സങ്കീർത്തനം 58:1-11

സംഗീതസംഘനായകന്‌; “നശിപ്പിക്കരുതേ” എന്നതിൽ ചിട്ടപ്പെടുത്തിയത്‌. ദാവീദിന്റേത്‌. മിക്താം.* 58  മനുഷ്യമക്കളേ, മിണ്ടാതിരുന്നാൽ നിങ്ങൾക്കു നീതിയെക്കുറിച്ച്‌ സംസാരിക്കാനാകുമോ?+ നിങ്ങൾക്കു നേരോടെ വിധിക്കാനാകുമോ?+   ഇല്ല, നിങ്ങൾ പക്ഷേ ഹൃദയത്തിൽ നീതികേടു മനയുന്നു;+നിങ്ങളുടെ കൈകൾ ദേശത്ത്‌ അക്രമം അഴിച്ചുവിടുന്നു.+   ദുഷ്ടർ ജനനംമുതൽ* വഴിതെറ്റിപ്പോകുന്നു;*അവർ വഴിപിഴച്ചവർ; ജനിച്ചുവീണതുമുതലേ നുണയന്മാർ.   അവരുടെ വിഷം സർപ്പവിഷംപോലെ;+ചെവി അടച്ചുകളയുന്ന മൂർഖനെപ്പോലെയാണ്‌ അവർ, ചെവി കേൾക്കാത്തവർ.   പാമ്പാട്ടികൾ എത്ര വിദഗ്‌ധമായി മന്ത്രപ്രയോഗം നടത്തിയാലുംഅത്‌ അവരുടെ ശബ്ദം ശ്രദ്ധിക്കില്ല.   ദൈവമേ, അവരുടെ പല്ല്‌ അടിച്ച്‌ തെറിപ്പിക്കേണമേ! യഹോവേ, ഈ സിംഹങ്ങളുടെ* താടിയെല്ലു തകർക്കേണമേ!   വാർന്നുപോകുന്ന വെള്ളംപോലെ അവർ അപ്രത്യക്ഷരാകട്ടെ. ദൈവം വില്ലു കുലച്ച്‌ അമ്പുകളാൽ അവരെ വീഴ്‌ത്തട്ടെ.   ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെയാകട്ടെ അവർ;ഒരിക്കലും സൂര്യപ്രകാശം കാണാത്ത ചാപിള്ളപോലെയാകട്ടെ അവർ.   മുൾച്ചെടി എരിഞ്ഞ്‌ നിങ്ങളുടെ പാചകക്കലം ചൂടു പിടിക്കുന്നതിനു മുമ്പേദൈവം പച്ചക്കമ്പുകളും കത്തുന്ന ചുള്ളികളും ഒരു കൊടുങ്കാറ്റിനാലെന്നപോലെ അടിച്ചുപറത്തിക്കൊണ്ടുപോകും.+ 10  ആ പ്രതികാരനടപടി കണ്ട്‌ നീതിമാൻ ആനന്ദിക്കും;+അവന്റെ കാൽ ദുഷ്ടന്റെ രക്തംകൊണ്ട്‌ കുതിരും.+ 11  അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന്‌ ഉറപ്പാണ്‌.+ ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്‌, തീർച്ച!”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഗർഭപാത്രംമുതൽ.”
അഥവാ “ജനനംമുതൽ വഷളന്മാർ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം