സങ്കീർത്തനം 124:1-8

ദാവീദിന്റെ ആരോഹണഗീതം. 124  “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ,”+ —ഇസ്രായേൽ ഇപ്പോൾ ഇങ്ങനെ പറയട്ടെ—   “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ,+ആളുകൾ നമ്മെ ആക്രമിക്കാൻ മുതിർന്നപ്പോൾ,+   അവരുടെ കോപം നമുക്കെതിരെ ആളിക്കത്തിയപ്പോൾ,+അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളഞ്ഞേനേ.+   ജലപ്രവാഹം നമ്മെ ഒഴുക്കിക്കൊണ്ടുപോയേനേ;മലവെള്ളപ്പാച്ചിൽ നമ്മെ മുക്കിക്കളഞ്ഞേനേ.+   ആർത്തലച്ചെത്തുന്ന വെള്ളം നമ്മെ മുക്കിക്കളഞ്ഞേനേ.   യഹോവ വാഴ്‌ത്തപ്പെടട്ടെ;ദൈവം നമ്മെ അവരുടെ പല്ലിന്‌ ഇരയാക്കിയില്ലല്ലോ.   വേട്ടക്കാരന്റെ കെണിയിൽനിന്ന്‌രക്ഷപ്പെട്ട പക്ഷിയെപ്പോലെയാണു നമ്മൾ;+കെണി തകർന്നു, നമ്മൾ രക്ഷപ്പെട്ടു.+   ആകാശവും ഭൂമിയും ഉണ്ടാക്കിയയഹോവയുടെ പേര്‌ നമ്മുടെ സഹായം.”+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം