വിലാപങ്ങൾ 4:1-22

א (ആലേഫ്‌) 4  വെട്ടിത്തിളങ്ങുന്ന തനിത്തങ്കം മങ്ങിപ്പോയല്ലോ!+ വിശുദ്ധമായ കല്ലുകൾ+ ഓരോ തെരുക്കോണിലും* ചിതറിക്കിടക്കുന്നു!+ ב (ബേത്ത്‌)   ശുദ്ധീകരിച്ച സ്വർണത്തിന്റെ വിലയുണ്ടായിരുന്ന* സീയോൻപുത്രന്മാർക്ക്‌ഇപ്പോൾ ഇതാ, കുശവൻ* ഉണ്ടാക്കിയ വെറും മൺപാത്രങ്ങളുടെ വില മാത്രം! ג (ഗീമെൽ)   കുറുനരികൾപോലും അവയുടെ കുഞ്ഞുങ്ങൾക്കു മുല കൊടുക്കുന്നു;എന്നാൽ എന്റെ ജനത്തിന്റെ പുത്രി മരുഭൂമിയിലെ* ഒട്ടകപ്പക്ഷിയെപ്പോലെ+ ക്രൂരയായിത്തീർന്നു.+ ד (ദാലെത്ത്‌)   മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ്‌ ദാഹിച്ചുവരണ്ട്‌ അണ്ണാക്കിൽ പറ്റിപ്പിടിക്കുന്നു; കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക്‌ ഒന്നും കൊടുക്കുന്നില്ല.+ ה (ഹേ)   വിശിഷ്ടവിഭവങ്ങൾ കഴിച്ചിരുന്നവർ തെരുവുകളിൽ പട്ടിണി കിടക്കുന്നു.*+ കടുഞ്ചുവപ്പുവസ്‌ത്രങ്ങൾ ധരിച്ച്‌ വളർന്നവർ+ ചാരക്കൂമ്പാരത്തിൽ കിടക്കുന്നു. ו (വൗ)   എന്റെ ജനത്തിന്റെ പുത്രിയുടെ ശിക്ഷ* സൊദോമിന്റെ പാപത്തിനു ലഭിച്ച ശിക്ഷയെക്കാൾ വലുതാണ്‌.+സഹായിക്കാൻ ആരുമില്ലാതെ ഒരു നിമിഷംകൊണ്ടാണല്ലോ സൊദോം തകർന്നുപോയത്‌.+ ז (സയിൻ)   സീയോന്റെ നാസീർവ്രതസ്ഥർ+ മഞ്ഞിനെക്കാൾ ശുദ്ധിയുള്ളവരും പാലിനെക്കാൾ വെളുത്തവരും ആയിരുന്നു. അവർ പവിഴക്കല്ലുകളെക്കാൾ ചുവന്നുതുടുത്തിരുന്നു, മിനുക്കിയെടുത്ത ഇന്ദ്രനീലക്കല്ലുകൾപോലെയായിരുന്നു അവർ. ח (ഹേത്ത്‌)   എന്നാൽ അവർ കരിയെക്കാൾ* കറുത്തുപോയി;തെരുവുകളിൽ അവരെ ആരും തിരിച്ചറിയുന്നില്ല. അവരുടെ തൊലി എല്ലിൽ ഒട്ടിപ്പോയി,+ അത്‌ ഉണക്കക്കമ്പുപോലെയായി. ט (തേത്ത്‌)   വെട്ടേറ്റ്‌ മരിക്കുന്നവർ പട്ടിണികൊണ്ട്‌ മരിക്കുന്നവരെക്കാൾ ഭാഗ്യവാന്മാർ;+പട്ടിണികൊണ്ട്‌ അവർ മെലിഞ്ഞ്‌ ഉണങ്ങിപ്പോകുന്നു; വയലിൽനിന്ന്‌ ആഹാരം ലഭിക്കാത്തതിനാൽ വിശപ്പ്‌ അവരെ കുത്തിക്കൊല്ലുന്നു. י (യോദ്‌) 10  കരുണ നിറഞ്ഞ സ്‌ത്രീകൾ അവരുടെ കൈകൾകൊണ്ട്‌ സ്വന്തം കുഞ്ഞുങ്ങളെ വേവിച്ചു.+ എന്റെ ജനത്തിന്റെ പുത്രി വീണപ്പോൾ, അവരുടെ വിലാപകാലത്ത്‌, കുഞ്ഞുങ്ങൾ അവർക്ക്‌ ആഹാരമായിത്തീർന്നു.+ כ (കഫ്‌) 11  യഹോവ ഉഗ്രമായി കോപിച്ചു, തന്റെ കോപാഗ്നി ചൊരിഞ്ഞു.+ദൈവം സീയോനിൽ തീ ഇട്ടു, അത്‌ അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചു.+ ל (ലാമെദ്‌) 12  എതിരാളിയും ശത്രുവും യരുശലേമിന്റെ കവാടങ്ങൾ കടന്ന്‌ വരുമെന്ന്‌ഭൂമിയിലെ രാജാക്കന്മാരും ഭൂവാസികളും കരുതിയില്ല.+ מ (മേം) 13  അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തെറ്റുകളും കാരണമാണ്‌ അതു സംഭവിച്ചത്‌;+അവർ അവളിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞല്ലോ.+ נ (നൂൻ) 14  അവർ കാഴ്‌ചയില്ലാതെ തെരുവുകളിലൂടെ അലഞ്ഞു.+ അവരിൽ രക്തക്കറ പുരണ്ടിരിക്കുന്നു,+ആർക്കും അവരുടെ വസ്‌ത്രങ്ങളിൽ തൊടാനാകില്ല. ס (സാമെക്‌) 15  “അശുദ്ധരേ, ദൂരെപ്പോകൂ!” എന്ന്‌ അവർ അവരോടു വിളിച്ചുപറയുന്നു. “അടുത്ത്‌ വരരുത്‌! ഞങ്ങളെ തൊടരുത്‌! ദൂരെപ്പോകൂ!” അവർ വീടില്ലാതെ അലഞ്ഞുനടക്കുന്നു. ജനതകളിൽപ്പെട്ടവർ പറയുന്നു: “ഞങ്ങളോടൊപ്പം താമസിക്കാൻ* അവരെ സമ്മതിക്കില്ല.+ פ (പേ) 16  യഹോവ അവരെ നാലുപാടും ചിതറിച്ചുകളഞ്ഞു.+ദൈവം ഇനി അവരോടു പ്രീതി കാണിക്കില്ല. ആളുകൾ പുരോഹിതന്മാരെ ആദരിക്കില്ല,+ മൂപ്പന്മാരെ ബഹുമാനിക്കില്ല.”+ ע (അയിൻ) 17  സഹായത്തിനായി വെറുതേ നോക്കിയിരുന്ന്‌ ഞങ്ങളുടെ കണ്ണുകൾ തളർന്നു.+ ഞങ്ങളെ രക്ഷിക്കാനാകാത്ത ഒരു ജനതയെ വിശ്വസിച്ച്‌ ഞങ്ങൾ കാത്തുകാത്തിരുന്നു.+ צ (സാദെ) 18  ഞങ്ങളുടെ ഓരോ കാൽവെപ്പിലും അവർ ഞങ്ങളെ വേട്ടയാടി,+ ഞങ്ങളുടെ പൊതുസ്ഥലങ്ങളിലൂടെ* ഞങ്ങൾക്കു നടക്കാൻ വയ്യാതായി. ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ ദിവസങ്ങൾ തീർന്നു, ഞങ്ങളുടെ അന്ത്യം വന്നെത്തിയിരിക്കുന്നു. ק (കോഫ്‌) 19  ഞങ്ങളെ പിന്തുടരുന്നവർ ആകാശത്തെ കഴുകന്മാരെക്കാൾ വേഗതയുള്ളവർ.+ അവർ പർവതങ്ങളിൽ ഞങ്ങളെ പിന്തുടർന്നു, വിജനഭൂമിയിൽ പതിയിരുന്ന്‌ ഞങ്ങളെ ആക്രമിച്ചു. ר (രേശ്‌) 20  യഹോവയുടെ അഭിഷിക്തൻ+ അതാ, അവരുടെ വലിയ കുഴിയിൽ കിടക്കുന്നു!+ഞങ്ങളുടെ മൂക്കിലെ ജീവശ്വാസമായിരുന്നു അദ്ദേഹം. “അദ്ദേഹത്തിന്റെ തണലിൽ ഞങ്ങൾ ജനതകൾക്കിടയിൽ ജീവിക്കും” എന്നു ഞങ്ങൾ പറഞ്ഞിരുന്നു. ש (ശീൻ) 21  ഊസ്‌ ദേശത്ത്‌ ജീവിക്കുന്ന ഏദോംപുത്രീ, ആനന്ദിച്ചാഹ്ലാദിക്കുക.+ എന്നാൽ ഈ പാനപാത്രം നിനക്കും കൈമാറും;+ നീ കുടിച്ച്‌ ലക്കുകെട്ട്‌ നഗ്നയായി നടക്കും.+ ת (തൗ) 22  സീയോൻപുത്രീ, നിന്റെ തെറ്റിനുള്ള ശിക്ഷ തീർന്നിരിക്കുന്നു. ദൈവം നിന്നെ ഇനി ബന്ദിയായി കൊണ്ടുപോകില്ല.+ എന്നാൽ ഏദോംപുത്രീ, ദൈവം നിന്റെ തെറ്റുകൾ ശ്രദ്ധിക്കും; നിന്റെ പാപങ്ങൾ തുറന്നുകാട്ടും.+

അടിക്കുറിപ്പുകള്‍

അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്‌ക്കൽ.”
അഥവാ “തങ്ങളുടെ തൂക്കത്തിനു തുല്യമായ ശുദ്ധീകരിച്ച സ്വർണത്തിന്റെ വിലയുണ്ടായിരുന്ന.”
പദാവലി കാണുക.
അഥവാ “വിജനഭൂമിയിലെ.” പദാവലി കാണുക.
അക്ഷ. “ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.”
അക്ഷ. “തെറ്റ്‌.”
അക്ഷ. “കറുപ്പിനെക്കാൾ.”
അഥവാ “പരദേശികളായി താമസിക്കാൻ.”
അഥവാ “പൊതുചത്വരങ്ങളിലൂടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം