യിരെമ്യ 47:1-7

47  ഫറവോൻ ഗസ്സയെ നശിപ്പിച്ചതിനു മുമ്പ്‌ ഫെലിസ്‌ത്യരെക്കുറിച്ച്‌+ യിരെമ്യ പ്രവാചകന്‌ യഹോവയിൽനിന്ന്‌ കിട്ടിയ സന്ദേശം.  യഹോവ പറയുന്നു: “നോക്കൂ! വടക്കുനിന്ന്‌ വെള്ളം ഒഴുകിവരുന്നു. അതു കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമാകും. അതു ദേശത്തെയും അതിലുള്ള എല്ലാത്തിനെയുംനഗരത്തെയും നഗരവാസികളെയും മൂടിക്കളയും. പുരുഷന്മാർ നിലവിളിക്കും.ദേശത്ത്‌ താമസിക്കുന്ന എല്ലാവരും വിലപിക്കും.   അവന്റെ പടക്കുതിരകളുടെ കുളമ്പടിശബ്ദവുംയുദ്ധരഥങ്ങളുടെ ഝടഝടശബ്ദവുംരഥചക്രങ്ങളുടെ കടകടശബ്ദവും കേൾക്കുമ്പോൾആളുകളുടെ കൈകൾ തളർന്നുപോകും.അപ്പന്മാർ സ്വന്തം കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടും.   കാരണം, വരാൻപോകുന്ന ആ ദിവസം ഫെലിസ്‌ത്യരെയെല്ലാം നശിപ്പിക്കും.+സോരിനും+ സീദോനും+ ആകെയുണ്ടായിരുന്ന സഹായികൾ അന്ന്‌ ഇല്ലാതാകും. കഫ്‌തോർ*+ ദ്വീപിൽനിന്ന്‌ വന്നവരിൽ ബാക്കിയുള്ളആ ഫെലിസ്‌ത്യരെ യഹോവ അന്നു നശിപ്പിക്കും.   ഗസ്സയ്‌ക്കു കഷണ്ടി* വരും. അസ്‌കലോനെ നിശ്ശബ്ദയാക്കിയിരിക്കുന്നു.+ അവരുടെ താഴ്‌വരയിൽ ബാക്കിയുള്ളവരേ,നിങ്ങൾ എത്ര കാലം ഇങ്ങനെ നിങ്ങളെത്തന്നെ മുറിവേൽപ്പിക്കും?+   ഹോ! യഹോവയുടെ വാൾ!+ എന്നാണു വാളേ, നീ ഒന്നു വിശ്രമിക്കുക? നീ നിന്റെ ഉറയിലേക്കു മടങ്ങി സ്വസ്ഥമായി അടങ്ങിയിരിക്കൂ.   യഹോവ കല്‌പന കൊടുത്തിരിക്കെഅതിന്‌ അടങ്ങിയിരിക്കാനാകുമോ? അസ്‌കലോനും കടൽത്തീരത്തിനും എതിരെ+ദൈവം അതിനെ നിയമിച്ചിരിക്കുകയല്ലേ?”

അടിക്കുറിപ്പുകള്‍

അതായത്‌, ക്രേത്ത.
അതായത്‌, ദുഃഖവും നാണക്കേടും കാരണം അവർ തല വടിക്കും.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം