സങ്കീർത്തനം 114:1-8
114 ഇസ്രായേൽ ഈജിപ്തിൽനിന്ന് പുറപ്പെട്ടപ്പോൾ,+യാക്കോബുഗൃഹം വിദേശഭാഷക്കാരുടെ ഇടയിൽനിന്ന് പോന്നപ്പോൾ,
2 യഹൂദ ദൈവത്തിന്റെ വിശുദ്ധമന്ദിരമായി;*ഇസ്രായേൽ ദൈവത്തിന്റെ ഭരണപ്രദേശവും.+
3 അതു കണ്ട് സമുദ്രം ഓടിപ്പോയി;+യോർദാൻ പിൻവാങ്ങി.+
4 മലകൾ മുട്ടനാടിനെപ്പോലെയും+കുന്നുകൾ ആട്ടിൻകുട്ടികളെപ്പോലെയും കുതിച്ചുചാടി.
5 സമുദ്രമേ, നീ ഓടിപ്പോയത് എന്താണ്?+
യോർദാനേ, നീ പിൻവാങ്ങിയത് എന്തിന്?+
6 മലകളേ, നിങ്ങൾ മുട്ടനാടിനെപ്പോലെയുംകുന്നുകളേ, നിങ്ങൾ ആട്ടിൻകുട്ടികളെപ്പോലെയും കുതിച്ചുചാടിയത് എന്തിന്?
7 ഭൂമിയേ, കർത്താവിനെ ഓർത്ത്,യാക്കോബിൻദൈവത്തെ ഓർത്ത്, ഭയന്നുവിറയ്ക്കുക.+
8 ദൈവം പാറയെ ഈറ്റകൾ വളരുന്ന ജലാശയമാക്കുന്നവനല്ലോ.തീക്കല്ലിനെ നീരുറവകളാക്കുന്നവനാണ് ആ ദൈവം.+
അടിക്കുറിപ്പുകള്‍
^ അഥവാ “വിശുദ്ധസ്ഥലമായി.”