവിക്കാം.’  അതുകൊണ്ട്‌ ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽപ്പോലും വീഞ്ഞു കുടിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ്‌ ആജ്ഞാപിച്ചതെല്ലാം ഇപ്പോഴും കേട്ടനുസരിക്കുന്നു.  താമസിക്കാൻ ഞങ്ങൾ വീടു പണിയാറില്ല. ഞങ്ങൾക്കു മുന്തിരിത്തോട്ടങ്ങളോ വയലുകളോ വിത്തോ ഇല്ല. 10  ഞങ്ങൾ ഇപ്പോഴും കൂടാരങ്ങളിൽ താമസിക്കുകയും ഞങ്ങളുടെ പൂർവികനായ യഹോനാദാബ്‌* കല്‌പിച്ചതെല്ലാം അനുസരിക്കുകയും ചെയ്യുന്നു. 11  പക്ഷേ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ്‌ ദേശത്തിന്‌ എതിരെ വന്നപ്പോൾ,+ ‘വരൂ! കൽദയരുടെയും സിറിയക്കാരുടെയും സൈന്യത്തിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെടാൻ നമുക്ക്‌ യരുശലേമിലേക്കു പോകാം’ എന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ യരുശലേമിൽ എത്തിയത്‌.” 12  യിരെമ്യക്ക്‌ യഹോവയിൽനിന്ന്‌ ഈ സന്ദേശം കിട്ടി: 13  “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത്‌ ഇതാണ്‌: ‘പോയി യഹൂദാപുരുഷന്മാരോടും യരുശലേമിൽ താമസിക്കുന്നവരോടും ഇങ്ങനെ പറയുക: “എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ ഞാൻ നിങ്ങളോട്‌ എത്ര വട്ടം പറഞ്ഞതാണ്‌”+ എന്ന്‌ യഹോവ ചോദിക്കുന്നു. 14  “രേഖാബിന്റെ മകൻ യഹോനാദാബ്‌ തന്റെ പിന്മുറക്കാരോടു വീഞ്ഞു കുടിക്കരുതെന്നു കല്‌പിച്ചു. അതുകൊണ്ട്‌ അവർ ഇന്നുവരെ വീഞ്ഞു കുടിച്ചിട്ടില്ല. അങ്ങനെ അവർ അവരുടെ പൂർവികൻ പറഞ്ഞതിൽനിന്ന്‌+ വ്യതിചലിക്കാതെ അവന്റെ ആജ്ഞ അനുസരിച്ചിരിക്കുന്നു. പക്ഷേ ഞാൻ നിങ്ങളോടു വീണ്ടുംവീണ്ടും* പറഞ്ഞിട്ടും നിങ്ങൾ അനുസരിച്ചില്ല.+ 15  ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെയെല്ലാം ഈ സന്ദേശവുമായി നിങ്ങളുടെ അടുത്തേക്ക്‌ അയച്ചുകൊണ്ടിരുന്നു: ‘ദയവുചെയ്‌ത്‌ നിങ്ങൾ എല്ലാവരും ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതു നിറുത്തി ശരിയായതു ചെയ്യ്‌!+ മറ്റു ദൈവങ്ങളുടെ പുറകേ പോയി അവയെ സേവിക്കരുത്‌. അങ്ങനെയെങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ദേശത്തുതന്നെ നിങ്ങൾക്കു താമസിക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്‌തിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്‌തില്ല. 16  രേഖാബിന്റെ മകനായ യഹോനാദാബിന്റെ പിന്മുറക്കാർ അവരുടെ പൂർവികന്റെ ആജ്ഞ അനുസരിച്ചു.+ പക്ഷേ ഈ ജനം എന്നെ ശ്രദ്ധിച്ചിട്ടില്ല.”’” 17  “അതുകൊണ്ട്‌ സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നത്‌ ഇതാണ്‌: ‘യഹൂദയുടെ മേലും യരുശലേമിൽ താമസിക്കുന്ന എല്ലാവരുടെ മേലും വരുത്തുമെന്നു ഞാൻ മുന്നറിയിപ്പു കൊടുത്ത ദുരന്തങ്ങളെല്ലാം ഞാൻ ഇതാ, അവരുടെ മേൽ വരുത്താൻപോകുന്നു.+ കാരണം, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിച്ചില്ല; ഞാൻ അവരെ പല തവണ വിളിച്ചിട്ടും അവർ വിളി കേട്ടില്ല.’”+ 18  യിരെമ്യ രേഖാബ്യഗൃഹത്തിലുള്ളവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത്‌ ഇതാണ്‌: ‘നിങ്ങൾ നിങ്ങളുടെ പൂർവികനായ യഹോനാദാബിന്റെ ആജ്ഞ ഇതുവരെ അനുസരിച്ചു. ഇപ്പോഴും നിങ്ങൾ അവന്റെ ആജ്ഞകളെല്ലാം അനുസരിച്ചുകൊണ്ടിരിക്കുന്നു. അതിൽനിന്ന്‌ നിങ്ങൾ അണുവിട വ്യതിചലിച്ചിട്ടില്ല. 19  അതുകൊണ്ട്‌ ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “എന്റെ സന്നിധിയിൽ സേവിക്കാൻ രേഖാബിന്റെ മകൻ യഹോനാദാബിന്‌* ഒരിക്കലും ഒരു പിന്മുറക്കാരനില്ലാതെവരില്ല.”’”

അടിക്കുറിപ്പുകള്‍

അഥവാ “ഒരു അറയിലേക്ക്‌.”
അക്ഷ. “യോനാദാബ്‌.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
അക്ഷ. “യോനാദാബ്‌.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
അക്ഷ. “നെബൂഖദ്‌രേസർ.” ഇങ്ങനെയും എഴുതാറുണ്ട്‌.
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്‌.”
അക്ഷ. “അതിരാവിലെ എഴുന്നേറ്റ്‌.”
അക്ഷ. “യോനാദാബിന്‌.” യഹോനാദാബിന്റെ ഹ്രസ്വരൂപം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം