യിരെമ്യ 47:1-7
47 ഫറവോൻ ഗസ്സയെ നശിപ്പിച്ചതിനു മുമ്പ് ഫെലിസ്ത്യരെക്കുറിച്ച്+ യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം.
2 യഹോവ പറയുന്നു:
“നോക്കൂ! വടക്കുനിന്ന് വെള്ളം ഒഴുകിവരുന്നു.
അതു കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമാകും.
അതു ദേശത്തെയും അതിലുള്ള എല്ലാത്തിനെയുംനഗരത്തെയും നഗരവാസികളെയും മൂടിക്കളയും.
പുരുഷന്മാർ നിലവിളിക്കും.ദേശത്ത് താമസിക്കുന്ന എല്ലാവരും വിലപിക്കും.
3 അവന്റെ പടക്കുതിരകളുടെ കുളമ്പടിശബ്ദവുംയുദ്ധരഥങ്ങളുടെ ഝടഝടശബ്ദവുംരഥചക്രങ്ങളുടെ കടകടശബ്ദവും കേൾക്കുമ്പോൾആളുകളുടെ കൈകൾ തളർന്നുപോകും.അപ്പന്മാർ സ്വന്തം കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടും.
4 കാരണം, വരാൻപോകുന്ന ആ ദിവസം ഫെലിസ്ത്യരെയെല്ലാം നശിപ്പിക്കും.+സോരിനും+ സീദോനും+ ആകെയുണ്ടായിരുന്ന സഹായികൾ അന്ന് ഇല്ലാതാകും.
കഫ്തോർ*+ ദ്വീപിൽനിന്ന് വന്നവരിൽ ബാക്കിയുള്ളആ ഫെലിസ്ത്യരെ യഹോവ അന്നു നശിപ്പിക്കും.
5 ഗസ്സയ്ക്കു കഷണ്ടി* വരും.
അസ്കലോനെ നിശ്ശബ്ദയാക്കിയിരിക്കുന്നു.+
അവരുടെ താഴ്വരയിൽ ബാക്കിയുള്ളവരേ,നിങ്ങൾ എത്ര കാലം ഇങ്ങനെ നിങ്ങളെത്തന്നെ മുറിവേൽപ്പിക്കും?+
6 ഹോ! യഹോവയുടെ വാൾ!+
എന്നാണു വാളേ, നീ ഒന്നു വിശ്രമിക്കുക?
നീ നിന്റെ ഉറയിലേക്കു മടങ്ങി
സ്വസ്ഥമായി അടങ്ങിയിരിക്കൂ.
7 യഹോവ കല്പന കൊടുത്തിരിക്കെഅതിന് അടങ്ങിയിരിക്കാനാകുമോ?
അസ്കലോനും കടൽത്തീരത്തിനും എതിരെ+ദൈവം അതിനെ നിയമിച്ചിരിക്കുകയല്ലേ?”