സംഖ്യ 27:1-23

27  പിന്നീട്‌ യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബത്തിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പെൺമക്കൾ+ വന്നു. മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.  അവർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്‌ മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും തലവന്മാരുടെയും+ മുഴുവൻ സമൂഹത്തിന്റെയും മുമ്പാകെ നിന്ന്‌ ഇങ്ങനെ പറഞ്ഞു:  “ഞങ്ങളുടെ അപ്പൻ വിജനഭൂമിയിൽവെച്ച്‌ മരിച്ചുപോയി. എന്നാൽ അദ്ദേഹം കോരഹിനോടൊപ്പം+ യഹോവയ്‌ക്കെതിരെ സംഘം ചേർന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളായിരുന്നില്ല, സ്വന്തം പാപം കാരണമാണു ഞങ്ങളുടെ അപ്പൻ മരിച്ചത്‌. അപ്പന്‌ ആൺമക്കൾ ആരുമില്ല.  ആൺമക്കളില്ലാത്തതുകൊണ്ട്‌ ഞങ്ങളുടെ അപ്പന്റെ പേര്‌ അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന്‌ മാഞ്ഞുപോകുന്നത്‌ എന്തിനാണ്‌? ഞങ്ങളുടെ അപ്പന്റെ സഹോദരന്മാർക്കിടയിൽ ഞങ്ങൾക്ക്‌ ഒരു അവകാശം തന്നാലും.”  മോശ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ ഉണർത്തിച്ചു.+  അപ്പോൾ യഹോവ മോശയോടു പറഞ്ഞു:  “സെലോഫഹാദിന്റെ പെൺമക്കൾ പറഞ്ഞതു ശരിയാണ്‌. അവർക്ക്‌ അവരുടെ അപ്പന്റെ സ്വത്ത്‌ അവന്റെ സഹോദരന്മാർക്കിടയിൽ അവകാശമായി നൽകുകതന്നെ വേണം, അവരുടെ അപ്പന്റെ അവകാശം നീ അവർക്കു കൈമാറണം.+  മാത്രമല്ല, ഇസ്രായേല്യരോടു നീ ഇങ്ങനെ പറയുകയും വേണം: ‘ഒരാൾ ആൺമക്കളില്ലാതെ മരിച്ചാൽ നിങ്ങൾ അയാളുടെ അവകാശം അയാളുടെ മകൾക്കു കൊടുക്കണം.  അയാൾക്കു പെൺമക്കളില്ലെങ്കിൽ അയാളുടെ അവകാശം അയാളുടെ സഹോദരന്മാർക്കു നൽകണം. 10  അയാൾക്കു സഹോദരന്മാരുമില്ലെങ്കിൽ അയാളുടെ അവകാശം അയാളുടെ അപ്പന്റെ സഹോദരന്മാർക്കു കൈമാറണം. 11  അയാളുടെ അപ്പനു സഹോദരന്മാരില്ലെങ്കിൽ അവകാശം അയാളുടെ കുടുംബത്തിൽ ഏറ്റവും അടുത്ത രക്തബന്ധത്തിലുള്ളവനു കൊടുക്കണം, അയാൾ ആ സ്വത്ത്‌ ഏറ്റെടുക്കും. യഹോവ മോശയോടു കല്‌പിച്ചതുപോലെ, ഈ ന്യായത്തീർപ്പ്‌ ഇസ്രായേല്യർക്ക്‌ ഒരു നിയമമായിരിക്കും.’” 12  പിന്നെ യഹോവ മോശയോടു പറഞ്ഞു: “അബാരീം പ്രദേശത്തെ ഈ മലയിലേക്കു+ കയറിച്ചെന്ന്‌ ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന ദേശം കണ്ടുകൊള്ളുക.+ 13  അതു കണ്ടശേഷം, നിന്റെ സഹോദരനായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോടു ചേരും.*+ 14  കാരണം സീൻ വിജനഭൂമിയിൽ ഇസ്രായേൽസമൂഹം എന്നോടു കലഹിച്ചപ്പോൾ വെള്ളത്തിന്‌ അരികെവെച്ച്‌ അവർക്കു മുമ്പാകെ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരിച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജനഭൂമിയിലെ കാദേശിലുള്ള+ മെരീബനീരുറവ്‌.)”+ 15  അപ്പോൾ മോശ യഹോവയോടു പറഞ്ഞു: 16  “എല്ലാവരുടെയും ജീവന്റെ* ദൈവമായ യഹോവേ, ഈ സമൂഹത്തിനു മേൽ ഒരു പുരുഷനെ നിയമിക്കേണമേ. 17  യഹോവയുടെ സമൂഹം ഇടയനില്ലാത്ത ആടുകളെപ്പോലെയാകാതിരിക്കാൻ അയാൾ അവരെ നയിച്ചുകൊണ്ട്‌ അവർക്കു മുമ്പേ പോകുകയും അവർക്കു മുമ്പേ വരുകയും അവരെ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യട്ടെ.” 18  യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്‌. അവനെ വിളിച്ച്‌ അവന്റെ മേൽ നിന്റെ കൈ വെക്കുക.+ 19  അവനെ പുരോഹിതനായ എലെയാസരിന്റെയും മുഴുവൻ സമൂഹത്തിന്റെയും മുന്നിൽ നിറുത്തി അവർ കാൺകെ+ അവനെ നിയോഗിക്കുക. 20  ഇസ്രായേൽസമൂഹം മുഴുവൻ അവൻ പറയുന്നത്‌ അനുസരിക്കാനായി+ നീ നിന്റെ അധികാരത്തിൽ* കുറച്ച്‌ അവനു കൊടുക്കണം.+ 21  അവൻ പുരോഹിതനായ എലെയാസരിന്റെ മുന്നിൽ ചെല്ലുകയും എലെയാസർ അവനുവേണ്ടി ഊറീം+ ഉപയോഗിച്ച്‌ യഹോവയുടെ തീരുമാനം ചോദിക്കുകയും വേണം. അവന്റെ ആജ്ഞപ്രകാരം അവനും അവനോടൊപ്പമുള്ള എല്ലാ ഇസ്രായേല്യരും സമൂഹം മുഴുവനും പുറപ്പെടും; അവന്റെ ആജ്ഞപ്രകാരം അവരെല്ലാം മടങ്ങിവരും.” 22  യഹോവ തന്നോടു കല്‌പിച്ചതുപോലെതന്നെ മോശ ചെയ്‌തു. മോശ യോശുവയെ വിളിച്ച്‌ പുരോഹിതനായ എലെയാസരിന്റെയും സമൂഹത്തിന്റെയും മുന്നിൽ നിറുത്തി; 23  യോശുവയുടെ മേൽ കൈകൾ വെച്ച്‌ യോശുവയെ നിയമിച്ചു.+ മോശയിലൂടെ യഹോവ പറഞ്ഞതുപോലെതന്നെ മോശ ചെയ്‌തു.+

അടിക്കുറിപ്പുകള്‍

മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
അഥവാ “ആത്മാവിന്റെ.”
അഥവാ “മഹത്ത്വത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം