സങ്കീർത്തനം 53:1-6

സംഗീതസംഘനായകന്‌; മഹലത്‌* ശൈലിയിൽ. മാസ്‌കിൽ.* ദാവീദിന്റേത്‌. 53  “യഹോവ ഇല്ല” എന്നു വിഡ്‌ഢി* ഹൃദയത്തിൽ പറയുന്നു.+ അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;നല്ലതു ചെയ്യുന്ന ആരുമില്ല.+   ആർക്കെങ്കിലും ഉൾക്കാഴ്‌ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന്‌ അറിയാൻ,+ദൈവം സ്വർഗത്തിൽനിന്ന്‌ മനുഷ്യമക്കളെ നോക്കുന്നു.+   അവരെല്ലാം വഴിവിട്ടുപോയിരിക്കുന്നു;എല്ലാവരും ഒരുപോലെ ദുഷിച്ചവർ. നല്ലതു ചെയ്യുന്ന ആരുമില്ല,ഒരാൾപ്പോലുമില്ല.+   ദുഷ്‌പ്രവൃത്തിക്കാർക്കൊന്നും ഒരു ബോധവുമില്ലേ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു. അവർ യഹോവയെ വിളിക്കുന്നില്ല.+   പക്ഷേ ആ ദുഷ്‌പ്രവൃത്തിക്കാരിൽ ഉഗ്രഭയം നിറയും;മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തൊരു ഭയം.*കാരണം, നിന്നെ ആക്രമിക്കുന്നവരുടെ* അസ്ഥികൾ ദൈവം ചിതറിച്ചുകളയും. യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ നീ അവരെ നാണംകെടുത്തും.   ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്ന്‌ വന്നിരുന്നെങ്കിൽ!+ ബന്ദികളായി കൊണ്ടുപോയ തന്റെ ജനത്തെ യഹോവ തിരികെ കൊണ്ടുവരുമ്പോൾയാക്കോബ്‌ സന്തോഷിക്കട്ടെ, ഇസ്രായേൽ ആനന്ദിക്കട്ടെ.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
പദാവലി കാണുക.
അഥവാ “വിവരംകെട്ടവൻ.”
മറ്റൊരു സാധ്യത “പേടിക്കാൻ കാരണമൊന്നുമില്ലാഞ്ഞിട്ടും അവർ പേടിക്കും.”
അക്ഷ. “നിനക്ക്‌ എതിരെ പാളയമടിച്ചിരിക്കുന്നവരുടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം