സങ്കീർത്തനം 95:1-11

95  വരൂ! സന്തോഷാരവങ്ങളോടെ യഹോവയെ സ്‌തുതിക്കാം! നമ്മുടെ രക്ഷയുടെ പാറയ്‌ക്കു+ ജയഘോഷം മുഴക്കാം.   നമുക്കു തിരുസന്നിധിയിൽ ചെന്ന്‌ നന്ദി അർപ്പിക്കാം,+തിരുമുമ്പിൽ പാട്ടു പാടാം, ജയഘോഷം മുഴക്കാം.   യഹോവ മഹാനായ ദൈവമല്ലോ;മറ്റെല്ലാ ദൈവങ്ങൾക്കും മീതെ മഹാരാജൻ.+   ഭൂമിയുടെ ആഴങ്ങൾ തൃക്കൈയിലല്ലോ;കൊടുമുടികൾ ദൈവത്തിനു സ്വന്തം.+   സമുദ്രം ദൈവത്തിന്റേത്‌, ദൈവമല്ലോ അത്‌ ഉണ്ടാക്കിയത്‌;+കരയെ രൂപപ്പെടുത്തിയതും ആ കരങ്ങൾതന്നെ.+   വരൂ! നമുക്ക്‌ ആരാധിക്കാം, കുമ്പിടാം;നമ്മെ ഉണ്ടാക്കിയ യഹോവയുടെ മുന്നിൽ മുട്ടുകുത്താം.+   അവനല്ലോ നമ്മുടെ ദൈവം;നമ്മൾ ദൈവത്തിന്റെ മേച്ചിൽപ്പുറത്തുള്ളവർ,ദൈവം പരിപാലിക്കുന്ന ആടുകൾ.+ ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+   മെരീബയിലെപ്പോലെ,* വിജനഭൂമിയിലെ മസ്സാദിനത്തിലെപ്പോലെ,*+നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്‌;+   നിങ്ങളുടെ പൂർവികർ അന്ന്‌ എന്നെ പരീക്ഷിച്ചു;+ഞാൻ ചെയ്‌തതെല്ലാം കണ്ടിട്ടും അവർ എന്നെ വെല്ലുവിളിച്ചു.+ 10  എനിക്ക്‌ 40 വർഷത്തേക്ക്‌ ആ തലമുറയെ അറപ്പായിരുന്നു; ഞാൻ പറഞ്ഞു: “ഈ ജനം എപ്പോഴും വഴിതെറ്റിപ്പോകുന്ന ഹൃദയമുള്ളവർ;ഇവർ എന്റെ വഴികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.” 11  അതുകൊണ്ട്‌, “അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല”+ എന്ന്‌ ഞാൻ കോപത്തോടെ സത്യം ചെയ്‌തു.

അടിക്കുറിപ്പുകള്‍

അർഥം: “കലഹം.”
“മസ്സാ” അർഥം: “പരീക്ഷിക്കൽ; പരീക്ഷ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം