വിലാപങ്ങൾ 2:1-22

א (ആലേഫ്‌) 2  യഹോവ സീയോൻപുത്രിയെ കോപത്തിന്റെ മേഘംകൊണ്ട്‌ മൂടിയല്ലോ! ദൈവം ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന്‌ ഭൂമിയിലേക്ക്‌ എറിഞ്ഞുകളഞ്ഞു.+ ദൈവത്തിന്റെ കോപദിവസത്തിൽ ദൈവം തന്റെ പാദപീഠത്തെ+ ഓർത്തില്ല. ב (ബേത്ത്‌)   യഹോവ യാക്കോബിന്റെ വാസസ്ഥലങ്ങളെ ഒരു കരുണയും കൂടാതെ വിഴുങ്ങി. ഉഗ്രകോപത്തിൽ യഹൂദാപുത്രിയുടെ കോട്ടകളെ ദൈവം തകർത്തുകളഞ്ഞു.+ ദൈവം രാജ്യത്തെയും അവളുടെ പ്രഭുക്കന്മാരെയും+ നിലത്തേക്കു തള്ളിയിട്ട്‌ അപമാനിച്ചു.+ ג (ഗീമെൽ)   കടുത്ത കോപത്തിൽ ദൈവം ഇസ്രായേലിന്റെ ശക്തി* ഇല്ലാതാക്കിയിരിക്കുന്നു. ശത്രു വന്നപ്പോൾ ദൈവം തന്റെ വലതുകൈ പിൻവലിച്ചു.+ചുറ്റുമുള്ള സകലവും ദഹിപ്പിക്കുന്ന ഒരു തീപോലെ ദൈവം യാക്കോബിൽ ജ്വലിച്ചുകൊണ്ടിരുന്നു.+ ד (ദാലെത്ത്‌)   ദൈവം ഒരു ശത്രുവിനെപ്പോലെ വില്ലു വളച്ച്‌ കെട്ടിയിരിക്കുന്നു,* ഒരു എതിരാളിയെപ്പോലെ വലതുകൈ ഓങ്ങിയിരിക്കുന്നു.+ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ദൈവം കൊല്ലുന്നു.+ ദൈവം തന്റെ ഉഗ്രകോപം ഒരു തീപോലെ+ സീയോൻപുത്രിയുടെ കൂടാരത്തിലേക്കു ചൊരിഞ്ഞു.+ ה (ഹേ)   യഹോവ ഒരു ശത്രുവിനെപ്പോലെയായി;+ദൈവം ഇസ്രായേലിനെ നശിപ്പിച്ചു; അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളഞ്ഞു;അതിന്റെ എല്ലാ കോട്ടകളും തകർത്തു. ദൈവം യഹൂദാപുത്രിയിൽ നിലവിളിയും വിലാപവും നിറച്ചു. ו (വൗ)   തോട്ടത്തിലെ കുടിൽപോലെ ദൈവം തന്റെ കൂടാരം നശിപ്പിച്ചുകളഞ്ഞു.+ ദൈവം തന്റെ ഉത്സവം നിറുത്തലാക്കി.+ സീയോനിലുള്ളവർ ഉത്സവവും ശബത്തും മറന്നുപോകാൻ യഹോവ ഇടയാക്കി.ഉഗ്രമായി കോപിക്കുമ്പോൾ ദൈവം രാജാവിനോടോ പുരോഹിതനോടോ പോലും കരുണ കാണിക്കുന്നില്ല.+ ז (സയിൻ)   യഹോവ തന്റെ യാഗപീഠം ഉപേക്ഷിച്ചു.തന്റെ വിശുദ്ധമന്ദിരത്തെ വെറുത്തു.+ ദൈവം അവളുടെ ഗോപുരങ്ങളുടെ ചുവരുകൾ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചു.+ ഉത്സവദിവസത്തിൽ എന്നപോലെ അവർ യഹോവയുടെ ഭവനത്തിൽ അവരുടെ ശബ്ദം ഉയർത്തി.+ ח (ഹേത്ത്‌)   സീയോൻപുത്രിയുടെ മതിൽ തകർക്കാൻ യഹോവ തീരുമാനിച്ചിരിക്കുന്നു.+ ദൈവം അളവുനൂൽകൊണ്ട്‌ അളന്നിരിക്കുന്നു.+ അവളെ നശിപ്പിക്കാൻ ദൈവത്തിന്റെ കൈ മടിച്ചില്ല. ദൈവം മതിലിനെയും പ്രതിരോധമതിലിനെയും കരയിച്ചിരിക്കുന്നു. അവ രണ്ടിന്റെയും ബലം ക്ഷയിച്ചുപോയി. ט (തേത്ത്‌)   അവളുടെ കവാടങ്ങൾ നിലത്തേക്കു വീണിരിക്കുന്നു.+ ദൈവം അവളുടെ ഓടാമ്പലുകൾ തകർത്തുനശിപ്പിച്ചിരിക്കുന്നു. അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിലാണ്‌.+ അവളിൽ നിയമമില്ല,* അവളുടെ പ്രവാചകന്മാർക്കുപോലും യഹോവയിൽനിന്ന്‌ ദർശനങ്ങൾ കിട്ടുന്നില്ല.+ י (യോദ്‌) 10  സീയോൻപുത്രിയുടെ മൂപ്പന്മാർ ഒന്നും മിണ്ടാതെ നിലത്ത്‌ ഇരിക്കുന്നു.+ അവർ വിലാപവസ്‌ത്രം ധരിച്ച്‌ തലയിൽ മണ്ണു വാരിയിടുന്നു.+ യരുശലേമിലെ കന്യകമാരുടെ തല നിലംമുട്ടുവോളം കുനിഞ്ഞുപോയി. כ (കഫ്‌) 11  കരഞ്ഞുകരഞ്ഞ്‌ എന്റെ കണ്ണുകൾ തളർന്നു.+ എന്റെ ഉള്ളം* കലങ്ങിമറിയുന്നു. എന്റെ ജനത്തിന്റെ പുത്രിയുടെ* വീഴ്‌ച കണ്ട്‌,+ നഗരവീഥികളിൽ* കുട്ടികളും ശിശുക്കളും കുഴഞ്ഞുവീഴുന്നതു കണ്ട്‌,എന്റെ കരൾ ഉരുകി നിലത്തേക്ക്‌ ഒഴുകുന്നു.+ ל (ലാമെദ്‌) 12  മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ കുഴഞ്ഞുവീഴുംനേരം, അമ്മമാരുടെ കൈകളിൽ കിടന്ന്‌ ജീവൻ പൊലിയുംനേരം,“ധാന്യവും വീഞ്ഞും എവിടെ” എന്ന്‌ ആ കുരുന്നുകൾ അവരോടു ചോദിക്കുന്നു.+ מ (മേം) 13  യരുശലേംപുത്രീ, ഒരു തെളിവായി ഞാൻ എന്തു കാണിച്ചുതരും?നിന്നെ എന്തിനോട്‌ ഉപമിക്കും? കന്യകയായ സീയോൻപുത്രീ, നിന്നെ ആരോടു താരതമ്യം ചെയ്‌ത്‌ ഞാൻ നിന്നെ ആശ്വസിപ്പിക്കും? നിന്റെ തകർച്ച കടൽപോലെ വിശാലമാണ്‌.+ നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?+ נ (നൂൻ) 14  നിന്റെ പ്രവാചകന്മാർ നിനക്കുവേണ്ടി കണ്ട ദിവ്യദർശനങ്ങൾ കള്ളവും പൊള്ളയും ആയിരുന്നു.+അവർ നിന്റെ തെറ്റുകൾ നിനക്കു വെളിപ്പെടുത്തിത്തന്നില്ല,+ അതുകൊണ്ട്‌ നിനക്ക്‌ അടിമത്തത്തിലേക്കു പോകേണ്ടിവന്നു.വഴിതെറ്റിക്കുന്ന കള്ളദർശനങ്ങൾ അവർ നിന്നെ അറിയിച്ചു.+ ס (സാമെക്‌) 15  വഴിയേ പോകുന്നവരെല്ലാം നിന്നെ നോക്കി പരിഹസിച്ച്‌ കൈ കൊട്ടുന്നു.+ “‘അതിസുന്ദരമായ നഗരം, മുഴുഭൂമിയുടെയും സന്തോഷം’+ എന്ന്‌ അവർ പറഞ്ഞ നഗരമാണോ ഇത്‌” എന്നു ചോദിച്ച്‌ അവർ യരുശലേംപുത്രിയെ നോക്കി തല കുലുക്കുന്നു; അതിശയത്തോടെ+ തലയിൽ കൈ വെക്കുന്നു.* פ (പേ) 16  നിന്റെ ശത്രുക്കളെല്ലാം നിന്റെ നേരെ വായ്‌ തുറക്കുന്നു. “ഞങ്ങൾ അവളെ ഇല്ലാതാക്കി,+ ഇതാണു ഞങ്ങൾ കാത്തിരുന്ന ദിവസം!+ അതു വന്നു, അതു കാണാൻ ഞങ്ങൾക്കു സാധിച്ചു”+ എന്നു പറഞ്ഞ്‌ അവർ തല കുലുക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു. ע (അയിൻ) 17  യഹോവ ഉദ്ദേശിച്ചതു ചെയ്‌തിരിക്കുന്നു;+താൻ പറഞ്ഞത്‌, കാലങ്ങൾക്കു മുമ്പ്‌ കല്‌പിച്ചത്‌,+ നടപ്പിലാക്കിയിരിക്കുന്നു.+ ഒരു ദയയുമില്ലാതെ ദൈവം തകർത്തുകളഞ്ഞു.+ ദൈവം നിന്റെ ശത്രുക്കളുടെ ശക്തി വർധിപ്പിച്ചിരിക്കുന്നു,* നിന്റെ തോൽവി കണ്ട്‌ അവർ സന്തോഷിക്കുന്നു. צ (സാദെ) 18  സീയോൻപുത്രിയുടെ മതിലേ, അവരുടെ ഹൃദയം യഹോവയെ വിളിച്ച്‌ കരയുന്നു. രാവും പകലും കണ്ണീർ ഒരു അരുവിപോലെ ഒഴുകട്ടെ. നീ അടങ്ങിയിരിക്കരുത്‌, നിന്റെ കണ്ണുകൾക്കു വിശ്രമം കൊടുക്കരുത്‌. ק (കോഫ്‌) 19  എഴുന്നേൽക്കൂ! രാത്രിയിൽ, യാമങ്ങളുടെ തുടക്കത്തിൽ, ഉറക്കെ കരയുക. യഹോവയുടെ മുമ്പാകെ നിന്റെ ഹൃദയം വെള്ളംപോലെ പകരുക. ക്ഷാമത്താൽ ഓരോ തെരുക്കോണിലും* കുഴഞ്ഞുവീഴുന്ന നിങ്ങളുടെ മക്കളുടെ ജീവനുവേണ്ടികൈകൾ ഉയർത്തി ദൈവത്തോടു യാചിക്കുക.+ ר (രേശ്‌) 20  യഹോവേ, അങ്ങയുടെ ക്രൂരമായ പെരുമാറ്റത്തിന്‌ ഇരയായവനെ അങ്ങ്‌ നോക്കേണമേ. സ്‌ത്രീകൾ ഇനിയും സ്വന്തം കുഞ്ഞുങ്ങളെ, അവർ പ്രസവിച്ച ആരോഗ്യമുള്ള കുട്ടികളെ, തിന്നണോ?+യഹോവയുടെ വിശുദ്ധമന്ദിരത്തിൽവെച്ച്‌ പുരോഹിതന്മാരും പ്രവാചകന്മാരും കൊല്ലപ്പെടണോ?+ ש (ശീൻ) 21  കുട്ടികളും പ്രായമായവരും തെരുവുകളിൽ മരിച്ചുകിടക്കുന്നു.+ എന്റെ കന്യകമാരും* ചെറുപ്പക്കാരും വാളിന്‌ ഇരയായി.+ അങ്ങയുടെ കോപദിവസത്തിൽ അങ്ങ്‌ അവരെ കൊന്നു, ഒരു ദയയുമില്ലാതെ സംഹാരം നടത്തി.+ ת (തൗ) 22  ഉത്സവത്തിനായി എന്നപോലെ+ അങ്ങ്‌ നാലുപാടുനിന്നും ഭീതി ക്ഷണിച്ചുവരുത്തിയിരിക്കുന്നു. യഹോവയുടെ ക്രോധദിവസത്തിൽ ആരും രക്ഷപ്പെട്ടില്ല, ആരും ബാക്കിയായില്ല.+ഞാൻ പെറ്റ്‌* വളർത്തിയവരെ എന്റെ ശത്രു സംഹരിച്ചു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഓരോ കൊമ്പും.”
അക്ഷ. “വില്ലു ചവിട്ടിയിരിക്കുന്നു.”
അഥവാ “ഉപദേശമില്ല.” പദാവലി കാണുക.
അഥവാ “നഗരത്തിലെ പൊതുചത്വരങ്ങളിൽ.”
കാവ്യഭാഷയിൽ വ്യക്തിത്വം കല്‌പിച്ചിരിക്കുന്നു. ഒരുപക്ഷേ, സഹതാപമോ കാരുണ്യമോ കാണിക്കാനായിരിക്കാം.
അക്ഷ. “കുടലുകൾ.”
അക്ഷ. “അതിശയത്തോടെ ചൂളമടിക്കുന്നു.”
അക്ഷ. “കൊമ്പ്‌ ഉയർത്തിയിരിക്കുന്നു.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്‌ക്കൽ.”
അഥവാ “ചെറുപ്പക്കാരികളും.”
അഥവാ “ആരോഗ്യമുള്ളവരായി പ്രസവിച്ച്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം