യോശുവ 4:1-24

4  ജനം മുഴുവൻ യോർദാൻ കടന്നുതീർന്ന ഉടനെ യഹോവ യോശുവയോടു പറഞ്ഞു:  “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം ജനത്തിൽനിന്ന്‌ 12 പുരുഷന്മാരെ വിളിച്ച്‌+  അവർക്ക്‌ ഈ കല്‌പന കൊടുക്കണം: ‘യോർദാന്റെ നടുവിൽ പുരോഹിതന്മാർ കാൽ ഉറപ്പിച്ച്‌ നിന്ന+ സ്ഥലത്തുനിന്ന്‌ 12 കല്ലുകൾ എടുത്ത്‌ അവ കൊണ്ടുപോയി നിങ്ങൾ ഇന്നു രാത്രിതങ്ങുന്ന സ്ഥലത്ത്‌ വെക്കുക.’”+  അതുകൊണ്ട്‌ യോശുവ, ഓരോ ഇസ്രായേല്യഗോത്രത്തിൽനിന്നും ഓരോ ആൾ എന്ന കണക്കിൽ താൻ നിയമിച്ച 12 പുരുഷന്മാരെ വിളിച്ച്‌  അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകം കടന്ന്‌ യോർദാന്റെ നടുവിലേക്കു ചെല്ലുക. ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച്‌ നിങ്ങൾ ഓരോരുത്തരും ഓരോ കല്ല്‌ തോളിൽ എടുക്കണം.  ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കട്ടെ. ‘എന്തിനാണ്‌ ഈ കല്ലുകൾ’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ* ചോദിച്ചാൽ+  നിങ്ങൾ അവരോടു പറയണം: ‘യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന്റെ മുന്നിൽ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കു നിലച്ചതിന്റെ+ ഓർമയ്‌ക്കാണ്‌ ഇത്‌. പെട്ടകം യോർദാൻ കടന്നപ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിന്നു. ഈ കല്ലുകൾ ഇസ്രായേൽ ജനത്തിന്‌ ദീർഘകാലത്തേക്കുള്ള ഒരു സ്‌മാരകമായിരിക്കും.’”*+  അങ്ങനെ ഇസ്രായേല്യർ, യോശുവ കല്‌പിച്ചതുപോലെതന്നെ ചെയ്‌തു. യഹോവ യോശുവയോടു നിർദേശിച്ചതുപോലെ അവർ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച്‌ 12 കല്ലുകൾ യോർദാന്റെ നടുവിൽനിന്ന്‌ എടുത്ത്‌ അവർ രാത്രിതങ്ങുന്ന സ്ഥലത്ത്‌ കൊണ്ടുപോയി വെച്ചു.  യോശുവയും യോർദാന്റെ നടുവിൽ, ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ കാൽ ഉറപ്പിച്ച്‌ നിന്ന സ്ഥലത്ത്‌ 12 കല്ലുകൾ സ്ഥാപിച്ചു.+ ആ കല്ലുകൾ ഇന്നും അവിടെയുണ്ട്‌. 10  മോശ യോശുവയോടു കല്‌പിച്ചിരുന്ന എല്ലാ കാര്യങ്ങൾക്കും ചേർച്ചയിൽ, ജനം ചെയ്യണമെന്നു പറയാൻ പറഞ്ഞ്‌ യഹോവ യോശുവയോടു കല്‌പിച്ചതെല്ലാം ചെയ്‌തുതീരുന്നതുവരെ, പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ നിന്നു. ആ സമയമത്രയും ജനം തിടുക്കത്തിൽ മറുകര കടക്കുകയായിരുന്നു. 11  ജനം മുഴുവൻ മറുകര കടന്നുതീർന്ന ഉടൻ യഹോവയുടെ പെട്ടകവുമായി പുരോഹിതന്മാർ ജനം കാൺകെ മറുകര കടന്നു.+ 12  രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മോശ അവരോടു നിർദേശിച്ചിരുന്നതുപോലെതന്നെ, മറ്റ്‌ ഇസ്രായേല്യരുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടന്നു.+ 13  യുദ്ധസജ്ജരായ ഏകദേശം 40,000 പടയാളികൾ യഹോവയുടെ മുമ്പാകെ അക്കര കടന്ന്‌ യരീഹൊ മരുപ്രദേശത്തെത്തി. 14  ആ ദിവസം എല്ലാ ഇസ്രായേല്യരുടെയും മുന്നിൽ യഹോവ യോശുവയെ ഉന്നതനാക്കി.+ അവർ മോശയെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നതുപോലെതന്നെ*+ യോശുവയെയും അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അങ്ങേയറ്റം ബഹുമാനിച്ചു. 15  പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: 16  “സാക്ഷ്യപ്പെട്ടകം+ ചുമക്കുന്ന പുരോഹിതന്മാരോടു യോർദാനിൽനിന്ന്‌ കയറിവരാൻ കല്‌പിക്കുക.” 17  അതുകൊണ്ട്‌, യോശുവ പുരോഹിതന്മാരോട്‌, “യോർദാനിൽനിന്ന്‌ കയറിവരൂ” എന്നു കല്‌പിച്ചു. 18  യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ+ യോർദാന്റെ നടുവിൽനിന്ന്‌ കയറി ഉണങ്ങിയ നിലത്തേക്ക്‌ കാലെടുത്ത്‌ വെച്ച ഉടൻ യോർദാനിലെ വെള്ളം വീണ്ടും ഒഴുകിത്തുടങ്ങി. അതു മുമ്പത്തെപ്പോലെ കരകവിഞ്ഞ്‌ ഒഴുകി.+ 19  ഒന്നാം മാസം പത്താം ദിവസം ജനം യോർദാനിൽനിന്ന്‌ കയറി യരീഹൊയുടെ കിഴക്കേ അതിർത്തിയിലുള്ള ഗിൽഗാലിൽ+ പാളയമടിച്ചു. 20  അവർ യോർദാനിൽനിന്ന്‌ എടുത്ത 12 കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.+ 21  എന്നിട്ട്‌, ഇസ്രായേല്യരോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ മക്കൾ അപ്പന്മാരോട്‌, ‘എന്തിനാണ്‌ ഈ കല്ലുകൾ ഇവിടെ വെച്ചിരിക്കുന്നത്‌’ എന്നു ചോദിച്ചാൽ+ 22  നിങ്ങൾ മക്കൾക്ക്‌ ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു.+ 23  അവർക്ക്‌ അക്കര കടക്കാൻ അന്ന്‌ അവരുടെ മുന്നിൽനിന്ന്‌ നിങ്ങളുടെ ദൈവമായ യഹോവ യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു. ചെങ്കടൽ കടക്കാൻ നമ്മുടെ ദൈവമായ യഹോവ നമ്മുടെ മുന്നിൽനിന്ന്‌ അതിലെ വെള്ളം വറ്റിച്ചുകളഞ്ഞതുപോലെതന്നെ.+ 24  യഹോവയുടെ കൈ എത്ര ബലമുള്ളതാണെന്നു ഭൂമിയിലെ ജനങ്ങളെല്ലാം അറിയാനും+ നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടിയാണു ദൈവം ഇതു ചെയ്‌തത്‌.’”

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്രന്മാർ.”
അഥവാ “ഓർമിപ്പിക്കലായിരിക്കും.”
അക്ഷ. “ഭയപ്പെട്ടിരുന്നതുപോലെതന്നെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം