സങ്കീർത്തനം 137:1-9

137  ബാബിലോൺനദികളുടെ തീരത്ത്‌+ ഞങ്ങൾ ഇരുന്നു. സീയോനെക്കുറിച്ച്‌ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.+   അവളുടെ* നടുവിലെ വെള്ളില മരങ്ങളിൽഞങ്ങൾ കിന്നരങ്ങൾ തൂക്കിയിട്ടു.+   കാരണം, ഞങ്ങളെ ബന്ദികളാക്കിയവർ അവിടെവെച്ച്‌ഞങ്ങളോടു പാട്ടു പാടാൻ ആവശ്യപ്പെട്ടു.+ ഞങ്ങളെ കളിയാക്കിയവർ നേരമ്പോക്കിനുവേണ്ടി ഞങ്ങളോട്‌, “ഒരു സീയോൻഗീതം പാടിക്കേൾപ്പിക്ക്‌” എന്നു പറഞ്ഞു.   ഒരു അന്യനാട്ടിൽ ഞങ്ങൾ എങ്ങനെയഹോവയുടെ പാട്ടു പാടും?   യരുശലേമേ, ഞാൻ നിന്നെ മറക്കുന്നെങ്കിൽഎന്റെ വലങ്കൈക്കു മറവി ബാധിക്കട്ടെ.*+   ഞാൻ നിന്നെ ഓർക്കുന്നില്ലെങ്കിൽ,എനിക്കു പരമാനന്ദം തരുന്ന+ മറ്റ്‌ എന്തിനെക്കാളും വലുതായിയരുശലേമിനെ ഞാൻ കാണുന്നില്ലെങ്കിൽ,എന്റെ നാവ്‌ അണ്ണാക്കിനോട്‌ ഒട്ടിപ്പോകട്ടെ.   “ഇടിച്ചുനിരത്തൂ! അടിത്തറവരെ ഇടിച്ചുനിരത്തൂ!”+ എന്ന്‌യരുശലേം വീണ ദിവസം ഏദോമ്യർ പറഞ്ഞത്‌ അങ്ങ്‌ ഓർക്കേണമേ യഹോവേ.   നാശം അടുത്ത ബാബിലോൺപുത്രീ,+നീ ഞങ്ങളോടു ചെയ്‌ത അതേ വിധത്തിൽനിന്നോടു പകരം ചെയ്യുന്നവൻ സന്തുഷ്ടൻ.+   നിന്റെ കുഞ്ഞുങ്ങളെ തട്ടിപ്പറിച്ച്‌പാറയിൽ അടിക്കുന്നവർ സന്തുഷ്ടർ.+

അടിക്കുറിപ്പുകള്‍

അതായത്‌, ബാബിലോൺ.
മറ്റൊരു സാധ്യത “വലങ്കൈ ക്ഷയിച്ചുപോകട്ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം