യോവേൽ 3:1-21

3  “ആ നാളുകളിൽ,ഞാൻ യഹൂദയുടെയും യരുശലേമിന്റെയും ബന്ദികളെ തിരികെ കൊണ്ടുവരുന്ന സമയത്ത്‌,+   എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;അവരെ ഞാൻ യഹോശാഫാത്ത്‌* താഴ്‌വരയിലേക്കു കൊണ്ടുവരും. എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടിഞാൻ അവരെ അവിടെവെച്ച്‌ ന്യായം വിധിക്കും.+അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്‌തു.+   അവർ എന്റെ ജനത്തെ നറുക്കിട്ട്‌ വിഭാഗിച്ചു.+വേശ്യയുടെ കൂലിയായി അവർ ആൺകുട്ടികളെയുംവീഞ്ഞിന്റെ വിലയായി പെൺകുട്ടികളെയും കൊടുത്തു.   സോരേ, സീദോനേ, ഫെലിസ്‌ത്യയിലെ ദേശങ്ങളേ,നിങ്ങൾക്ക്‌ എന്നോട്‌ എന്തു കാര്യം? നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ? പ്രതികാരം ചെയ്യുകയാണെങ്കിൽ,ഞാൻ പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+   നിങ്ങൾ എന്റെ സ്വർണവും വെള്ളിയും എടുത്തു;+എന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്‌തുക്കളെല്ലാം നിങ്ങളുടെ ദേവാലയത്തിലേക്കു കൊണ്ടുപോയി.   യഹൂദയിലെയും യരുശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റു;+അങ്ങനെ, അവരെ അവരുടെ പ്രദേശത്തുനിന്ന്‌ ദൂരെ അകറ്റി.   നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന്‌ ഞാൻ ഇതാ, അവരെ തിരികെ കൊണ്ടുവരുന്നു!+ഞാൻ നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.   ഞാൻ നിങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും യഹൂദയിലുള്ളവർക്കു വിൽക്കും;+അവർ അവരെ ദൂരെയുള്ള ഒരു ജനതയ്‌ക്ക്‌, ശേബയിലുള്ളവർക്ക്‌, വിൽക്കും.യഹോവയാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌.   ജനതകളോട്‌ ഇങ്ങനെ പ്രഖ്യാപിക്കുക:+ ‘യുദ്ധത്തിന്‌ ഒരുങ്ങുക!* വീരയോദ്ധാക്കളെ ഉണർത്തുക! പടയാളികളെല്ലാം അടുത്തുവരട്ടെ, അവർ മുന്നേറട്ടെ!+ 10  നിങ്ങളുടെ കലപ്പകൾ* വാളുകളായും അരിവാളുകൾ കുന്തങ്ങളായും അടിച്ചുതീർക്കുക. “ഞാൻ കരുത്തനാണ്‌” എന്നു ദുർബലൻ പറയട്ടെ. 11  ചുറ്റുമുള്ള ജനതകളേ, ഒരുമിച്ചുകൂടൂ! വന്ന്‌ സഹായിക്കൂ!’”+ യഹോവേ, അങ്ങയുടെ ശക്തരെ* അവിടേക്ക്‌ അയയ്‌ക്കേണമേ. 12  “ജനതകൾ എഴുന്നേറ്റ്‌ യഹോശാഫാത്ത്‌ താഴ്‌വരയിലേക്കു വരട്ടെ;ചുറ്റുമുള്ള എല്ലാ ജനതകളെയും ന്യായം വിധിക്കാൻ ഞാൻ അവിടെ ഇരിക്കും.+ 13  അരിവാൾ വീശുക, വിളവെടുപ്പിനു സമയമായി. വന്ന്‌ മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞിരിക്കുന്നു.+ സംഭരണികൾ* നിറഞ്ഞുകവിയുന്നു; അവരുടെ ദുഷ്ടത അത്ര വലുതാണല്ലോ. 14  യഹോവയുടെ ദിവസം വിധിയുടെ താഴ്‌വരയുടെ അടുത്ത്‌ എത്തിയിരിക്കുന്നതിനാൽ+അവിടെ ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു; 15  സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും;നക്ഷത്രങ്ങളുടെ പ്രകാശം ഇല്ലാതാകും. 16  യഹോവ സീയോനിൽനിന്ന്‌ ഗർജിക്കും;യരുശലേമിൽനിന്ന്‌ ശബ്ദം ഉയർത്തും. ആകാശവും ഭൂമിയും വിറയ്‌ക്കും;എന്നാൽ തന്റെ ജനത്തിന്‌ യഹോവ ഒരു സുരക്ഷിതസ്ഥാനമായിരിക്കും;+ഇസ്രായേൽ ജനത്തിന്‌ ഒരു കോട്ടയായിരിക്കും. 17  ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+ 18  അന്നു പർവതങ്ങളിൽനിന്ന്‌ മധുരമുള്ള വീഞ്ഞ്‌ ഇറ്റിറ്റുവീഴും,+മലകളിൽ പാൽ ഒഴുകും,യഹൂദയിലെ എല്ലാ അരുവികളിലൂടെയും വെള്ളം ഒഴുകും. യഹോവയുടെ ഭവനത്തിൽനിന്ന്‌ ഒരു അരുവി പുറപ്പെടും,+അതു കരുവേലങ്ങളുടെ* താഴ്‌വരയെ* നനയ്‌ക്കും. 19  എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്‌തതുകൊണ്ടും+ആ ദേശത്ത്‌ നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+ഏദോം വിജനമായ ഒരു പാഴ്‌ഭൂമിയാകും;+ഈജിപ്‌ത്‌ വിജനമാകും.+ 20  എന്നാൽ യഹൂദയിൽ എപ്പോഴും ആൾപ്പാർപ്പുണ്ടാകും; എത്ര തലമുറകൾ കഴിഞ്ഞാലും യരുശലേമിൽ ജനവാസമുണ്ടായിരിക്കും.+ 21  ഞാൻ നിഷ്‌കളങ്കമായി കരുതാതിരുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്‌കളങ്കമായി കരുതും;+ യഹോവ സീയോനിൽ വസിക്കും.”+

അടിക്കുറിപ്പുകള്‍

അർഥം: “യഹോവയാണു ന്യായാധിപൻ.”
അക്ഷ. “യുദ്ധം വിശുദ്ധീകരിക്കുക!”
അക്ഷ. “കലപ്പകളുടെ നാക്കുകൾ.”
അഥവാ “പടയാളികളെ.”
അഥവാ “മുന്തിരിച്ചക്കുകൾ.”
പദാവലി കാണുക.
അഥവാ “വിദേശികൾ.”
ഒരുതരം അക്കേഷ്യ മരം.
അഥവാ “നീർച്ചാലിനെ.”
അഥവാ “രക്തച്ചൊരിച്ചിലിനെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം