സങ്കീർത്തനം 108:1-13
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
108 ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്.
മുഴുദേഹിയോടെ* ഞാൻ പാടും, സംഗീതം ഉതിർക്കും.+
2 തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!+
ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.
3 യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;രാഷ്‌ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്തുതിക്കും.*
4 കാരണം, അങ്ങയുടെ അചഞ്ചലസ്നേഹം വലുതാണ്; അത് ആകാശത്തോളം എത്തുന്നു;+അങ്ങയുടെ വിശ്വസ്തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.
5 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+
6 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് എനിക്ക് ഉത്തരമേകേണമേ.+അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.
7 ദൈവം തന്റെ വിശുദ്ധിയിൽ* സംസാരിച്ചിരിക്കുന്നു:
“ഞാൻ ആഹ്ലാദിക്കും; ഞാൻ ശെഖേം+ അവകാശമായി നൽകും,ഞാൻ സുക്കോത്ത് താഴ്‌വര അളന്ന് കൊടുക്കും.+
8 ഗിലെയാദ്+ എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;എഫ്രയീം എന്റെ പടത്തൊപ്പി;*+യഹൂദ എന്റെ അധികാരദണ്ഡ്.+
9 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+
ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+
ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+
10 കോട്ടമതിലുള്ള നഗരത്തിലേക്ക് ആർ എന്നെ കൊണ്ടുപോകും?
ഏദോമിലേക്ക് ആർ എന്നെ വഴിനയിക്കും?+
11 അത് അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലേ?ഞങ്ങളുടെ ദൈവമേ, അങ്ങ് മേലാൽ ഞങ്ങളുടെ സൈന്യത്തോടൊപ്പം പോരുന്നില്ലല്ലോ.+
12 കഷ്ടതയിൽ ഞങ്ങളെ സഹായിക്കേണമേ;+കാരണം, മനുഷ്യരാലുള്ള രക്ഷകൊണ്ട് ഒരു ഗുണവുമില്ല.+
13 ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും;+ഞങ്ങളുടെ ശത്രുക്കളെ ദൈവം ചവിട്ടിമെതിക്കും.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “എന്റെ മഹത്ത്വംകൊണ്ടുപോലും.”
^ അഥവാ “അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”
^ മറ്റൊരു സാധ്യത “തന്റെ വിശുദ്ധസ്ഥലത്ത്.”
^ അക്ഷ. “കോട്ട.”