സങ്കീർത്തനം 15:1-5

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 15  യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?+   നിഷ്‌കളങ്കനായി* നടന്ന്‌+ശരിയായതു ചെയ്യുകയും+ഹൃദയത്തിൽ സത്യം സംസാരിക്കുകയും ചെയ്യുന്നയാൾ.+   അയാൾ നാവുകൊണ്ട്‌ പരദൂഷണം പറയുന്നില്ല,+അയൽക്കാരന്‌ ഒരു ദോഷവും ചെയ്യുന്നില്ല,+സ്‌നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല.*+   നിന്ദ്യനെ അയാൾ ഒഴിവാക്കുന്നു.+എന്നാൽ, യഹോവയെ ഭയപ്പെടുന്നവരെ ബഹുമാനിക്കുന്നു. തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും അയാൾ വാക്കു* മാറ്റുന്നില്ല.+   അയാൾ പണം പലിശയ്‌ക്കു കൊടുക്കുന്നില്ല,+നിരപരാധിക്കെതിരെ കൈക്കൂലി വാങ്ങുന്നില്ല.+ ഇങ്ങനെയായാൽ അയാൾ ഒരിക്കലും പതറിപ്പോകില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “ധർമനിഷ്‌ഠയോടെ.”
അഥവാ “നാണംകെടുത്തുന്നില്ല.”
അക്ഷ. “ആണ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം