യിരെമ്യ 50:1-46

50  ബാബിലോണിനെക്കുറിച്ച്‌,+ കൽദയരുടെ ദേശത്തെക്കുറിച്ച്‌, യിരെമ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞത്‌:   “ജനതകളുടെ ഇടയിൽ അതു പ്രസിദ്ധമാക്കൂ! അതു ഘോഷിക്കൂ! കൊടി* ഉയർത്തൂ! അതു പ്രസിദ്ധമാക്കൂ! ഒന്നും ഒളിക്കരുത്‌! ഇങ്ങനെ പറയണം: ‘ബാബിലോണിനെ പിടിച്ചടക്കിയിരിക്കുന്നു.+ ബേൽ നാണംകെട്ടിരിക്കുന്നു.+ മേരോദാക്ക്‌ പരിഭ്രാന്തിയിലാണ്‌. അവളുടെ ബിംബങ്ങൾ നാണംകെട്ടുപോയി. അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്രമിച്ചുപോയി.’   കാരണം, വടക്കുനിന്ന്‌ ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്‌.+ അത്‌ അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്‌.ആരും അവിടെ താമസിക്കുന്നില്ല. മനുഷ്യനും മൃഗവും അവിടം വിട്ട്‌ദൂരേക്ക്‌ ഓടിക്കളഞ്ഞു.”  യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത്‌ ഇസ്രായേൽ ജനവും യഹൂദാജനവും ഒരുമിച്ച്‌ വരും.+ കരഞ്ഞുകൊണ്ട്‌ അവർ വരും.+ അവർ ഒന്നിച്ച്‌ അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും.+  അവർ സീയോനിലേക്കു മുഖം തിരിച്ച്‌ അവിടേക്കുള്ള വഴി ചോദിക്കും.+ അവർ പറയും: ‘വരൂ! ഒരിക്കലും വിസ്‌മരിക്കപ്പെടാത്ത നിത്യമായ ഒരു ഉടമ്പടിയാൽ നമുക്ക്‌ യഹോവയോടു ചേരാം.’+  കാണാതെപോയ ആട്ടിൻപറ്റമാണ്‌ എന്റെ ജനം.+ അവയുടെ ഇടയന്മാർതന്നെയാണ്‌ അവയെ വഴിതെറ്റിച്ചത്‌.+ അവർ അവയെ മലകളിലേക്കു കൊണ്ടുപോയി മലകളിലും കുന്നുകളിലും അലഞ്ഞുതിരിയാൻ വിട്ടു. അവ തങ്ങളുടെ വിശ്രമസ്ഥലം മറന്നു.  കണ്ടവർ കണ്ടവർ അവയെ തിന്നുകളഞ്ഞു.+ അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാരല്ല. കാരണം അവർ യഹോവയോട്‌, നീതിയുടെ വാസസ്ഥലവും അവരുടെ പൂർവികരുടെ പ്രത്യാശയും ആയ യഹോവയോട്‌, പാപം ചെയ്‌തിരിക്കുന്നു.’”   “ബാബിലോൺ വിട്ട്‌ ഓടിയകലൂ!കൽദയദേശത്തുനിന്ന്‌ പുറത്ത്‌ കടക്കൂ!+ആട്ടിൻപറ്റത്തിന്റെ മുന്നിൽ നടക്കുന്ന ആടുകളെപ്പോലെയാകൂ!   കാരണം ഞാൻ ഇതാ, വടക്കുള്ള ദേശത്തുനിന്ന്‌ വൻജനതകളുടെ ഒരു സമൂഹത്തെഎഴുന്നേൽപ്പിച്ച്‌ ബാബിലോണിന്‌ എതിരെ അയയ്‌ക്കുന്നു.+ അവർ അവൾക്കെതിരെ യുദ്ധത്തിന്‌ അണിനിരക്കും.അവർ അവളെ പിടിച്ചടക്കും. അവരുടെ അമ്പുകൾ യുദ്ധവീരന്മാരുടേതുപോലെയാണ്‌.അവ കുരുന്നുകളുടെ ജീവനെടുക്കും.+ലക്ഷ്യം കാണാതെ അവ മടങ്ങില്ല. 10  കൽദയദേശത്തെ കൊള്ളയടിക്കും.+ അവളെ കൊള്ളയടിക്കുന്നവർക്കെല്ലാം മതിയാകുവോളം കിട്ടും”+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 11  “കാരണം, എന്റെ അവകാശം കൊള്ളയടിച്ചപ്പോൾ+നിങ്ങൾ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടിയില്ലേ?+ പുൽത്തകിടിയിൽ മാന്തി രസിക്കുന്ന പശുക്കിടാവിനെപ്പോലായിരുന്നില്ലേ നിങ്ങൾ?വിത്തുകുതിരയെപ്പോലെ നിങ്ങൾ ചിനച്ച്‌ ശബ്ദമുണ്ടാക്കിയില്ലേ? 12  നിങ്ങളുടെ അമ്മ അപമാനിതയായി.+ നിങ്ങളെ പ്രസവിച്ചവൾ നിരാശയിലായിരിക്കുന്നു. ഇതാ, അവൾ ജനതകളിൽ ഏറ്റവും നിസ്സാരയായി;അവൾ ഒരു വരണ്ട നിലവും മരുഭൂമിയും ആയി മാറി.+ 13  യഹോവയുടെ ഉഗ്രകോപം കാരണം അവിടെ ജനവാസമുണ്ടാകില്ല.+അവൾ ഒരു പാഴ്‌നിലമായി കിടക്കും.+ ബാബിലോണിന്‌ അടുത്തുകൂടെ കടന്നുപോകുന്ന എല്ലാവരും പേടിച്ച്‌ കണ്ണുമിഴിക്കും, അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.*+ 14  വില്ലു വളച്ച്‌ കെട്ടുന്ന* എല്ലാവരും വരൂ!വന്ന്‌ നാനാവശത്തുനിന്നും ബാബിലോണിന്‌ എതിരെ അണിനിരക്കൂ! മുഴുവൻ അമ്പുകളും അവളുടെ നേർക്കു തൊടുത്തുവിടൂ! ഒന്നുപോലും ബാക്കി വെക്കരുത്‌.+കാരണം, യഹോവയോടാണ്‌ അവൾ പാപം ചെയ്‌തിരിക്കുന്നത്‌.+ 15  നാനാവശത്തുനിന്നും അവൾക്കെതിരെ പോർവിളി മുഴക്കൂ! അവൾ കീഴടങ്ങിയിരിക്കുന്നു.* അവളുടെ തൂണുകൾ വീണല്ലോ, മതിലുകൾ തകർന്നടിഞ്ഞല്ലോ.+കാരണം, ഇത്‌ യഹോവയുടെ പ്രതികാരമാണ്‌.+ അവളോടു പകരം വീട്ടൂ! അവൾ ചെയ്‌തതുപോലെതന്നെ അവളോടും ചെയ്യൂ!+ 16  വിതയ്‌ക്കുന്നവനെ ബാബിലോണിൽനിന്ന്‌ ഛേദിച്ചുകളയൂ!കൊയ്‌ത്തരിവാൾ പിടിക്കുന്നവനെ അവിടെനിന്ന്‌ നീക്കിക്കളയൂ!+ ക്രൂരമായ വാൾ കാരണം ഓരോരുത്തരും സ്വജനത്തിന്റെ അടുത്തേക്കു മടങ്ങും;അവർ സ്വന്തം ദേശത്തേക്ക്‌ ഓടിപ്പോകും.+ 17  “ചിതറിപ്പോയ ആടുകളാണ്‌ ഇസ്രായേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറിച്ചുകളഞ്ഞു.+ ആദ്യം അസീറിയയിലെ രാജാവ്‌ അവരെ ആർത്തിയോടെ തിന്നു.+ പിന്നെ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ്‌ അവരുടെ അസ്ഥികൾ കാർന്ന്‌ തിന്നു.+ 18  അതുകൊണ്ട്‌, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘അസീറിയയിലെ രാജാവിനോടു ചെയ്‌തതുപോലെതന്നെ+ ഞാൻ ഇതാ, ബാബിലോൺരാജാവിനോടും അവന്റെ ദേശത്തോടും ചെയ്യാൻപോകുന്നു. 19  ഞാൻ ഇസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവൻ കർമേലിലും ബാശാനിലും മേഞ്ഞുനടക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ്‌ അവൻ തൃപ്‌തനാകും.’” 20  യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത്‌ഇസ്രായേലിന്റെ കുറ്റം അന്വേഷിക്കും.പക്ഷേ ഒന്നും കണ്ടുകിട്ടില്ല.യഹൂദയുടെ പാപങ്ങളും കണ്ടെത്താനാകില്ല.കാരണം, ഞാൻ അവശേഷിപ്പിച്ചവരോടു ഞാൻ ക്ഷമിച്ചിരിക്കും.”+ 21  “മെറാഥയീം ദേശത്തിന്‌ എതിരെ ചെല്ലൂ! പെക്കോദുനിവാസികൾക്കെതിരെ നീങ്ങൂ!+ അവരെ കൂട്ടക്കൊല ചെയ്‌ത്‌ നിശ്ശേഷം നശിപ്പിക്കൂ!” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ കല്‌പിച്ചതെല്ലാം ചെയ്യൂ! 22  ദേശത്ത്‌ യുദ്ധാരവം കേൾക്കുന്നു.ഒരു മഹാവിപത്ത്‌! 23  ഭയങ്കരം! ഭൂമിയെ മുഴുവൻ തകർക്കുന്ന കൂടം* തകർന്ന്‌ തരിപ്പണമായല്ലോ!+ ജനതകളുടെ ഇടയിൽ ബാബിലോൺ പേടിപ്പെടുത്തുന്ന ഒരിടമായല്ലോ!+ 24  ബാബിലോണേ, ഞാൻ നിനക്ക്‌ ഒരു കെണി വെച്ചു. നീ അതിൽ വീണു.നീ അത്‌ അറിഞ്ഞില്ല. നിന്നെ കണ്ടുപിടിച്ചു; നിന്നെ പിടികൂടി.+യഹോവയോടാണല്ലോ നീ എതിർത്തുനിന്നത്‌. 25  യഹോവ തന്റെ ആയുധപ്പുര തുറന്ന്‌ക്രോധത്തിന്റെ ആയുധങ്ങൾ പുറത്തെടുക്കുന്നു.+ കൽദയദേശത്ത്‌ പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയ്‌ക്ക്‌ഒരു കാര്യം ചെയ്‌തുതീർക്കാനുണ്ടല്ലോ. 26  ദൂരദേശങ്ങളിൽനിന്ന്‌ അവളുടെ നേരെ വരൂ!+ അവളുടെ പത്തായപ്പുരകൾ തുറക്കൂ!+ അവളെ ധാന്യക്കൂമ്പാരംപോലെ കൂട്ടൂ! അവളെ നിശ്ശേഷം നശിപ്പിക്കൂ!+ അവൾക്ക്‌ ആരുമില്ലാതാകട്ടെ. 27  അവളുടെ കാളക്കുട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കൂ!+അവ കശാപ്പുശാലയിലേക്കു പോകട്ടെ. അവരുടെ കാര്യം കഷ്ടം! അവരുടെ ദിവസം,അവരോടു കണക്കു ചോദിക്കുന്ന സമയം, വന്നല്ലോ! 28  ഓടിപ്പോകുന്നവരുടെ ശബ്ദം കേൾക്കുന്നു;ബാബിലോൺ ദേശത്തുനിന്ന്‌ ഓടിരക്ഷപ്പെടുന്നവരുടെ ശബ്ദം!നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം,ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം, സീയോനിൽ പ്രസിദ്ധമാക്കാനാണ്‌ അവർ പോകുന്നത്‌.+ 29  ബാബിലോണിന്‌ എതിരെ വില്ലാളികളെ വിളിച്ചുകൂട്ടൂ!+വില്ലു വളച്ച്‌ കെട്ടുന്ന* എല്ലാവരും വരട്ടെ.+ അവളുടെ ചുറ്റും പാളയമടിക്കൂ! ആരും രക്ഷപ്പെടരുത്‌.+ അവളുടെ പ്രവൃത്തികൾക്കനുസരിച്ച്‌ അവളോടു പകരം വീട്ടൂ! അവൾ ചെയ്‌തതുപോലെതന്നെ അവളോടും ചെയ്യൂ! അവൾ യഹോവയോട്‌, ഇസ്രായേലിന്റെ പരിശുദ്ധനോട്‌,ധിക്കാരം കാട്ടിയിരിക്കുന്നല്ലോ.+ 30  അതുകൊണ്ട്‌ അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴും.+അവളുടെ പടയാളികളെല്ലാം അന്നു നശിക്കും”* എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 31  “ധിക്കാരീ,+ ഞാൻ നിനക്ക്‌ എതിരാണ്‌”+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.“നിന്റെ ദിവസം, ഞാൻ നിന്നോടു കണക്കു ചോദിക്കുന്ന സമയം, നിശ്ചയമായും വരും. 32  ധിക്കാരിയായ നീ ഇടറി വീഴും.ആരും നിന്നെ എഴുന്നേൽപ്പിക്കില്ല.+ ഞാൻ നിന്റെ നഗരങ്ങൾക്കു തീയിടും.അതു നിന്റെ ചുറ്റുമുള്ളതെല്ലാം ചുട്ടുചാമ്പലാക്കും.” 33  സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇസ്രായേൽ ജനവും യഹൂദാജനവും അടിച്ചമർത്തപ്പെട്ടവർ!അവരെ ബന്ദികളായി കൊണ്ടുപോയവരെല്ലാം അവരെ പിടിച്ചുവെക്കുന്നു.+ അവരെ വിട്ടയയ്‌ക്കാൻ അവർ കൂട്ടാക്കുന്നില്ല.+ 34  പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്‌.+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ്‌ ആ ദൈവത്തിന്റെ പേര്‌.+ ദൈവം നിശ്ചയമായും അവരുടെ കേസ്‌ വാദിച്ച്‌+ദേശത്തിനു സ്വസ്ഥത കൊടുക്കും,+ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+ 35  “കൽദയരുടെ നേരെ ഒരു വാൾ വരുന്നുണ്ട്‌” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.“ബാബിലോൺനിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ അതു വരുന്നു.+ 36  വെറുംവാക്കു പറയുന്നവർക്കെതിരെയുമുണ്ടു* വാൾ! അവർ മണ്ടത്തരം കാണിക്കും. യുദ്ധവീരന്മാർക്കെതിരെയും വാൾ വരുന്നുണ്ട്‌. അവർ പരിഭ്രാന്തരാകും.+ 37  വാൾ അവരുടെ കുതിരകൾക്കും യുദ്ധരഥങ്ങൾക്കും നേരെയും ചെല്ലും.അവളുടെ ഇടയിലെ എല്ലാ മിശ്രജനത്തിനു നേരെയും അതു വരും.അപ്പോൾ അവർ സ്‌ത്രീകളെപ്പോലെയാകും.+ അവളുടെ സമ്പത്തിനു നേരെയുമുണ്ടു വാൾ! അതു കൊള്ളയടിക്കപ്പെടും.+ 38  അവളുടെ വെള്ളത്തിനു നാശം! അതു വറ്റിച്ചുകളയും.+ കാരണം, കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെ നാടാണ്‌ അത്‌.+അവർ കാണുന്ന ഭയാനകദർശനങ്ങൾ കാരണം അവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നു. 39  അതുകൊണ്ട്‌, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+ അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+ 40  “ദൈവം നശിപ്പിച്ച സൊദോമിന്റെയും ഗൊമോറയുടെയും+ അവയുടെ അയൽപ്പട്ടണങ്ങളുടെയും+ കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും” എന്ന്‌ യഹോവ പറയുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+ 41  അതാ, വടക്കുനിന്ന്‌ ഒരു ജനം വരുന്നു!ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന്‌+ഒരു മഹാജനതയെയും മഹാന്മാരായ രാജാക്കന്മാരെയും+ എഴുന്നേൽപ്പിക്കും. 42  അവർ വില്ലും കുന്തവും ഏന്തിയിരിക്കുന്നു.+ ഒരു കരുണയും കാണിക്കാത്ത ക്രൂരന്മാരാണ്‌ അവർ.+ കുതിരപ്പുറത്തേറി വരുന്ന അവരുടെ ശബ്ദംകടലിന്റെ ഇരമ്പൽപോലെ.+ ബാബിലോൺ പുത്രിയേ, അവർ ഒറ്റക്കെട്ടായി നിനക്ക്‌ എതിരെ യുദ്ധത്തിന്‌ അണിനിരക്കുന്നു.+ 43  അവരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾബാബിലോൺരാജാവിന്റെ+ കൈകൾ തളർന്നു.+പ്രസവവേദനപോലുള്ള കഠോരവേദന അവനെ പിടികൂടി. 44  “യോർദാനു സമീപത്തെ ഇടതൂർന്ന കുറ്റിക്കാടുകളിൽനിന്നുള്ള സിംഹത്തെപ്പോലെ ഒരാൾ സുരക്ഷിതമായ മേച്ചിൽപ്പുറങ്ങളിലേക്കു കയറിവരും. പക്ഷേ ഞൊടിയിടയിൽ ഞാൻ അവരെ അവളുടെ അടുത്തുനിന്ന്‌ ഓടിച്ചുകളയും. എന്നിട്ട്‌, ഞാൻ തിരഞ്ഞെടുത്ത ഒരാളെ അവളുടെ മേൽ നിയമിക്കും.+ കാരണം, എന്നെപ്പോലെ മറ്റാരുമില്ലല്ലോ. എന്നെ വെല്ലുവിളിക്കാൻ ആർക്കു കഴിയും? ഏത്‌ ഇടയന്‌ എന്റെ മുന്നിൽ നിൽക്കാനാകും?+ 45  അതുകൊണ്ട്‌ പുരുഷന്മാരേ, ബാബിലോണിന്‌ എതിരെ യഹോവ തീരുമാനിച്ചതും*+ കൽദയദേശത്തിന്‌ എതിരെ ആസൂത്രണം ചെയ്‌തതും എന്തെന്നു കേൾക്കൂ: ആട്ടിൻപറ്റത്തിലെ കുഞ്ഞുങ്ങളെ ഉറപ്പായും വലിച്ചിഴയ്‌ക്കും. അവർ കാരണം അവരുടെ താമസസ്ഥലങ്ങൾ അവൻ ശൂന്യമാക്കും.+ 46  ബാബിലോണിനെ പിടിച്ചടക്കുന്ന ശബ്ദം ഭൂമിയെ പ്രകമ്പനംകൊള്ളിക്കും.ജനതകളുടെ ഇടയിൽ ഒരു നിലവിളി കേൾക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “കൊടിമരം.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അക്ഷ. “അവർ ചൂളമടിക്കും.”
അക്ഷ. “വില്ലു ചവിട്ടുന്ന.”
അക്ഷ. “തന്റെ കൈ തന്നിരിക്കുന്നു.”
അക്ഷ. “നെബൂഖദ്‌രേസർ.” ഇങ്ങനെയും എഴുതാറുണ്ട്‌.
അതായത്‌, വലിയ ചുറ്റിക.
അക്ഷ. “വില്ലു ചവിട്ടുന്ന.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അക്ഷ. “നിശ്ശബ്ദരാക്കപ്പെടും.”
അഥവാ “കള്ളപ്രവാചകന്മാർക്കെതിരെയുമുണ്ട്‌.”
അഥവാ “തയ്യാറാക്കിയ പദ്ധതിയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം