സങ്കീർത്തനം 82:1-8

ആസാഫ്‌+ രചിച്ച ശ്രുതിമധുരമായ ഗാനം. 82  ദൈവം തന്റെ സഭയിൽ നിലയുറപ്പിച്ചിരിക്കുന്നു;+അത്യുന്നതൻ ദൈവങ്ങളുടെ* മധ്യേ വിധിക്കുന്നു:+   “ഇനിയും എത്ര നാൾ നിങ്ങൾ ഇങ്ങനെ നീതിരഹിതമായി വിധിക്കും?+എത്ര നാൾ നിങ്ങൾ ദുഷ്ടന്റെ പക്ഷം പിടിക്കും?+ (സേലാ)   എളിയവർക്കും അനാഥർക്കും* വേണ്ടി വാദിക്കുക.*+ നിസ്സഹായർക്കും അഗതികൾക്കും നീതി നടത്തിക്കൊടുക്കുക.+   എളിയവരെയും ദരിദ്രരെയും രക്ഷിക്കുക;ദുഷ്ടന്റെ കൈയിൽനിന്ന്‌ അവരെ മോചിപ്പിക്കുക.”   അവർക്ക്‌* ഒന്നും അറിയില്ല, ഒന്നും മനസ്സിലാകുന്നുമില്ല;+അവർ ഇരുട്ടിൽ നടക്കുന്നു;ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയാടുകയാണ്‌.+   “ഞാൻ പറഞ്ഞു: ‘നിങ്ങൾ ദൈവങ്ങളാണ്‌,*+അത്യുന്നതന്റെ മക്കൾ.   പക്ഷേ മറ്റു മനുഷ്യരെപ്പോലെ നിങ്ങളും മരിക്കും;+മറ്റു പ്രഭുക്കന്മാരെപ്പോലെ നിങ്ങളും വീഴും!’”+   ദൈവമേ എഴുന്നേൽക്കേണമേ, ഭൂമിയെ വിധിക്കേണമേ;+സകല ജനതകളും അങ്ങയുടേതല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തെപ്പോലെയുള്ളവരുടെ.”
അഥവാ “പിതാവില്ലാത്ത കുട്ടികൾക്കും.”
അഥവാ “എളിയവരെയും അനാഥരെയും വിധിക്കുക.”
അതായത്‌, 1-ാം വാക്യത്തിലെ “ദൈവങ്ങൾ.”
അഥവാ “ദൈവത്തെപ്പോലെയുള്ളവരാണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം