സങ്കീർത്തനം 24:1-10

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 24  ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്‌;+ഫലപുഷ്ടിയുള്ള നിലവും അവിടെ കഴിയുന്നവരും ദൈവത്തിന്റേത്‌.  2  ദൈവമല്ലോ ഇളകാത്ത വിധം അതിനെ കടലിന്മേൽ ഉറപ്പിച്ചത്‌,+അതിനെ നദികളിന്മേൽ സുസ്ഥിരമായി സ്ഥാപിച്ചത്‌.  3  യഹോവയുടെ പർവതത്തിലേക്ക്‌ ആർ കയറിച്ചെല്ലും?+ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത്‌ ആർ നിൽക്കും?  4  കുറ്റം ചെയ്യാത്ത കൈകളും ശുദ്ധഹൃദയവും ഉള്ളവൻ;+ദൈവമായ എന്റെ ജീവനെക്കൊണ്ട്‌ കള്ളസത്യം ചെയ്യാത്തവൻ;വ്യാജമായി ആണയിടാത്തവൻ.+  5  അങ്ങനെയുള്ളവന്‌ യഹോവയിൽനിന്ന്‌ അനുഗ്രഹങ്ങൾ കിട്ടും;+തന്റെ രക്ഷയുടെ ദൈവത്തിൽനിന്ന്‌ നീതി ലഭിക്കും.*+  6  യാക്കോബിൻദൈവമേ, അങ്ങയെ തേടുന്നവരുടെ,അങ്ങയുടെ മുഖം അന്വേഷിക്കുന്നവരുടെ, തലമുറ ഇതാണ്‌. (സേലാ)  7  കവാടങ്ങളേ, തല ഉയർത്തൂ!+പുരാതനവാതിലുകളേ, തുറക്കൂ!*തേജോമയനായ രാജാവ്‌ കടന്നുവരട്ടെ!+  8  ആരാണു തേജോമയനായ ആ രാജാവ്‌? ശക്തനും വീരനും ആയ യഹോവ!+യുദ്ധവീരനായ യഹോവ!+  9  കവാടങ്ങളേ, തല ഉയർത്തൂ!+പുരാതനവാതിലുകളേ, തുറക്കൂ!തേജോമയനായ രാജാവ്‌ കടന്നുവരട്ടെ! 10  തേജോമയനായ ആ രാജാവ്‌ ആരാണ്‌? സൈന്യങ്ങളുടെ അധിപനായ യഹോവ—ഇതാണു തേജോമയനായ ആ രാജാവ്‌.+ (സേലാ)

അടിക്കുറിപ്പുകള്‍

അഥവാ “രക്ഷയുടെ ദൈവം അവനെ നീതിമാനായി കണക്കാക്കും.”
അഥവാ “എഴുന്നേൽക്കൂ!”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം