സങ്കീർത്തനം 61:1-8

സംഗീതസംഘനായകന്‌; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്‌. ദാവീദിന്റേത്‌. 61  ദൈവമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ.+   എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*ഭൂമിയുടെ അറ്റങ്ങളിൽനിന്ന്‌ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും.+ എന്നെക്കാൾ ഉയർന്ന പാറയിലേക്ക്‌ എന്നെ നയിക്കേണമേ.+   അങ്ങാണല്ലോ എന്റെ അഭയം,ശത്രുവിൽനിന്ന്‌ എന്നെ സംരക്ഷിക്കുന്ന ബലമുള്ള ഗോപുരം.+   അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും ഒരു അതിഥിയായിരിക്കും;+അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം തേടും.+ (സേലാ)   ദൈവമേ, ഞാൻ നേർച്ചകൾ നേരുന്നത്‌ അങ്ങ്‌ കേട്ടിരിക്കുന്നല്ലോ. അങ്ങയുടെ പേരിനെ ഭയപ്പെടുന്നവർക്കുള്ള അവകാശം അങ്ങ്‌ എനിക്കു തന്നിരിക്കുന്നു.+   അങ്ങ്‌ രാജാവിന്റെ ആയുസ്സു വർധിപ്പിക്കും;+അദ്ദേഹത്തിന്റെ വർഷങ്ങൾ തലമുറതലമുറയോളം നീളും.   ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാസനസ്ഥനായിരിക്കും;*+അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും അദ്ദേഹത്തിന്റെ മേൽ ചൊരിയേണമേ. അവ അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.+   ഞാൻ എന്നും അങ്ങയുടെ പേര്‌ പാടി സ്‌തുതിക്കും,*+ദിവസവും എന്റെ നേർച്ചകൾ നിറവേറ്റും.+

അടിക്കുറിപ്പുകള്‍

അഥവാ “ദുർബലമാകുമ്പോൾ.”
അഥവാ “താമസിക്കും.”
അഥവാ “പേരിനു സംഗീതം ഉതിർക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം