വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

യോഹന്നാൻ—ആമുഖം

  • എഴുതിയത്‌: യോഹന്നാൻ

  • എഴുതിയ സ്ഥലം: എഫെസൊസ്‌ അല്ലെങ്കിൽ അതിനു സമീപം

  • എഴുത്ത്‌ പൂർത്തിയായത്‌: ഏ. എ.ഡി. 98

  • ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: ആമുഖത്തിനു ശേഷമുള്ള ഭാഗങ്ങൾ, എ.ഡി. 29-33

പ്രധാനപ്പെട്ട വസ്‌തുതകൾ:

  • യോഹന്നാൻ തന്റെ വിവരണം എഴുതുമ്പോൾ, മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങൾ ആളുകളുടെ കൈകളിലെത്തി 30-ലേറെ വർഷം കഴിഞ്ഞിരുന്നു. എന്നിട്ടും യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച്‌ യോഹന്നാനു പലതും കൂടുതലായി പറയാനുണ്ടായിരുന്നു. അദ്ദേഹം എഴുതിയ ഏതാണ്ട്‌ 90 ശതമാനത്തോളം വിവരങ്ങളും മറ്റു മൂന്നു സുവിശേഷങ്ങളിലും ഇല്ലാത്തവയാണ്‌.

  • മനുഷ്യനായി വരുന്നതിനു മുമ്പുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ച്‌ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. സുപ്രധാനമായ ആ സത്യത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണു യോഹന്നാൻ തന്റെ വിവരണം തുടങ്ങുന്നത്‌. പിന്നീട്‌ അതിനെക്കുറിച്ച്‌ സ്‌നാപകയോഹന്നാനും യേശുതന്നെയും പറഞ്ഞ സാക്ഷിമൊഴിയും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. (യോഹ 1:1-3; 3:12, 13; 8:58) മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത ആറ്‌ അത്ഭുതങ്ങൾ യോഹന്നാന്റെ വിവരണത്തിൽ കാണാം. വെള്ളം വീഞ്ഞാക്കി മാറ്റിക്കൊണ്ട്‌ യേശു ചെയ്‌ത ആദ്യത്തെ അത്ഭുതവും വലിയൊരു കൂട്ടം മീൻ പിടിക്കാൻ സഹായിച്ചുകൊണ്ട്‌ പുനരുത്ഥാനശേഷം ചെയ്‌ത അവസാനത്തെ അത്ഭുതവും അവയിൽ ഉൾപ്പെടുന്നു.

  • സാധ്യതയനുസരിച്ച്‌, സ്‌നാപകയോഹന്നാൻ യേശുവിന്‌ ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്ത തന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു യോഹന്നാൻ. ക്രിസ്‌തുവിന്റെ അനുഗാമിയാകാൻ ക്ഷണം ലഭിച്ച ആദ്യത്തെ നാലു പേരിൽ യോഹന്നാനും ഉണ്ടായിരുന്നു. (മർ 1:16-20; യോഹ 1:35-39) സാധ്യതയനുസരിച്ച്‌ യോഹന്നാൻ യേശുവിന്റെ ഒരു ബന്ധുവായിരുന്നു. യോഹന്നാന്‌ യേശുവുമായി ഒരു അടുത്ത സൗഹൃദബന്ധം ഉണ്ടായിരുന്നതുകൊണ്ടാകാം അദ്ദേഹം “യേശു സ്‌നേഹിക്കുന്ന ശിഷ്യൻ” എന്ന്‌ അറിയപ്പെട്ടിരുന്നത്‌. (യോഹ 13:23; 21:20, 24) യേശുവിനെ വധിക്കുന്ന ഹൃദയഭേദകമായ സംഭവം നടക്കുമ്പോൾ യോഹന്നാനും അവിടെയുണ്ടായിരുന്നു. അവിടെവെച്ച്‌ യേശു തന്റെ അമ്മയുടെ പരിപാലനം യോഹന്നാനെയാണ്‌ ഏൽപ്പിക്കുന്നത്‌. യേശു ഉയിർത്തെഴുന്നേറ്റെന്ന വാർത്ത സത്യമാണോ എന്ന്‌ അറിയാൻ പത്രോസിനെക്കാൾ വേഗം ഓടി, ആദ്യം കല്ലറയുടെ അടുത്ത്‌ എത്തിയ ശിഷ്യനും യോഹന്നാനായിരുന്നു.—യോഹ 19:26, 27; 20:2-4.

  • യേശു പൊതുസദസ്സുകളിൽ പറഞ്ഞ കാര്യങ്ങളെക്കാൾ വ്യക്തികളുമായി നടത്തിയ സംഭാഷണങ്ങളാണു (ശിഷ്യന്മാരോടും എതിരാളികളോടും ഉള്ള സംഭാഷണങ്ങൾ.) യോഹന്നാൻ കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്‌. യോഹന്നാന്റെ വിവരണം യേശുവിന്റെ വ്യക്തിത്വത്തെ വളരെ സൂക്ഷ്‌മമായി വരച്ചുകാട്ടുന്നു. അതിനൊരു ഉദാഹരണമാണ്‌, യോഹ 17:1-26-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥന. യേശുവിന്റേതായി രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും നീണ്ട പ്രാർഥനയാണ്‌ ഇത്‌.

  • പിതാവും പുത്രനും തമ്മിലുള്ള ഗാഢമായ സ്‌നേഹബന്ധത്തെക്കുറിച്ചും അവരോടു യോജിപ്പിലാകുന്ന ഒരാൾക്ക്‌ അവരുമായുണ്ടാകുന്ന അടുത്ത ബന്ധത്തെക്കുറിച്ചും ഉള്ള യോഹന്നാന്റെ വർണനയാണ്‌ ആ സുവിശേഷത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്‌. മറ്റു മൂന്നു സുവിശേഷങ്ങളിലും മൊത്തത്തിലുള്ളതിനെക്കാൾ കൂടുതൽ പ്രാവശ്യം “സ്‌നേഹം,” “സ്‌നേഹിച്ചു” എന്നതുപോലുള്ള പദങ്ങൾ യോഹന്നാൻ ഉപയോഗിച്ചിട്ടുണ്ട്‌.

  • യോഹന്നാന്റെ സുവിശേഷത്തിന്റെ 18-ാം അധ്യായത്തിലെ ചില വാക്യങ്ങളുള്ള ഒരു ചെറിയ പപ്പൈറസ്‌ ശകലമാണ്‌ റൈലൻഡ്‌സ്‌ പപ്പൈറസ്‌ 457. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഇപ്പോഴുള്ളതിലേക്കും ഏറ്റവും പഴക്കമുള്ള ഗ്രീക്ക്‌ കൈയെഴുത്തുപ്രതിയാണ്‌ ഇതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇതിനു രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോളം കാലപ്പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. യോഹന്നാന്റെ സുവിശേഷം ആ സമയത്ത്‌ ഈജിപ്‌തിൽ (ഈ ശകലം കണ്ടെടുത്ത സ്ഥലം.) പ്രചാരത്തിലുണ്ടായിരുന്നു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, “യോഹന്നാന്റെ സുവിശേഷം” എഴുതിയത്‌ എ.ഡി. ഒന്നാം നൂറ്റാണ്ടിലാണെന്നും യോഹന്നാൻതന്നെയാണ്‌ അതിന്റെ എഴുത്തുകാരനെന്നും ആണ്‌.

  • യോഹന്നാൻ തന്റെ സുവിശേഷം എഴുതിയത്‌, അതു വായിക്കുന്നവർ “യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു” വിശ്വസിക്കാനും അവർക്കു “യേശുവിന്റെ പേര്‌ മുഖാന്തരം ജീവൻ കിട്ടാനും” വേണ്ടിയാണ്‌.—യോഹ 20:31.