സങ്കീർത്തനം 61:1-8
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ദാവീദിന്റേത്.
61 ദൈവമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കേണമേ.
എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ.+
2 എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+
എന്നെക്കാൾ ഉയർന്ന പാറയിലേക്ക് എന്നെ നയിക്കേണമേ.+
3 അങ്ങാണല്ലോ എന്റെ അഭയം,ശത്രുവിൽനിന്ന് എന്നെ സംരക്ഷിക്കുന്ന ബലമുള്ള ഗോപുരം.+
4 അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും ഒരു അതിഥിയായിരിക്കും;+അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം തേടും.+ (സേലാ)
5 ദൈവമേ, ഞാൻ നേർച്ചകൾ നേരുന്നത് അങ്ങ് കേട്ടിരിക്കുന്നല്ലോ.
അങ്ങയുടെ പേരിനെ ഭയപ്പെടുന്നവർക്കുള്ള അവകാശം അങ്ങ് എനിക്കു തന്നിരിക്കുന്നു.+
6 അങ്ങ് രാജാവിന്റെ ആയുസ്സു വർധിപ്പിക്കും;+അദ്ദേഹത്തിന്റെ വർഷങ്ങൾ തലമുറതലമുറയോളം നീളും.
7 ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാസനസ്ഥനായിരിക്കും;*+അചഞ്ചലസ്‌നേഹവും വിശ്വസ്തതയും അദ്ദേഹത്തിന്റെ മേൽ ചൊരിയേണമേ. അവ അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.+
8 ഞാൻ എന്നും അങ്ങയുടെ പേര് പാടി സ്തുതിക്കും,*+ദിവസവും എന്റെ നേർച്ചകൾ നിറവേറ്റും.+
അടിക്കുറിപ്പുകള്‍
^ അഥവാ “ദുർബലമാകുമ്പോൾ.”
^ അഥവാ “താമസിക്കും.”
^ അഥവാ “പേരിനു സംഗീതം ഉതിർക്കും.”