സങ്കീർത്തനം 81:1-16

സംഗീതസംഘനായകന്‌; ഗിത്യരാഗത്തിൽ* ആസാഫ്‌+ രചിച്ചത്‌. 81  നമ്മുടെ ബലമായ ദൈവത്തിന്റെ മുമ്പാകെ സന്തോഷിച്ചാർക്കുക.+ യാക്കോബിൻദൈവത്തിനു ജയഘോഷം മുഴക്കുക.   സംഗീതം തുടങ്ങട്ടെ! തപ്പു കൊട്ടൂ!സ്വരമാധുരിയുള്ള കിന്നരവും തന്ത്രിവാദ്യവും എടുക്കൂ!   അമാവാസിനാളിൽ കൊമ്പു വിളിക്കൂ!+പൗർണമിനാളിൽ നമ്മുടെ ഉത്സവത്തിനു കൊമ്പുവിളി ഉയരട്ടെ!+   ഇത്‌ ഇസ്രായേലിനുള്ള കല്‌പനയാണ്‌,യാക്കോബിൻദൈവം നൽകിയ ആജ്ഞ!+   ദൈവം ഈജിപ്‌ത്‌ ദേശത്തിന്‌ എതിരെ പുറപ്പെട്ടപ്പോൾ+യോസേഫിനുള്ള ഒരു ഓർമിപ്പിക്കലായി ഏർപ്പെടുത്തിയതാണ്‌ അത്‌.+ ഞാൻ ഇങ്ങനെയൊരു സ്വരം* കേട്ടു, പക്ഷേ, തിരിച്ചറിഞ്ഞില്ല:   “അവന്റെ തോളിൽനിന്ന്‌ ഞാൻ ചുമട്‌ എടുത്തുമാറ്റി;+അവന്റെ കൈകൾ കൊട്ടയിൽനിന്ന്‌ സ്വതന്ത്രമാക്കി.   കഷ്ടതയിൽ നീ വിളിച്ചു, ഞാൻ നിന്നെ രക്ഷിച്ചു;+ഇടിമേഘത്തിൽനിന്ന്‌* ഞാൻ ഉത്തരമേകി.+ മെരീബയിലെ* നീരുറവിന്‌ അരികിൽവെച്ച്‌ ഞാൻ നിന്നെ പരീക്ഷിച്ചു.+ (സേലാ)   എൻ ജനമേ, കേൾക്കുക; നിങ്ങൾക്കെതിരെ ഞാൻ തെളിവ്‌ നിരത്താം. ഇസ്രായേലേ, ഞാൻ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.+   എങ്കിൽ, നിങ്ങൾക്കിടയിൽ ഒരു അന്യദൈവമുണ്ടാകില്ല;മറ്റൊരു ദേവനു മുന്നിൽ നിങ്ങൾ കുമ്പിടുകയുമില്ല.+ 10  യഹോവ എന്ന ഞാനാണു നിങ്ങളുടെ ദൈവം,ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിങ്ങളെ വിടുവിച്ച ദൈവം.+ നിങ്ങളുടെ വായ്‌ മലർക്കെ തുറക്കുക, ഞാൻ അതു നിറയ്‌ക്കും.+ 11  എന്നാൽ, എന്റെ ജനം എന്റെ വാക്കുകൾക്കു ചെവി തന്നില്ല;ഇസ്രായേൽ എനിക്കു കീഴ്‌പെട്ടിരുന്നുമില്ല.+ 12  അതിനാൽ, ഞാൻ അവരെ ദുശ്ശാഠ്യമുള്ള സ്വന്തം ഹൃദയത്തിന്റെ വഴിയേ പോകാൻ വിട്ടു;തങ്ങൾക്കു ശരിയെന്നു തോന്നിയത്‌ അവർ ചെയ്‌തു.*+ 13  എന്റെ ജനം ഞാൻ പറയുന്നതൊന്നു കേട്ടിരുന്നെങ്കിൽ!+ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ!+ 14  അവരുടെ ശത്രുക്കളെ ഞാൻ വേഗത്തിൽ കീഴടക്കിക്കൊടുത്തേനേ;അവരുടെ എതിരാളികൾക്കു നേരെ കൈ തിരിച്ചേനേ.+ 15  യഹോവയെ വെറുക്കുന്നവർ തിരുസന്നിധിയിൽ ഓച്ഛാനിച്ച്‌ നിൽക്കും;അവരുടെ ശിക്ഷ* എന്നേക്കുമുള്ളതായിരിക്കും. 16  എന്നാൽ നിങ്ങളെ,* ദൈവം മേത്തരം ഗോതമ്പുകൊണ്ട്‌ പോഷിപ്പിക്കും,+പാറയിൽനിന്നുള്ള തേൻകൊണ്ട്‌ തൃപ്‌തിപ്പെടുത്തും.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഭാഷ.”
അക്ഷ. “ഇടിമുഴക്കത്തെ മറച്ചുവെച്ചിരിക്കുന്നിടത്തുനിന്ന്‌.”
അർഥം: “കലഹം.”
അക്ഷ. “സ്വന്തം അഭിപ്രായമനുസരിച്ച്‌ അവർ നടന്നു.”
അക്ഷ. “സമയം.”
അക്ഷ. “അവനെ.” അതായത്‌, ദൈവജനത്തെ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം