സങ്കീർത്തനം 141:1-10

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 141  യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.+ വേഗം വന്ന്‌ എന്നെ സഹായിക്കേണമേ.+ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണമേ.+   തിരുസന്നിധിയിൽ+ എന്റെ പ്രാർഥന, പ്രത്യേകം തയ്യാർ ചെയ്‌ത സുഗന്ധക്കൂട്ടുപോലെയും+ഉയർത്തിപ്പിടിച്ച കൈകൾ, വൈകുന്നേരത്തെ ധാന്യയാഗംപോലെയും+ ആയിരിക്കട്ടെ.   യഹോവേ, എന്റെ വായ്‌ക്ക്‌ ഒരു കാവൽക്കാരനെ നിയമിക്കേണമേ;എന്റെ അധരകവാടങ്ങൾക്കു കാവൽ ഏർപ്പെടുത്തേണമേ.+   ഞാൻ ദുഷ്ടന്മാരോടൊപ്പം നീചകാര്യങ്ങളിൽ ഉൾപ്പെടാതിരിക്കേണ്ടതിന്‌,എന്റെ ഹൃദയം മോശമായ കാര്യങ്ങളിലേക്കു ചായാൻ സമ്മതിക്കരുതേ;+ഞാൻ അവരുടെ വിശിഷ്ടവിഭവങ്ങൾ ആസ്വദിക്കാൻ ഇടവരരുതേ.   നീതിമാൻ എന്നെ അടിച്ചാൽ അത്‌ അചഞ്ചലസ്‌നേഹത്തിന്റെ തെളിവ്‌;+അവൻ എന്നെ ശാസിച്ചാൽ അത്‌ എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത്‌ ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും.   ജനത്തിന്റെ ന്യായാധിപന്മാരെ പാറക്കെട്ടുകളിൽനിന്ന്‌ തള്ളിയിട്ടേക്കാം;എങ്കിലും എന്റെ വാക്കുകൾ ഹൃദ്യമായതുകൊണ്ട്‌ ജനം എന്നെ ശ്രദ്ധിക്കും.   ഉഴുതുമറിച്ചിട്ടിരിക്കുന്ന മണ്ണുപോലെഞങ്ങളുടെ എല്ലുകൾ ശവക്കുഴിയുടെ* വായ്‌ക്കൽ ചിതറിക്കിടക്കുന്നു.   എങ്കിലും പരമാധികാരിയാം യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കു നോക്കുന്നു.+ അങ്ങയെ ഞാൻ അഭയമാക്കിയിരിക്കുന്നു. എന്റെ ജീവൻ എടുത്തുകളയരുതേ.*   അവർ എനിക്കായി ഒരുക്കിയ കെണിയുടെ വായിൽനിന്ന്‌,ദുഷ്‌പ്രവൃത്തിക്കാരുടെ കുടുക്കുകളിൽനിന്ന്‌, എന്നെ സംരക്ഷിക്കേണമേ. 10  ദുഷ്ടന്മാർ ഒന്നടങ്കം അവർ വിരിച്ച വലയിൽത്തന്നെ വീഴും;+ഞാനോ സുരക്ഷിതനായി കടന്നുപോകും.

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഒഴിച്ചുകളയരുതേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം