യോന 2:1-10

2  മത്സ്യത്തിന്റെ വയറ്റിൽവെച്ച്‌ യോന തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു:+   “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന്‌ ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+ അങ്ങ്‌ എന്റെ ശബ്ദം കേട്ടു.   അങ്ങ്‌ എന്നെ ആഴങ്ങളിലേക്ക്‌ എറിഞ്ഞപ്പോൾ,പുറങ്കടലിന്റെ ഹൃദയത്തിലേക്കു വലിച്ചെറിഞ്ഞപ്പോൾ, പ്രവാഹങ്ങൾ എന്നെ ചുറ്റി.+ അങ്ങയുടെ തിരകളും തിരമാലകളും എന്റെ മേൽ വന്നലച്ചു.+   ഞാൻ പറഞ്ഞു: ‘എന്നെ അങ്ങയുടെ കൺമുന്നിൽനിന്ന്‌ ഓടിച്ചുകളഞ്ഞല്ലോ! അങ്ങയുടെ വിശുദ്ധമായ ദേവാലയം ഞാൻ ഇനി കാണുന്നത്‌ എങ്ങനെ?’   വെള്ളം എന്നെ മൂടി, എന്റെ പ്രാണൻ അപകടത്തിലായി;+ആഴമുള്ള വെള്ളം എന്നെ വലയം ചെയ്‌തു. പായൽ എന്റെ തലയെ പൊതിഞ്ഞു.   പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ്‌ എന്റെ പ്രാണനെ കുഴിയിൽനിന്ന്‌ കരകയറ്റി.+   എന്റെ ജീവൻ പൊലിയാൻതുടങ്ങിയ നേരത്ത്‌ ഞാൻ യഹോവയെയാണ്‌ ഓർത്തത്‌.+ അപ്പോൾ എന്റെ പ്രാർഥന അങ്ങയുടെ അടുത്ത്‌ എത്തി, അങ്ങയുടെ വിശുദ്ധമായ ആലയത്തിൽ എത്തി.+   ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളോടു കൂറു കാട്ടുന്നവർ, തങ്ങളോട്‌ അചഞ്ചലസ്‌നേഹം കാണിച്ചവനെ* ഉപേക്ഷിച്ചിരിക്കുന്നു.   എന്നാൽ ഞാൻ അങ്ങയോടു നന്ദി പറഞ്ഞുകൊണ്ട്‌ ബലി അർപ്പിക്കും. ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.+ യഹോവയാണു രക്ഷ നൽകുന്നത്‌.”+ 10  പിന്നീട്‌ യഹോവയുടെ കല്‌പനയനുസരിച്ച്‌ ആ മത്സ്യം യോനയെ കരയിലേക്കു ഛർദിച്ചു.

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വയറ്റിൽ.”
മറ്റൊരു സാധ്യത “തങ്ങളുടെ വിശ്വസ്‌തത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം