യോശുവ 2:1-24

2  പിന്നെ, നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന്‌+ രണ്ടു പുരുഷന്മാരെ രഹസ്യത്തിൽ ചാരന്മാരായി അയച്ചു. യോശുവ അവരോടു പറഞ്ഞു: “പോയി ദേശം സൂക്ഷ്‌മമായി നിരീക്ഷിക്കുക, പ്രത്യേകിച്ച്‌ യരീഹൊ.” അങ്ങനെ അവർ പുറപ്പെട്ട്‌ രാഹാബ്‌+ എന്നു പേരുള്ള ഒരു വേശ്യയുടെ വീട്ടിൽ ചെന്ന്‌ അവിടെ താമസിച്ചു.  പക്ഷേ, “ദേശം ഒറ്റുനോക്കാൻ ഈ രാത്രി ഇസ്രായേല്യപുരുഷന്മാർ ഇവിടെ വന്നിട്ടുണ്ട്‌” എന്ന്‌ യരീഹൊയിലെ രാജാവിനു വിവരം കിട്ടി.  അപ്പോൾ യരീഹൊരാജാവ്‌ രാഹാബിന്‌ ഇങ്ങനെയൊരു സന്ദേശം കൊടുത്തയച്ചു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷന്മാരെ പുറത്ത്‌ കൊണ്ടുവരുക. കാരണം അവർ ഈ ദേശം മുഴുവൻ ഒറ്റുനോക്കാൻ വന്നവരാണ്‌.”  എന്നാൽ, രാഹാബ്‌ ആ രണ്ടു പുരുഷന്മാരെ കൊണ്ടുപോയി ഒളിപ്പിച്ചു. എന്നിട്ട്‌, പറഞ്ഞു: “ആ പുരുഷന്മാർ എന്റെ അടുത്ത്‌ വന്നു എന്നതു ശരിയാണ്‌. പക്ഷേ, അവർ എവിടെനിന്നുള്ളവരാണെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു.  ഇരുട്ടിയപ്പോൾ, നഗരകവാടം അടയ്‌ക്കുന്നതിനു തൊട്ടുമുമ്പ്‌ അവർ പോയി. അവർ എങ്ങോട്ടു പോയെന്ന്‌ എനിക്ക്‌ അറിയില്ല. ഉടനെ പിന്തുടർന്നുചെന്നാൽ ഒരുപക്ഷേ നിങ്ങൾക്ക്‌ അവരുടെ ഒപ്പം എത്താം.”  (രാഹാബോ അവരെ വീടിനു മുകളിൽ കൊണ്ടുപോയി അവിടെ നിരനിരയായി അടുക്കിവെച്ചിരുന്ന ഫ്‌ളാക്‌സ്‌ ചെടിത്തണ്ടുകൾക്കിടയിൽ ഒളിപ്പിച്ചിരുന്നു.)  അങ്ങനെ, ആ പുരുഷന്മാർ അവരെ അന്വേഷിച്ച്‌ യോർദാൻ നദിയുടെ കടവുകൾ+ ലക്ഷ്യമാക്കി പോയി. അന്വേഷിച്ച്‌ പോയവർ പുറത്ത്‌ കടന്ന ഉടനെ നഗരകവാടം അടച്ചു.  ആ രണ്ടു പുരുഷന്മാർ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്‌ രാഹാബ്‌ വീടിനു മുകളിൽ അവരുടെ അടുത്ത്‌ ചെന്നു.  രാഹാബ്‌ അവരോടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങളെക്കുറിച്ചുള്ള പേടി ഞങ്ങളെ ബാധിച്ചിരിക്കുന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസിക്കുന്നവരുടെയെല്ലാം മനസ്സിടിഞ്ഞുപോയിരിക്കുന്നു;+ 10  കാരണം, നിങ്ങൾ ഈജിപ്‌ത്‌ വിട്ട്‌ പോരുമ്പോൾ യഹോവ നിങ്ങളുടെ മുന്നിൽ ചെങ്കടലിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാന്റെ മറുകരയിൽവെച്ച്‌* രണ്ട്‌ അമോര്യരാജാക്കന്മാരായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പിച്ചുകൊണ്ട്‌ നിങ്ങൾ അവരോടു ചെയ്‌തതിനെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 11  അതു കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു.* നിങ്ങൾ കാരണം എല്ലാവരുടെയും ധൈര്യം ചോർന്നുപോയിരിക്കുന്നു.* നിങ്ങളുടെ ദൈവമായ യഹോവ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും ദൈവമാണല്ലോ.+ 12  ഞാൻ നിങ്ങളോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചതുകൊണ്ട്‌ നിങ്ങളും എന്റെ പിതൃഭവനത്തോട്‌* അചഞ്ചലമായ സ്‌നേഹം കാണിക്കുമെന്നു ദയവായി ഇപ്പോൾ യഹോവയുടെ നാമത്തിൽ എന്നോടു സത്യം ചെയ്‌താലും. ഉറപ്പിനുവേണ്ടി നിങ്ങൾ എനിക്ക്‌ ഒരു അടയാളം തരുകയും വേണം. 13  നിങ്ങൾ എന്റെ അപ്പന്റെയും അമ്മയുടെയും സഹോദരീസഹോദരന്മാരുടെയും അവർക്കുള്ള ആരുടെയും ജീവനു ഹാനി വരുത്തരുത്‌; ഞങ്ങളെ മരണത്തിൽനിന്ന്‌ രക്ഷിക്കണം.”+ 14  അപ്പോൾ, ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “നിങ്ങളുടെ ജീവനു പകരം ഞങ്ങൾ ഞങ്ങളുടെ ജീവൻ തരും! ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച്‌ ആരോടും പറയാതിരുന്നാൽ, ഞങ്ങൾ രാഹാബിനോടു വിശ്വസ്‌തരായിരിക്കും. യഹോവ ഞങ്ങൾക്ക്‌ ഈ ദേശം തരുമ്പോൾ ഞങ്ങൾ അചഞ്ചലമായ സ്‌നേഹം കാണിക്കും.” 15  അതിനു ശേഷം, രാഹാബ്‌ അവരെ ജനലിൽക്കൂടി ഒരു കയർവഴി ഇറക്കിവിട്ടു.+ കാരണം, നഗരമതിലിന്റെ ഒരു വശത്തായിരുന്നു രാഹാബിന്റെ വീട്‌. വാസ്‌തവത്തിൽ, നഗരമതിലിൽത്തന്നെയാണു രാഹാബ്‌ താമസിച്ചിരുന്നത്‌. 16  രാഹാബ്‌ അവരോടു പറഞ്ഞു: “നിങ്ങൾ മലനാട്ടിലേക്കു പോയി മൂന്നു ദിവസം അവിടെ ഒളിച്ചിരിക്കണം. അങ്ങനെയാകുമ്പോൾ നിങ്ങളെ തിരഞ്ഞുപോകുന്നവർക്കു നിങ്ങളെ കണ്ടെത്താനാകില്ല. നിങ്ങളെ പിന്തുടർന്ന്‌ പോയവർ മടങ്ങിയെത്തിയശേഷം നിങ്ങൾക്കു നിങ്ങളുടെ വഴിക്കു പോകാം.” 17  ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “ഞങ്ങൾ പറയുന്നതുപോലെ ചെയ്യുന്നില്ലെങ്കിൽ ഞങ്ങളെക്കൊണ്ട്‌ ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും:+ 18  ഞങ്ങൾ ഈ ദേശത്തേക്കു വരുമ്പോൾ, ഞങ്ങളെ ഇറക്കിവിട്ട ജനലിൽ ഈ കടുഞ്ചുവപ്പുചരടു കെട്ടിയിരിക്കണം. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും പിതൃഭവനത്തിലുള്ള എല്ലാവരെയും രാഹാബിന്റെകൂടെ ഈ വീട്ടിൽ ഒരുമിച്ചുകൂട്ടുകയും വേണം.+ 19  ആരെങ്കിലും വീട്ടിൽനിന്ന്‌ പുറത്ത്‌ ഇറങ്ങിയാൽ അയാളുടെ രക്തത്തിന്‌ അയാൾത്തന്നെയായിരിക്കും ഉത്തരവാദി. ഞങ്ങൾ പക്ഷേ കുറ്റമില്ലാത്തവരായിരിക്കും. രാഹാബിന്റെകൂടെ വീട്ടിലായിരിക്കുന്ന ആർക്കെങ്കിലുമാണു ഹാനി വരുന്നതെങ്കിൽ* അയാളുടെ രക്തത്തിനു ഞങ്ങളായിരിക്കും ഉത്തരവാദികൾ. 20  പക്ഷേ, ഞങ്ങളുടെ ദൗത്യത്തെക്കുറിച്ച്‌ ആർക്കെങ്കിലും വിവരം കൊടുത്താൽ,+ ഞങ്ങളെക്കൊണ്ട്‌ ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും.” 21  അപ്പോൾ രാഹാബ്‌, “നിങ്ങൾ പറഞ്ഞതുപോലെതന്നെയാകട്ടെ” എന്നു പറഞ്ഞു. എന്നിട്ട്‌, അവരെ യാത്രയാക്കി. അവർ അവിടെനിന്ന്‌ പോയി. അതിനു ശേഷം, രാഹാബ്‌ ആ കടുഞ്ചുവപ്പുചരടു ജനലിൽ കെട്ടിയിട്ടു. 22  അവരോ, മലനാട്ടിലേക്കു പോയി; പിന്തുടർന്നുപോയവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം അവിടെ താമസിച്ചു. തിരഞ്ഞുപോയവർ എല്ലാ വഴികളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടില്ല. 23  പിന്നെ, ആ രണ്ടു പുരുഷന്മാർ മലനാട്ടിൽനിന്ന്‌ ഇറങ്ങി നദി കടന്ന്‌ നൂന്റെ മകനായ യോശുവയുടെ അടുത്തെത്തി. സംഭവിച്ചതെല്ലാം അവർ യോശുവയോടു പറഞ്ഞു. 24  അവർ യോശുവയോട്‌ ഇതുംകൂടെ പറഞ്ഞു: “ആ ദേശം മുഴുവൻ യഹോവ നമുക്ക്‌ ഏൽപ്പിച്ചുതന്നിരിക്കുന്നു.+ വാസ്‌തവത്തിൽ, നമ്മൾ കാരണം ആ നാട്ടിലുള്ളവരുടെയെല്ലാം മനസ്സിടിഞ്ഞിരിക്കുകയാണ്‌.”+

അടിക്കുറിപ്പുകള്‍

അതായത്‌, കിഴക്കുവശത്തുവെച്ച്‌.
അക്ഷ. “നിങ്ങൾ കാരണം ഒരു മനുഷ്യനിലും പിന്നെ ആത്മാവ്‌ ഉണർന്നില്ല.”
അക്ഷ. “ഞങ്ങളുടെ ഹൃദയം ഉരുകിപ്പോയി.”
പദാവലി കാണുക.
അഥവാ “ആരുടെയെങ്കിലും മേൽ കൈവയ്‌ക്കുന്നെങ്കിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം