വിലാപങ്ങൾ 1:1-22

א (ആലേഫ്‌)* 1  ആളുകൾ തിങ്ങിനിറഞ്ഞിരുന്ന നഗരം തനിച്ചിരിക്കുന്നല്ലോ!+ മറ്റു രാജ്യങ്ങളെക്കാൾ ആൾപ്പെരുപ്പമുണ്ടായിരുന്നവൾ വിധവയായിപ്പോയല്ലോ!+ സംസ്ഥാനങ്ങൾക്കിടയിൽ രാജകുമാരിയായി കഴിഞ്ഞവൾ അടിമപ്പണി ചെയ്യേണ്ടിവന്നല്ലോ!+ ב (ബേത്ത്‌)   രാത്രി മുഴുവൻ അവൾ പൊട്ടിക്കരയുന്നു,+ അവളുടെ കവിളുകളിലൂടെ കണ്ണീർ ഒഴുകുന്നു. അവളെ ആശ്വസിപ്പിക്കാൻ അവളുടെ കാമുകന്മാർ ആരുമില്ല.+ അവളുടെ കൂട്ടുകാരെല്ലാം അവളെ ചതിച്ചു,+ അവർ അവളുടെ ശത്രുക്കളായി. ג (ഗീമെൽ)   യഹൂദയ്‌ക്കു കഷ്ടതകളും ക്രൂരമായ അടിമത്തവും അനുഭവിക്കേണ്ടിവന്നു,+ അവളെ ബന്ദിയായി കൊണ്ടുപോയി.+ അവൾക്കു ജനതകൾക്കിടയിൽ താമസിക്കേണ്ടിവന്നു,+ അവൾക്കു വിശ്രമിക്കാനിടമില്ല. അവളെ ഉപദ്രവിക്കുന്നവരെല്ലാം കഷ്ടതയുടെ സമയത്ത്‌ അവളുടെ മേൽ ചാടിവീണിരിക്കുന്നു. ד (ദാലെത്ത്‌)   ആരും സീയോനിലേക്ക്‌ ഉത്സവത്തിനു വരാത്തതിനാൽ അവിടേക്കുള്ള വഴികൾ കരയുന്നു.+ അവളുടെ കവാടങ്ങളെല്ലാം വിജനമായിക്കിടക്കുന്നു,+ അവളുടെ പുരോഹിതന്മാർ നെടുവീർപ്പിടുന്നു. അവളുടെ കന്യകമാർ* ദുഃഖിച്ചുകരയുന്നു, അവൾ അതിവേദനയിലാണ്‌. ה (ഹേ)   അവളുടെ എതിരാളികളാണ്‌ ഇപ്പോൾ അവളുടെ യജമാനന്മാർ, അവളുടെ ശത്രുക്കൾ പേടികൂടാതെ കഴിയുന്നു.+ അവളുടെ ലംഘനങ്ങൾ നിമിത്തം യഹോവ അവൾക്കു ദുഃഖം നൽകിയിരിക്കുന്നു.+ എതിരാളികൾ അവളുടെ മക്കളെ ബന്ദികളാക്കി കൊണ്ടുപോയി.+ ו (വൗ)   സീയോൻപുത്രിയുടെ പ്രൗഢിയെല്ലാം പൊയ്‌പോയി.+ അവളുടെ പ്രഭുക്കന്മാർ മേച്ചിൽപ്പുറം കിട്ടാത്ത കലമാനുകളെപ്പോലെ.അവരെ പിന്തുടരുന്നവരുടെ മുന്നിൽ അവർ അവശരായി നടക്കുന്നു. ז (സയിൻ)   കഷ്ടപ്പെടുകയും ഭവനമില്ലാതെ അലയുകയും ചെയ്യുമ്പോൾ,പണ്ടു തനിക്കുണ്ടായിരുന്ന വിലപിടിച്ച വസ്‌തുക്കളെക്കുറിച്ചെല്ലാം യരുശലേം ഓർക്കുന്നു.+ അവളുടെ ജനം എതിരാളിയുടെ കൈയിൽ അകപ്പെടുകയുംഅവളെ സഹായിക്കാൻ ആരുമില്ലാതാകുകയും ചെയ്‌തപ്പോൾ+ എതിരാളികൾ അവളുടെ വീഴ്‌ച കണ്ട്‌ അതിൽ ആഹ്ലാദിച്ചു.+ ח (ഹേത്ത്‌)   യരുശലേം വലിയ പാപം ചെയ്‌തു;+ അതുകൊണ്ട്‌ എല്ലാവരും അവളെ വെറുക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളുടെ നഗ്നത കണ്ടു,+ അവർ ഇപ്പോൾ അവളെ അറപ്പോടെ കാണുന്നു. അവൾ ഞരങ്ങുന്നു,+ അപമാനഭാരത്താൽ മുഖം തിരിക്കുന്നു. ט (തേത്ത്‌)   അവളുടെ അശുദ്ധി അവളുടെ ഉടുപ്പിൽ പറ്റിയിരിക്കുന്നു. അവളുടെ ഭാവിയെക്കുറിച്ച്‌ അവൾ ചിന്തിച്ചില്ല.+ അവളുടെ വീഴ്‌ച ഭയങ്കരമായിരുന്നു, അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. യഹോവേ, എന്റെ കഷ്ടതകൾ കാണേണമേ, ശത്രു മഹത്ത്വം നേടിയിരിക്കുന്നു.+ י (യോദ്‌) 10  എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്കലാക്കി.+ അങ്ങയുടെ സഭയിൽ പ്രവേശിക്കരുത്‌ എന്ന്‌ അങ്ങ്‌ കല്‌പിച്ച ജനതകൾഅവളുടെ വിശുദ്ധമന്ദിരത്തിൽ കടക്കുന്നത്‌ അവൾ കണ്ടു.+ כ (കഫ്‌) 11  അവളുടെ ജനങ്ങൾ നെടുവീർപ്പിടുന്നു, അവരെല്ലാം ആഹാരം തേടി അലയുന്നു.+ അൽപ്പം ആഹാരം കഴിച്ച്‌ ജീവൻ നിലനിറുത്താൻ അവർ അവരുടെ അമൂല്യവസ്‌തുക്കൾ നൽകുന്നു. യഹോവേ, നോക്കേണമേ; ഞാൻ ഒന്നിനും കൊള്ളാത്തവളായിരിക്കുന്നു.* ל (ലാമെദ്‌) 12  വഴിയേ പോകുന്നവരേ, നിങ്ങൾക്കു വിഷമം തോന്നുന്നില്ലേ? യഹോവയ്‌ക്ക്‌ ഉഗ്രകോപം തോന്നിയ ദിവസം ദൈവം എനിക്കു നൽകിയ വേദന കാണൂ!ഞാൻ വേദനിക്കുന്നതുപോലെ മറ്റാരെങ്കിലും വേദനിക്കുന്നുണ്ടോ?+ מ (മേം) 13  സ്വർഗത്തിൽനിന്ന്‌ ദൈവം എന്റെ അസ്ഥികളിലേക്കു തീ അയച്ച്‌ അവ ഓരോന്നിനെയും കീഴടക്കുന്നു.+ ദൈവം എന്റെ വഴിയിൽ വല വിരിച്ചു, പിന്തിരിയാൻ എന്നെ പ്രേരിപ്പിച്ചു. ദൈവം എന്നെ ആരോരുമില്ലാത്ത ഒരുവളാക്കിയിരിക്കുന്നു. ദിവസം മുഴുവൻ ഞാൻ രോഗിയായി കഴിയുന്നു. נ (നൂൻ) 14  എന്റെ ലംഘനങ്ങൾ എന്റെ മേൽ ഒരു നുകംപോലെ കെട്ടിവെച്ചിരിക്കുന്നു, ദൈവം തന്റെ കൈകൊണ്ട്‌ അവ കെട്ടിയിരിക്കുന്നു; അവ എന്റെ കഴുത്തിൽ വെച്ചിരിക്കുന്നു, എന്റെ ശക്തി ചോർന്നുപോയി. എനിക്ക്‌ എതിർത്തുനിൽക്കാൻ കഴിയാത്തവരുടെ കൈയിൽ യഹോവ എന്നെ ഏൽപ്പിച്ചു.+ ס (സാമെക്‌) 15  എന്റെ ഇടയിലുണ്ടായിരുന്ന കരുത്തന്മാരെ യഹോവ നീക്കിക്കളഞ്ഞു.+ എന്റെ ചെറുപ്പക്കാരെ തകർക്കാൻ ദൈവം എന്റെ നേരെ ഒരു ജനസമൂഹത്തെ കൂട്ടിവരുത്തി.+ കന്യകയായ യഹൂദാപുത്രിയെ യഹോവ മുന്തിരിച്ചക്കിൽ* ഇട്ട്‌ ചവിട്ടി.+ ע (അയിൻ) 16  ഇതെല്ലാം ഓർത്ത്‌ ഞാൻ തേങ്ങുന്നു,+ എന്റെ കണ്ണിൽനിന്ന്‌ കണ്ണീർ ഒഴുകുന്നു. എനിക്ക്‌ ആശ്വാസം തരാനും ഉന്മേഷം പകരാനും കഴിയുന്ന ആരും എന്റെ അടുത്തില്ല. ശത്രു ഞങ്ങളെ കീഴടക്കിയിരിക്കുന്നു, എന്റെ പുത്രന്മാർ തകർന്നുപോയി. פ (പേ) 17  സീയോൻ കൈ വിരിച്ചുപിടിച്ചിരിക്കുന്നു,+ അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. യാക്കോബിനു നേരെ തിരിയാൻ അവന്റെ ചുറ്റുമുള്ള ശത്രുക്കൾക്ക്‌ യഹോവ കല്‌പന കൊടുത്തിരിക്കുന്നു.+ യരുശലേമിനോട്‌ അവർക്ക്‌ അറപ്പു തോന്നുന്നു.+ צ (സാദെ) 18  യഹോവ നീതിമാനാണ്‌!+ ഞാനാണു ദൈവത്തിന്റെ കല്‌പനകൾ ലംഘിച്ചത്‌.*+ എല്ലാവരും ശ്രദ്ധിക്കൂ, എന്റെ വേദന കാണൂ. എന്റെ കന്യകമാരെയും* ചെറുപ്പക്കാരെയും ബന്ദികളായി കൊണ്ടുപോയിരിക്കുന്നു.+ ק (കോഫ്‌) 19  ഞാൻ എന്റെ കാമുകന്മാരെ വിളിച്ചു, പക്ഷേ അവർ എന്നെ വഞ്ചിച്ചു.+ ജീവൻ നിലനിറുത്താനായി ആഹാരം തേടി അലഞ്ഞ്‌എന്റെ പുരോഹിതന്മാരും മൂപ്പന്മാരും* നഗരത്തിൽ മരിച്ചുവീണു.+ ר (രേശ്‌) 20  യഹോവേ, കാണേണമേ, ഞാൻ വലിയ കഷ്ടത്തിലാണ്‌. എന്റെ ഉള്ളം* കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ട്‌ പുളയുന്നു, ഞാൻ അങ്ങേയറ്റം ധിക്കാരം കാണിച്ചല്ലോ.+ പുറത്ത്‌ വാൾ ജീവനെടുക്കുന്നു,+ വീടിനുള്ളിലും മരണംതന്നെ. ש (ശീൻ) 21  ആളുകൾ എന്റെ ഞരക്കം കേട്ടു, എന്നാൽ എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല. എന്റെ ശത്രുക്കളെല്ലാം എനിക്കു വന്ന ദുരന്തം അറിഞ്ഞു. അങ്ങ്‌ അതു വരുത്തിയതുകൊണ്ട്‌ അവരെല്ലാം സന്തോഷിക്കുന്നു.+ എന്നാൽ അങ്ങ്‌ പറഞ്ഞ ആ ദിവസം വരുമ്പോൾ+ അവരെല്ലാം എന്നെപ്പോലെയാകും.+ ת (തൗ) 22  അവരുടെ ദുഷ്ടതയെല്ലാം അങ്ങ്‌ കാണേണമേ.എന്റെ ലംഘനങ്ങൾ കാരണം എന്നോടു ചെയ്‌തതുപോലെ അവരോടും ചെയ്യേണമേ,+ ഒട്ടും ദയ കാണിക്കരുതേ. ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുന്നു, എന്റെ ഹൃദയം തളർന്നിരിക്കുന്നു.

അടിക്കുറിപ്പുകള്‍

1 മുതൽ 4 വരെയുള്ള അധ്യായങ്ങൾ എബ്രായ അക്ഷരമാലാക്രമത്തിൽ ചിട്ടപ്പെടുത്തിയ വിലാപഗീതങ്ങളാണ്‌.
അഥവാ “ചെറുപ്പക്കാരികൾ.”
ഇവിടെ യരുശലേമിനു വ്യക്തിത്വം കല്‌പിച്ചിരിക്കുന്നു.
പദാവലി കാണുക.
അഥവാ “ചെറുപ്പക്കാരികളെയും.”
അക്ഷ. “വായെ ധിക്കരിച്ചത്‌.”
പദാവലി കാണുക.
അക്ഷ. “കുടലുകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം