സങ്കീർത്തനം 14:1-7
സംഗീതസംഘനായകന്; ദാവീദിന്റേത്.
14 “യഹോവ ഇല്ല”+ എന്നു
വിഡ്ഢി ഹൃദയത്തിൽ പറയുന്നു.
അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+
2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,യഹോവ സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+
3 അവരെല്ലാം വഴിതെറ്റിപ്പോയിരിക്കുന്നു.+എല്ലാവരും ഒരുപോലെ ദുഷിച്ചവർ.
നല്ലതു ചെയ്യുന്ന ആരുമില്ല,ഒരാൾപ്പോലുമില്ല.
4 ദുഷ്പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധവുമില്ലേ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു.
അവർ യഹോവയെ വിളിക്കുന്നില്ല.
5 പക്ഷേ യഹോവ നീതിമാന്മാരുടെകൂടെയായതിനാൽ*ആ ദുഷ്പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും.+
6 ദുഷ്പ്രവൃത്തിക്കാരേ, നിങ്ങൾ എളിയവന്റെ പദ്ധതികൾ തകർക്കാൻ നോക്കുന്നു.എന്നാൽ, യഹോവയാണ് എളിയവന്റെ അഭയം.+
7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്ന് വന്നിരുന്നെങ്കിൽ!+
ബന്ദികളായി കൊണ്ടുപോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടുവരുമ്പോൾയാക്കോബ് സന്തോഷിക്കട്ടെ, ഇസ്രായേൽ ആനന്ദിക്കട്ടെ.
അടിക്കുറിപ്പുകള്‍
^ അക്ഷ. “നീതിമാന്മാരുടെ തലമുറയ്ക്കൊപ്പമായതിനാൽ.”