സങ്കീർത്തനം 44:1-26

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ+ രചിച്ചത്‌. മാസ്‌കിൽ.* 44  ദൈവമേ, പുരാതനകാലത്ത്‌,ഞങ്ങളുടെ പൂർവികരുടെ കാലത്ത്‌, അങ്ങ്‌ ചെയ്‌ത പ്രവൃത്തികൾഞങ്ങൾ സ്വന്തം കാതുകൊണ്ട്‌ കേട്ടിരിക്കുന്നു.+ഞങ്ങളുടെ പൂർവികർ അതു ഞങ്ങൾക്കു വിവരിച്ചുതന്നു.   അങ്ങയുടെ കൈയാൽ അങ്ങ്‌ ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട്‌ ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ്‌ ജനതകളെ തകർത്ത്‌ അവരെ ഓടിച്ചുകളഞ്ഞു.+   വാളുകൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്‌;+കൈക്കരുത്തുകൊണ്ടല്ല അവർ വിജയം വരിച്ചത്‌.+ പകരം അങ്ങയുടെ വലങ്കൈകൊണ്ടും കരബലംകൊണ്ടും+ മുഖപ്രകാശംകൊണ്ടും ആണ്‌;കാരണം അങ്ങയ്‌ക്ക്‌ അവരെ ഇഷ്ടമായിരുന്നു.+   ദൈവമേ, അങ്ങാണ്‌ എന്റെ രാജാവ്‌;+യാക്കോബിനു സമ്പൂർണവിജയം നൽകിയാലും.   അങ്ങയുടെ ശക്തിയാൽ ഞങ്ങൾ എതിരാളികളെ തുരത്തിയോടിക്കും;+ഞങ്ങൾക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ പേരിൽ ഞങ്ങൾ ചവിട്ടിമെതിക്കും.+   കാരണം ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുന്നില്ല;എന്റെ വാളിന്‌ എന്നെ രക്ഷിക്കാനുമാകില്ല.+   അങ്ങാണ്‌ എതിരാളികളിൽനിന്ന്‌ ഞങ്ങളെ രക്ഷിച്ചത്‌.+ഞങ്ങളെ വെറുക്കുന്നവരെ അങ്ങ്‌ അപമാനിതരാക്കി.   ദിവസം മുഴുവൻ ഞങ്ങൾ ദൈവത്തെ സ്‌തുതിക്കും;അങ്ങയുടെ പേരിനു ഞങ്ങൾ എന്നും നന്ദിയേകും. (സേലാ)   എന്നാൽ ഇപ്പോൾ അങ്ങ്‌ ഞങ്ങളെ തള്ളിക്കളഞ്ഞ്‌ നാണംകെടുത്തിയിരിക്കുന്നു;ഞങ്ങളുടെ സൈന്യത്തോടൊപ്പം അങ്ങ്‌ പോരുന്നില്ല. 10  ശത്രുവിന്റെ മുന്നിൽനിന്ന്‌ ഞങ്ങൾ പിൻവാങ്ങാൻ അങ്ങ്‌ ഇടയാക്കുന്നു;+ഞങ്ങളെ വെറുക്കുന്നവർ കണ്ണിൽക്കാണുന്നതെല്ലാം എടുത്തുകൊണ്ടുപോകുന്നു. 11  ആടുകളെപ്പോലെ തിന്നുകളയാൻ അങ്ങ്‌ ഞങ്ങളെ ഏൽപ്പിച്ചുകൊടുക്കുന്നു;ജനതകളുടെ ഇടയിലേക്ക്‌ അങ്ങ്‌ ഞങ്ങളെ ചിതറിച്ചുകളഞ്ഞിരിക്കുന്നു.+ 12  അങ്ങയുടെ ജനത്തെ അങ്ങ്‌ നിസ്സാരവിലയ്‌ക്കു വിറ്റുകളയുന്നു;+ഈ കച്ചവടത്തിൽനിന്ന്‌* അങ്ങ്‌ ലാഭമൊന്നും ഉണ്ടാക്കുന്നില്ല. 13  അങ്ങ്‌ ഞങ്ങളെ അയൽക്കാർക്കു പരിഹാസവിഷയമാക്കുന്നു.ചുറ്റുമുള്ളവരുടെയെല്ലാം നിന്ദയ്‌ക്കും അവഹേളനത്തിനും ഞങ്ങൾ പാത്രമാകുന്നു. 14  രാഷ്‌ട്രങ്ങൾ ഞങ്ങളെ പുച്ഛിക്കാൻ* അങ്ങ്‌ ഇടയാക്കുന്നു;+ജനതകൾ ഞങ്ങളെ കളിയാക്കി തല കുലുക്കുന്നു. 15  ദിവസം മുഴുവൻ ഞാൻ അപമാനിതനായി കഴിയുന്നു;നാണക്കേട്‌ എന്നെ മൂടുന്നു; 16  അവരുടെ കളിയാക്കലും അധിക്ഷേപവും ആണ്‌ അതിനു കാരണം;ശത്രു ഞങ്ങളോടു പ്രതികാരവും ചെയ്യുന്നു. 17  ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല;അങ്ങയുടെ ഉടമ്പടി ലംഘിച്ചിട്ടുമില്ല.+ 18  ഞങ്ങളുടെ ഹൃദയം വ്യതിചലിച്ചിട്ടില്ല;ഞങ്ങളുടെ കാലടികൾ അങ്ങയുടെ പാതയിൽനിന്ന്‌ മാറിയിട്ടില്ല. 19  എന്നാൽ കുറുനരികൾ കഴിയുന്നിടത്തുവെച്ച്‌ അങ്ങ്‌ ഞങ്ങളെ തകർത്തുകളഞ്ഞു;കൂരിരുട്ടിനാൽ അങ്ങ്‌ ഞങ്ങളെ മൂടി. 20  ഞങ്ങളുടെ ദൈവത്തിന്റെ പേര്‌ ഞങ്ങൾ മറന്നാൽ,ഒരു അന്യദൈവത്തോടു പ്രാർഥിക്കാൻ ഞങ്ങൾ കൈ വിരിച്ചാൽ, 21  ദൈവം അതു കണ്ടുപിടിക്കില്ലേ? ദൈവം ഹൃദയരഹസ്യങ്ങൾപോലും അറിയുന്നു.+ 22  അങ്ങയെപ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ലപ്പെടുകയാണ്‌;കശാപ്പിനുള്ള ആടുകളെപ്പോലെയാണു ഞങ്ങളെ കാണുന്നത്‌.+ 23  യഹോവേ, എഴുന്നേൽക്കേണമേ. അങ്ങ്‌ എന്താണ്‌ ഇങ്ങനെ ഉറങ്ങുന്നത്‌?+ ഉണരേണമേ. എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ.+ 24  അങ്ങ്‌ എന്താണു മുഖം മറച്ചിരിക്കുന്നത്‌? ഞങ്ങളുടെ കഷ്ടതയും ഞെരുക്കവും അങ്ങ്‌ മറന്നുകളയുന്നത്‌ എന്താണ്‌? 25  ഞങ്ങളെ പൊടിയിൽ തള്ളിയിട്ടിരിക്കുന്നല്ലോ;ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു.+ 26  ഞങ്ങളുടെ രക്ഷകനായി എഴുന്നേൽക്കേണമേ!+ അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തെ കരുതി ഞങ്ങളെ രക്ഷിക്കേണമേ.*+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “അവരുടെ വിലകൊണ്ട്‌.”
അക്ഷ. “ഒരു പഴഞ്ചൊല്ലാക്കാൻ.”
അക്ഷ. “വീണ്ടെടുക്കേണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം