സങ്കീർത്തനം 3:1-8

ദാവീദ്‌ തന്റെ മകനായ അബ്‌ശാലോമിന്റെ അടുത്തുനിന്ന്‌ ഓടിപ്പോയപ്പോൾ രചിച്ച ശ്രുതിമധുരമായ ഗാനം.+ 3  യഹോവേ, എന്തുകൊണ്ടാണ്‌ എനിക്ക്‌ ഇത്രയധികം ശത്രുക്കൾ?+ ഇത്രയേറെ ആളുകൾ എനിക്കു വിരോധമായി എഴുന്നേൽക്കുന്നത്‌ എന്താണ്‌?+   “ദൈവം അയാളെ രക്ഷിക്കാൻപോകുന്നില്ല” എന്നു പലരും എന്നെക്കുറിച്ച്‌ പറയുന്നു.+ (സേലാ)*   എന്നാൽ യഹോവേ, ഒരു പരിചപോലെ അങ്ങ്‌ എനിക്കു ചുറ്റുമുണ്ട്‌.+അങ്ങ്‌ എന്റെ മഹത്ത്വമാണ്‌,+ എന്റെ തല ഉയർത്തുന്നവനാണ്‌.+   ഞാൻ യഹോവയെ ഉറക്കെ വിളിക്കും.തന്റെ വിശുദ്ധപർവതത്തിൽനിന്ന്‌ ദൈവം എനിക്ക്‌ ഉത്തരമേകും.+ (സേലാ)   ഞാൻ കിടന്നുറങ്ങും;യഹോവ എന്നെന്നും എന്നെ പിന്തുണയ്‌ക്കുന്നതിനാൽസുരക്ഷിതനായി ഞാൻ ഉറങ്ങിയെണീക്കും.+   അനേകായിരങ്ങൾ ചുറ്റും അണിനിരന്നിരിക്കുന്നു;എങ്കിലും എനിക്കൊട്ടും പേടിയില്ല.+   യഹോവേ, എഴുന്നേൽക്കേണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!+ അങ്ങ്‌ എന്റെ ശത്രുക്കളുടെയെല്ലാം കരണത്ത്‌ അടിക്കുമല്ലോ.ദുഷ്ടന്മാരുടെ പല്ലുകൾ അങ്ങ്‌ അടിച്ച്‌ തകർക്കും.+   രക്ഷ യഹോവയിൽനിന്ന്‌ വരുന്നു.+ അങ്ങയുടെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേലുണ്ട്‌. (സേലാ)

അടിക്കുറിപ്പുകള്‍

പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം