സങ്കീർത്തനം 112:1-10
112 യാഹിനെ സ്തുതിപ്പിൻ!*+
א (ആലേഫ്)
യഹോവയെ ഭയപ്പെടുന്നവൻ സന്തുഷ്ടൻ.+ב (ബേത്ത്)ദൈവകല്പനകൾ പ്രിയപ്പെടുന്നവൻ സന്തുഷ്ടൻ.+
ג (ഗീമെൽ)
2 അവന്റെ പിൻതലമുറ ഭൂമിയിൽ പ്രബലരാകും;ד (ദാലെത്ത്)നേരുള്ളവരുടെ തലമുറ അനുഗൃഹീതരായിരിക്കും.+
ה (ഹേ)
3 അവന്റെ വീട് ഐശ്വര്യസമ്പൂർണം, സമ്പദ്സമൃദ്ധം;ו (വൗ)അവൻ എന്നെന്നും നീതിനിഷ്ഠൻ.
ז (സയിൻ)
4 നേരുള്ളവന് അവൻ കൂരിരുട്ടിലെ വെളിച്ചം.+
ח (ഹേത്ത്)
അവൻ അനുകമ്പയുള്ളവൻ,* കരുണാമയൻ,+ നീതിമാൻ.
ט (തേത്ത്)
5 ഉദാരമായി വായ്പ കൊടുക്കുന്നവനു നല്ലതു വരും.+
י (യോദ്)
അവൻ നീതിയോടെ കാര്യങ്ങൾ ചെയ്യുന്നു.
כ (കഫ്)
6 അവന് ഒരിക്കലും ഇളക്കംതട്ടില്ല.+
ל (ലാമെദ്)
നീതിമാൻ എക്കാലവും ഓർമിക്കപ്പെടും.+
מ (മേം)
7 അവൻ ദുർവാർത്തകളെ പേടിക്കില്ല.+
נ (നൂൻ)
അവന്റെ ഹൃദയം അചഞ്ചലം; അത് യഹോവയിൽ ആശ്രയിക്കുന്നു.+
ס (സാമെക്)
8 അവന്റെ ഹൃദയം കുലുങ്ങാത്തത്;* അവനു പേടിയില്ല;+ע (അയിൻ)ഒടുവിൽ, അവൻ ശത്രുക്കളുടെ വീഴ്ച കാണും.+
פ (പേ)
9 അവൻ വാരിക്കോരി* കൊടുത്തു; ദരിദ്രർക്കു ദാനം ചെയ്തു.+
צ (സാദെ)
അവൻ എന്നെന്നും നീതിനിഷ്ഠൻ.+
ק (കോഫ്)
അവൻ കൂടുതൽ ശക്തനാകും,* മഹത്ത്വപൂർണനാകും.
ר (രേശ്)
10 ഇതു കണ്ട് ദുഷ്ടൻ അസ്വസ്ഥനാകും.
ש (ശീൻ)
അവൻ പല്ലിറുമ്മും; അവൻ ഉരുകിപ്പോകും.
ת (തൗ)
ദുഷ്ടന്റെ മോഹങ്ങൾ നശിക്കും.+
അടിക്കുറിപ്പുകള്‍
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അഥവാ “കൃപയുള്ളവൻ.”
^ അഥവാ “നിശ്ചയദാർഢ്യമുള്ളത്; ഇളകാത്തത്.”
^ അഥവാ “ഉദാരമായി.”
^ അക്ഷ. “അവന്റെ കൊമ്പ് ഉയരും.”