സങ്കീർത്തനം 74:1-23

ആസാഫിന്റെ+ മാസ്‌കിൽ.* 74  ദൈവമേ, അങ്ങ്‌ ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത്‌ എന്താണ്‌?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്‌* എന്താണ്‌?+   അങ്ങ്‌ പണ്ടു സ്വന്തമാക്കിയ ജനത്തെ,*+അങ്ങയുടെ അവകാശസ്വത്തായി വീണ്ടെടുത്ത ഗോത്രത്തെ, ഓർക്കേണമേ.+ അങ്ങ്‌ വസിച്ച സീയോൻ പർവതത്തെ ഓർക്കേണമേ.+   നിത്യമായ നാശാവശിഷ്ടങ്ങളിലേക്ക്‌ അങ്ങയുടെ കാലടികളെ നയിക്കേണമേ.+ വിശുദ്ധസ്ഥലത്തുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു.+   ശത്രുക്കൾ അങ്ങയുടെ ആരാധനാസ്ഥലത്ത്‌* കയറി ഗർജിച്ചു.+ അടയാളമായി അവർ അവിടെ സ്വന്തം കൊടികൾ നാട്ടിയിരിക്കുന്നു.   കോടാലികൊണ്ട്‌ കൊടുങ്കാടു വെട്ടിത്തെളിക്കുന്നവരെപ്പോലെയായിരുന്നു അവർ.   കോടാലിയും ഇരുമ്പുകമ്പിയും കൊണ്ട്‌ അവർ അതിലെ കൊത്തുപണികളെല്ലാം തകർത്തുകളഞ്ഞു.+   അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു തീ വെച്ചു.+ അങ്ങയുടെ പേരിലുള്ള വിശുദ്ധകൂടാരം ഇടിച്ചുനിരത്തി അശുദ്ധമാക്കി.   “ഈ നാട്ടിൽ ദൈവത്തെ ആരാധിക്കുന്ന സ്ഥലങ്ങളെല്ലാം ചുട്ടെരിക്കണം” എന്ന്‌ അവരും അവരുടെ മക്കളും മനസ്സിൽ പറഞ്ഞു.   ഞങ്ങൾക്കു കാണാൻ ഒരു അടയാളവുമില്ല;പ്രവാചകന്മാർ ആരും ശേഷിച്ചിട്ടില്ല;ഇത്‌ എത്ര നാൾ തുടരുമെന്നു ഞങ്ങൾക്ക്‌ ആർക്കും അറിയില്ല. 10  ദൈവമേ, എത്ര കാലംകൂടെ എതിരാളിയുടെ കുത്തുവാക്കു സഹിക്കണം?+ ശത്രു എന്നുമെന്നേക്കും അങ്ങയുടെ പേരിനോട്‌ അനാദരവ്‌ കാട്ടുമോ?+ 11  അങ്ങ്‌ എന്താണ്‌ അങ്ങയുടെ കൈ, അങ്ങയുടെ വലങ്കൈ, അനക്കാത്തത്‌?+ അങ്ങ്‌ മാർവിടത്തിൽനിന്ന്‌* കൈ നീട്ടി അവരെ ഇല്ലാതാക്കേണമേ. 12  എന്നാൽ, ദൈവം പണ്ടുമുതലേ എന്റെ രാജാവ്‌,ഭൂമിയിൽ രക്ഷാപ്രവൃത്തികൾ ചെയ്യുന്നവൻ.+ 13  ശക്തിയാൽ അങ്ങ്‌ സമുദ്രത്തെ ഇളക്കിമറിച്ചു,+കടലിലെ ഭീമാകാരജന്തുക്കളുടെ തല തകർത്തു. 14  അങ്ങ്‌ ലിവ്യാഥാന്റെ* തലകൾ ചതച്ചു;മരുഭൂമിയിൽ വസിക്കുന്നവർക്ക്‌ അതിനെ ഭക്ഷണമായി കൊടുത്തു. 15  അങ്ങ്‌ നീരുറവകളും നീർച്ചാലുകളും തുറന്നുവിട്ടു;+എന്നാൽ, നിലയ്‌ക്കാതെ പ്രവഹിച്ചിരുന്ന നദികളെ വറ്റിച്ചുകളഞ്ഞു.+ 16  പകൽ അങ്ങയുടേത്‌, രാത്രിയും അങ്ങയുടേത്‌. അങ്ങ്‌ വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+ 17  അങ്ങ്‌ ഭൂമിക്ക്‌ അതിരുകൾ നിശ്ചയിച്ചു;+വേനലും ശൈത്യവും സൃഷ്ടിച്ചു.+ 18  യഹോവേ, ശത്രുവിന്റെ കുത്തുവാക്കുകൾ ഓർക്കേണമേ;ആ വിഡ്‌ഢികൾ തിരുനാമത്തോട്‌ അനാദരവ്‌ കാട്ടുന്നല്ലോ!+ 19  അങ്ങയുടെ ചെങ്ങാലിപ്രാവിന്റെ ജീവൻ വന്യമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ. കഷ്ടതയിലായിരിക്കുന്ന ഈ ജനത്തിന്റെ ജീവനെ എന്നേക്കുമായി മറന്നുകളയരുതേ. 20  ഉടമ്പടി ഓർക്കേണമേ;ഭൂമിയിലെ ഇരുണ്ട സ്ഥലങ്ങൾ നിറയെ അക്രമം നടമാടുന്നല്ലോ. 21  മർദിതർ നിരാശരായി മടങ്ങാൻ ഇടവരരുതേ;+എളിയവരും ദരിദ്രരും തിരുനാമം സ്‌തുതിക്കട്ടെ.+ 22  ദൈവമേ, എഴുന്നേറ്റ്‌ അങ്ങയുടെ കേസ്‌ വാദിക്കേണമേ. വിഡ്‌ഢികൾ ദിവസം മുഴുവൻ അങ്ങയെ നിന്ദിക്കുന്നത്‌ ഓർക്കേണമേ.+ 23  ശത്രുക്കൾ പറയുന്നതൊന്നും അങ്ങ്‌ മറക്കരുതേ. അങ്ങയെ പോരിനു വിളിക്കുന്നവരുടെ അട്ടഹാസം നിരന്തരം ഉയരുന്നല്ലോ.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “പുകയുന്നത്‌.”
അക്ഷ. “അങ്ങയുടെ സമൂഹത്തെ.”
അഥവാ “സമ്മേളനസ്ഥലത്ത്‌.”
അഥവാ “അങ്ങയുടെ വസ്‌ത്രത്തിന്റെ മടക്കുകളിൽനിന്ന്‌.”
പദാവലി കാണുക.
അഥവാ “ജ്യോതിസ്സ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം