സംഖ്യ 24:1-25

24  ഇസ്രായേലിനെ അനുഗ്രഹിക്കുന്നത്‌ യഹോവയ്‌ക്ക്‌ ഇഷ്ടമെന്നു കണ്ടപ്പോൾ ബിലെയാം പിന്നെ ദുശ്ശകുനം+ നോക്കി പോയില്ല. പകരം വിജനഭൂമിക്കു നേരെ മുഖം തിരിച്ചു.  ബിലെയാം നോക്കിയപ്പോൾ ഇസ്രായേൽ ഗോത്രംഗോത്രമായി പാളയമടിച്ചിരിക്കുന്നതു കണ്ടു.+ അപ്പോൾ ദൈവത്തിന്റെ ആത്മാവ്‌ ബിലെയാമിന്റെ മേൽ വന്നു.+  അയാൾ ഈ പ്രാവചനികസന്ദേശം അറിയിച്ചു:+ “ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ,   ദൈവികവചനങ്ങൾ കേൾക്കുന്നവന്റെ,സർവശക്തന്റെ ദർശനം കണ്ടവന്റെ,കണ്ണുകൾ അടയ്‌ക്കാതെ കുമ്പിട്ടവന്റെ, വചനങ്ങൾ:+   യാക്കോബേ, നിന്റെ കൂടാരങ്ങൾ എത്ര മനോഹരം!ഇസ്രായേലേ, നിന്റെ പാളയങ്ങൾ എത്ര മനോജ്ഞം!+   അവ താഴ്‌വരകൾപോലെ* നീണ്ടുകിടക്കുന്നു,+നദീതീരത്തെ തോട്ടങ്ങൾപോലെതന്നെ.അവ യഹോവ നട്ട അകിൽ മരങ്ങൾപോലെയുംവെള്ളത്തിന്‌ അരികെയുള്ള ദേവദാരുപോലെയും ആണ്‌.   അവന്റെ രണ്ടു തുകൽത്തൊട്ടിയിൽനിന്നും വെള്ളം തുളുമ്പുന്നു,അവൻ ജലാശയങ്ങൾക്കരികെ തന്റെ വിത്തു* വിതയ്‌ക്കുന്നു.+ അവന്റെ രാജാവ്‌+ ആഗാഗിനെക്കാൾ മഹാനായിരിക്കും,+അവന്റെ രാജ്യം ഉന്നതമാകും.+   അവനെ ദൈവം ഈജിപ്‌തിൽനിന്ന്‌ കൊണ്ടുവരുന്നു;ദൈവം അവർക്കു കാട്ടുപോത്തിന്റെ കൊമ്പുകൾപോലെയാണ്‌. തന്നെ ദ്രോഹിക്കുന്ന ജനതകളെ ഇസ്രായേൽ വിഴുങ്ങിക്കളയും,+അവൻ അവരുടെ അസ്ഥികൾ കാർന്നുതിന്നും, അവന്റെ അസ്‌ത്രങ്ങൾ അവരെ ചിതറിക്കും.   അവൻ പതുങ്ങിക്കിടക്കുന്നു, ഒരു സിംഹത്തെപ്പോലെ വിശ്രമിക്കുന്നു.അതെ, ഒരു സിംഹം! അവനെ ഉണർത്താൻ ആരു ധൈര്യപ്പെടും! നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹം നേടും,നിന്നെ ശപിക്കുന്നവർ ശാപം പേറും.”+ 10  അപ്പോൾ ബാലാക്കിനു ബിലെയാമിനോടു കടുത്ത കോപം തോന്നി. ബാലാക്ക്‌ പുച്ഛത്തോടെ തന്റെ കൈ കൂട്ടിയടിച്ചുകൊണ്ട്‌ ബിലെയാമിനോടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ നിന്നെ വിളിച്ചുവരുത്തിയത്‌.+ പക്ഷേ നീ ഈ മൂന്നു തവണയും അവരെ അനുഗ്രഹിച്ചു! 11  മതി, വേഗം നിന്റെ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക. നിന്നെ അതിയായി ആദരിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നു.+ പക്ഷേ നിന്നെ ആദരിക്കുന്നത്‌ ഇതാ, യഹോവ തടഞ്ഞിരിക്കുന്നു.” 12  ബിലെയാം ബാലാക്കിനോടു പറഞ്ഞു: “താങ്കൾ അയച്ച ദൂതന്മാരോട്‌, 13  ‘ബാലാക്ക്‌ സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട്‌ സ്വന്തം ഇഷ്ടപ്രകാരം* നല്ലതാകട്ടെ ചീത്തയാകട്ടെ ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല; യഹോവ പറയുന്നതു മാത്രമേ ഞാൻ സംസാരിക്കൂ’ എന്നു ഞാൻ പറഞ്ഞതല്ലേ?+ 14  ഞാൻ ഇതാ, എന്റെ ജനത്തിന്റെ അടുത്തേക്കു പോകുകയാണ്‌. വരൂ, ഭാവിയിൽ* ഈ ജനം താങ്കളുടെ ജനത്തെ എന്തു ചെയ്യുമെന്നു ഞാൻ താങ്കൾക്കു പറഞ്ഞുതരാം.” 15  അങ്ങനെ ബിലെയാം ഈ പ്രാവചനികസന്ദേശം അറിയിച്ചു:+ “ബയോരിന്റെ മകനായ ബിലെയാമിന്റെ മൊഴികൾ,കണ്ണുകൾ തുറന്നുകിട്ടിയവന്റെ വാക്കുകൾ,+ 16  ദൈവികവചസ്സുകൾ കേൾക്കുന്നവന്റെ,അത്യുന്നതന്റെ പരിജ്ഞാനം നേടിയവന്റെ, വചനങ്ങൾ.കണ്ണുകൾ അടയ്‌ക്കാതെ കുമ്പിട്ടപ്പോൾസർവശക്തന്റെ ഒരു ദർശനം അവൻ കണ്ടു: 17  ഞാൻ അവനെ കാണും, പക്ഷേ ഇപ്പോഴല്ല;ഞാൻ അവനെ ദർശിക്കും, പക്ഷേ ഉടനെയല്ല. യാക്കോബിൽനിന്ന്‌ ഒരു നക്ഷത്രം+ ഉദിച്ചുവരും,ഇസ്രായേലിൽനിന്ന്‌+ ഒരു ചെങ്കോൽ+ ഉയർന്നുവരും. മോവാബിന്റെ നെറ്റി* അവൻ പിളർക്കും,+സംഹാരപുത്രന്മാരുടെ തലയോട്ടി അവൻ തകർക്കും. 18  ഏദോം ഒരു അവകാശമാകും,+അതെ, സേയീർ+ അവന്റെ ശത്രുക്കളുടെ കൈവശമാകും.+ഇസ്രായേൽ തന്റെ ധൈര്യം കാണിച്ചല്ലോ. 19  യാക്കോബിൽനിന്നുള്ള ഒരാൾ ജയിച്ചടക്കും,+നഗരത്തിൽനിന്ന്‌ രക്ഷപ്പെട്ട എല്ലാവരെയും അവൻ കൊന്നുമുടിക്കും.” 20  അമാലേക്കിനെ കണ്ടപ്പോൾ ബിലെയാം പ്രാവചനികസന്ദേശം തുടർന്നു: “അമാലേക്ക്‌ ജനതകളിൽ ഒന്നാമൻ,+എന്നാൽ അവസാനം അവൻ നശിക്കും.”+ 21  കേന്യരെ+ കണ്ടപ്പോൾ പ്രാവചനികസന്ദേശം തുടർന്നുകൊണ്ട്‌ ബിലെയാം പറഞ്ഞു: “നിന്റെ വാസസ്ഥലം സുരക്ഷിതം, ശൈലത്തിൽ നീ നിന്റെ പാർപ്പിടം സ്ഥാപിച്ചിരിക്കുന്നു. 22  എന്നാൽ കെയീനെ ഒരാൾ കത്തിച്ച്‌ ചാമ്പലാക്കും. അസീറിയ നിന്നെ ബന്ദിയാക്കിക്കൊണ്ടുപോകാൻ ഇനി എത്ര നാൾ?” 23  പ്രാവചനികസന്ദേശം തുടർന്നുകൊണ്ട്‌ ബിലെയാം പറഞ്ഞു: “കഷ്ടം! ദൈവം ഇതു ചെയ്യുമ്പോൾ ആരു ശേഷിക്കും? 24  കിത്തീമിന്റെ+ തീരത്തുനിന്ന്‌ കപ്പലുകൾ വരും,അസീറിയയെ+ അവ ക്ലേശിപ്പിക്കും,ഏബെരിനെയും അവ ക്ലേശിപ്പിക്കും. എന്നാൽ അവനും പൂർണമായി നശിച്ചുപോകും.” 25  പിന്നെ ബിലെയാം+ എഴുന്നേറ്റ്‌ തന്റെ സ്ഥലത്തേക്കു മടങ്ങി. ബാലാക്കും തന്റെ വഴിക്കു പോയി.

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാലുകൾപോലെ.”
അഥവാ “സന്തതിയെ.”
അക്ഷ. “എന്റെ ഹൃദയത്തിൽനിന്ന്‌.”
അഥവാ “നാളുകൾ അവസാനിക്കുമ്പോൾ.”
അഥവാ “ചെന്നികൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം