സങ്കീർത്തനം 106:1-48

106  യാഹിനെ സ്‌തുതിപ്പിൻ!* യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ;+ ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌.+   യഹോവയുടെ അത്ഭുതങ്ങളെല്ലാം വിവരിക്കാൻ ആർക്കാകും?ദൈവത്തിന്റെ സ്‌തുത്യർഹമായ പ്രവൃത്തികളെല്ലാം വർണിക്കാൻ ആർക്കു കഴിയും?+   നീതിയോടെ പ്രവർത്തിക്കുന്നവർ,എപ്പോഴും ശരിയായതു ചെയ്യുന്നവർ, സന്തുഷ്ടർ.+   യഹോവേ, അങ്ങയുടെ ജനത്തോടു പ്രീതി കാണിക്കുമ്പോൾ എന്നെയും ഓർക്കേണമേ.+ അങ്ങയുടെ രക്ഷാപ്രവൃത്തികൾകൊണ്ട്‌ എന്നെ പരിപാലിക്കേണമേ.   അങ്ങനെ, അങ്ങ്‌ തിരഞ്ഞെടുത്തവരോട്‌ അങ്ങ്‌ കാണിക്കുന്ന നന്മ ഞാനും ആസ്വദിക്കട്ടെ;+അങ്ങയുടെ ജനതയോടൊപ്പം ഞാനും സന്തോഷിക്കട്ടെ;അങ്ങയുടെ അവകാശജനത്തോടൊപ്പം അഭിമാനത്തോടെ ഞാനും അങ്ങയെ പുകഴ്‌ത്തട്ടെ.   പൂർവികരെപ്പോലെ ഞങ്ങളും പാപം ചെയ്‌തു;+ഞങ്ങൾ തെറ്റു ചെയ്‌തു, ദുഷ്ടത പ്രവർത്തിച്ചു.+   ഈജിപ്‌തിലായിരുന്ന ഞങ്ങളുടെ പൂർവികർ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വിലമതിച്ചില്ല;* അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്‌നേഹം ഓർത്തുമില്ല;പകരം കടൽത്തീരത്തുവെച്ച്‌, ചെങ്കടൽത്തീരത്തുവെച്ച്‌, മത്സരിച്ചു.+   എന്നിട്ടും ദൈവം തന്റെ പേരിനെ ഓർത്ത്‌ അവരെ രക്ഷിച്ചു;+തന്റെ മഹാശക്തി പ്രസിദ്ധമാക്കേണ്ടതിന്‌ അവരെ സംരക്ഷിച്ചു.+   ദൈവം ചെങ്കടലിനെ ശകാരിച്ചു, അത്‌ ഉണങ്ങിപ്പോയി;മരുഭൂമിയിലൂടെ എന്നപോലെ അതിന്റെ ആഴങ്ങളിലൂടെ ദൈവം അവരെ നടത്തി;+ 10  വൈരിയുടെ കരങ്ങളിൽനിന്ന്‌ ദൈവം അവരെ രക്ഷിച്ചു,+ശത്രുവിന്റെ കൈകളിൽനിന്ന്‌ അവരെ വീണ്ടെടുത്തു.+ 11  വെള്ളം അവരുടെ എതിരാളികളെ മൂടിക്കളഞ്ഞു,ഒരുത്തൻപോലും രക്ഷപ്പെട്ടില്ല.*+ 12  അപ്പോൾ, അവർ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ചു;+ദൈവത്തെ പാടി സ്‌തുതിക്കാൻ തുടങ്ങി.+ 13  എങ്കിലും ദൈവം ചെയ്‌തതെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു;+ദിവ്യോപദേശത്തിനായി കാത്തിരുന്നുമില്ല. 14  വിജനഭൂമിയിൽവെച്ച്‌ അവർ സ്വാർഥാഭിലാഷങ്ങൾക്കു വഴിപ്പെട്ടു;+മരുഭൂമിയിൽവെച്ച്‌ ദൈവത്തെ പരീക്ഷിച്ചു.+ 15  ചോദിച്ചതെല്ലാം ദൈവം അവർക്കു കൊടുത്തു;പക്ഷേ അവരെ ക്ഷയിപ്പിച്ചുകളഞ്ഞ രോഗത്താൽ പിന്നെ അവരെ പ്രഹരിച്ചു.+ 16  പാളയത്തിൽവെച്ച്‌ അവർ മോശയോടുംയഹോവയുടെ വിശുദ്ധനായ+ അഹരോനോടും+ അസൂയപ്പെട്ടു. 17  അപ്പോൾ, ഭൂമി വായ്‌ പിളർന്ന്‌ ദാഥാനെ വിഴുങ്ങി,അബീരാമിനോടൊപ്പം കൂടിവന്നവരെ മൂടിക്കളഞ്ഞു.+ 18  അവരുടെ സംഘത്തിന്‌ ഇടയിൽ ഒരു തീ ആളിക്കത്തി;അഗ്നിജ്വാല ദുഷ്ടരെ ചുട്ടെരിച്ചു.+ 19  അവർ ഹോരേബിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി,ലോഹപ്രതിമയ്‌ക്കു* മുന്നിൽ കുമ്പിട്ടു;+ 20  അവർ എന്റെ മഹത്ത്വംപുല്ലു തിന്നുന്ന കാളയുടെ രൂപവുമായി വെച്ചുമാറി.+ 21  തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്‌മരിച്ചു;+ഈജിപ്‌തിൽ വൻകാര്യങ്ങൾ ചെയ്‌ത,+ 22  ഹാമിന്റെ ദേശത്ത്‌ അത്ഭുതങ്ങൾ കാണിച്ച,+ചെങ്കടലിൽ ഭയാദരവ്‌ ഉണർത്തുന്ന കാര്യങ്ങൾ ചെയ്‌ത,+ദൈവത്തെ അവർ മറന്നു. 23  ദൈവം അവരെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ,ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ മോശ അവർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു,*സംഹാരം വിതയ്‌ക്കുമായിരുന്ന ആ ഉഗ്രകോപത്തെ തണുപ്പിച്ചു.+ 24  പിന്നെ, അവർ ആ മനോഹരദേശം പുച്ഛിച്ചുതള്ളി;+ദൈവത്തിന്റെ വാഗ്‌ദാനത്തിൽ അവർക്കു വിശ്വാസമില്ലായിരുന്നു.+ 25  കൂടാരങ്ങളിൽ ഇരുന്ന്‌ അവർ മുറുമുറുത്തു;+യഹോവയുടെ ശബ്ദത്തിനു ചെവി കൊടുത്തില്ല.+ 26  അതിനാൽ, ദൈവം കൈ ഉയർത്തി അവരെക്കുറിച്ച്‌ ആണയിട്ടു;അവരെ വിജനഭൂമിയിൽ വീഴ്‌ത്തുമെന്നും+ 27  അവരുടെ പിൻതലമുറക്കാർ ജനതകൾക്കിടയിൽ മരിച്ചുവീഴുമെന്നുംഅവരെ പല ദേശങ്ങളിലേക്കു ചിതറിക്കുമെന്നും ദൈവം പറഞ്ഞു.+ 28  പിന്നെ, അവർ പെയോരിലെ ബാലിനെ ആരാധിച്ചു,+മരിച്ചവർക്ക്‌* അർപ്പിച്ച ബലിവസ്‌തുക്കൾ തിന്നു. 29  തങ്ങളുടെ പ്രവൃത്തികളാൽ അവർ ദൈവത്തെ പ്രകോപിപ്പിച്ചു;+അങ്ങനെ, അവർക്കിടയിൽ ഒരു ബാധ പൊട്ടിപ്പുറപ്പെട്ടു.+ 30  പക്ഷേ, ഫിനെഹാസ്‌ ഇടപെട്ടപ്പോൾ ആ ബാധ നിന്നു.+ 31  അതുകൊണ്ട്‌ അവനെ തലമുറതലമുറയോളം,എന്നേക്കും, നീതിമാനായി കണക്കാക്കി.+ 32  മെരീബയിലെ* നീരുറവിന്‌ അടുത്തുവെച്ച്‌ അവർ ദൈവത്തെ പ്രകോപിപ്പിച്ചു;അവർ കാരണം മോശയും കുഴപ്പത്തിൽ അകപ്പെട്ടു.+ 33  അവർ മോശയെ കോപിപ്പിച്ചു;മോശയുടെ വായ്‌ ചിന്താശൂന്യമായി സംസാരിച്ചു.+ 34  ജനതകളെ നിശ്ശേഷം നശിപ്പിക്കണമെന്ന+യഹോവയുടെ കല്‌പന അവർ അനുസരിച്ചില്ല.+ 35  പകരം, ജനതകളുമായി ഇടകലർന്ന്‌+അവരുടെ വഴികൾ സ്വീകരിച്ചു.*+ 36  അവർ അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;+അവ അവർക്ക്‌ ഒരു കുടുക്കായിത്തീർന്നു.+ 37  അവർ അവരുടെ പുത്രീപുത്രന്മാരെഭൂതങ്ങൾക്കു ബലി അർപ്പിച്ചു.+ 38  സ്വന്തം മക്കളെ കനാനിലെ വിഗ്രഹങ്ങൾക്കു ബലി അർപ്പിച്ചു;+അവർ നിരപരാധികളുടെ രക്തം,+സ്വന്തം മക്കളുടെ രക്തം, ചൊരിഞ്ഞു;രക്തച്ചൊരിച്ചിലിനാൽ ദേശം മലിനമായി. 39  സ്വന്തം പ്രവൃത്തികളാൽ അവർ അശുദ്ധരായി;അവരുടെ ചെയ്‌തികളാൽ ആത്മീയ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ 40  അങ്ങനെ യഹോവയുടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;തന്റെ അവകാശത്തെ ദൈവം വെറുത്തുതുടങ്ങി. 41  ദൈവം വീണ്ടുംവീണ്ടും അവരെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു;+അങ്ങനെ, അവരെ വെറുത്തവർ അവരുടെ മേൽ ഭരണം നടത്തി.+ 42  ശത്രുക്കൾ അവരെ അടിച്ചമർത്തി,അവർ അവരുടെ അധികാരത്തിൻകീഴിലായി. 43  ദൈവം പല തവണ അവരെ രക്ഷിച്ചു;+പക്ഷേ അവർ വീണ്ടുംവീണ്ടും അനുസരണക്കേടു കാണിച്ച്‌ മത്സരിച്ചു;+അപ്പോഴെല്ലാം, അവരുടെ തെറ്റു നിമിത്തം ദൈവം അവരെ താഴ്‌ത്തി.+ 44  എന്നാൽ, വീണ്ടും ദൈവം അവരുടെ കഷ്ടത കണ്ടു;+സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ടു.+ 45  അവർക്കുവേണ്ടി ദൈവം തന്റെ ഉടമ്പടി ഓർത്തു;തന്റെ വലിയ അചഞ്ചലസ്‌നേഹം നിമിത്തം ദൈവത്തിന്‌ അവരോട്‌ അലിവ്‌ തോന്നി.*+ 46  അവരെ ബന്ദികളാക്കിയ സകലർക്കുംഅവരോട്‌ അലിവ്‌ തോന്നാൻ ദൈവം ഇടയാക്കി.+ 47  ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ,+തിരുനാമത്തിനു നന്ദി അർപ്പിച്ച്‌അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ+ജനതകളിൽനിന്ന്‌ ഞങ്ങളെ കൂട്ടിച്ചേർക്കേണമേ.+ 48  ഇസ്രായേലിന്റെ ദൈവമായ യഹോവനിത്യതയിലെന്നും* വാഴ്‌ത്തപ്പെടട്ടെ.+ ജനം മുഴുവൻ “ആമേൻ!”* എന്നു പറയട്ടെ. യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അഥവാ “അത്ഭുതപ്രവൃത്തികളുടെ അർഥം ഗ്രഹിച്ചില്ല.”
അഥവാ “ബാക്കി വന്നില്ല.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമയ്‌ക്ക്‌.”
അക്ഷ. “മോശ ദൈവത്തിന്റെ മുന്നിലുള്ള വിടവിൽ നിന്നു.”
അതായത്‌, മരിച്ചുപോയ മനുഷ്യർക്കോ ജീവനില്ലാത്ത ദൈവങ്ങൾക്കോ.
അർഥം: “കലഹം.”
അഥവാ “പഠിച്ചു.”
അഥവാ “അവരുടെ കാര്യത്തിൽ ഖേദം തോന്നി.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം