സെഖര്യ 10:1-12

10  “വസന്തകാലത്തെ മഴയ്‌ക്കായി യഹോവയോട്‌ അപേക്ഷിക്കുക. യഹോവയാണു കാർമേഘങ്ങൾ ഉണ്ടാക്കുന്നത്‌;മനുഷ്യർക്കുവേണ്ടി മഴ പെയ്യിക്കുന്നത്‌;+എല്ലാവർക്കുംവേണ്ടി നിലത്ത്‌ ചെടികൾ മുളപ്പിക്കുന്നത്‌.   കുലദൈവപ്രതിമകൾ* വഞ്ചനയോടെ* സംസാരിച്ചു;ഭാവി പറയുന്നവർ ഒരു നുണ ദർശിച്ചിരിക്കുന്നു. ഒരു ഗുണവുമില്ലാത്ത സ്വപ്‌നങ്ങളെക്കുറിച്ച്‌ അവർ സംസാരിക്കുന്നു;അവർ ആശ്വസിപ്പിക്കാൻ നോക്കുന്നെങ്കിലും ഒരു പ്രയോജനവുമില്ല. അതുകൊണ്ട്‌ അവർ ആടുകളെപ്പോലെ അലഞ്ഞുതിരിയും. ഇടയനില്ലാത്തതുകൊണ്ട്‌ അവർ കഷ്ടപ്പെടും.   ഇടയന്മാരോട്‌ എനിക്കു കടുത്ത കോപം തോന്നുന്നു;ക്രൂരരായ നേതാക്കളോടു* ഞാൻ കണക്കു ചോദിക്കും.സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ആട്ടിൻപറ്റമായ യഹൂദാഗൃഹത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു;+ദൈവം അവരെ തന്റെ തലയെടുപ്പുള്ള പടക്കുതിരയാക്കിയിരിക്കുന്നു.   പ്രധാനി* ദൈവത്തിൽനിന്ന്‌ വരുന്നു;പിന്തുണയേകുന്ന ഭരണാധികാരി* ദൈവത്തിൽനിന്ന്‌ വരുന്നു;യോദ്ധാക്കളുടെ വില്ലു ദൈവത്തിൽനിന്ന്‌ വരുന്നു;മേൽനോട്ടം വഹിക്കുന്നവരെല്ലാം* ദൈവത്തിൽനിന്ന്‌ വരുന്നു;അവരെല്ലാം ദൈവത്തിൽനിന്ന്‌ വരുന്നു.   അവർ പടയാളികളെപ്പോലെയാകും,യുദ്ധത്തിൽ തെരുവിലെ ചെളി ചവിട്ടിക്കൂട്ടും. യഹോവ അവരുടെകൂടെയുള്ളതുകൊണ്ട്‌ അവർ യുദ്ധം ചെയ്യും;+കുതിരക്കാർ നാണിച്ചുപോകും.+   ഞാൻ യഹൂദാഗൃഹത്തെ ഉന്നതമാക്കും;യോസേഫുഗൃഹത്തെ രക്ഷിക്കും.+ ഞാൻ അവരോടു കരുണ കാണിച്ച്‌അവരെ തിരിച്ചുകൊണ്ടുവരും.+ഞാൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലാത്തവരെപ്പോലെയാകും അവർ;+ഞാൻ അവരുടെ ദൈവമായ യഹോവയാണ്‌, ഞാൻ അവരുടെ വിളി കേൾക്കും.   എഫ്രയീമിലുള്ളവർ വീരയോദ്ധാക്കളെപ്പോലെയാകും;വീഞ്ഞു കുടിച്ചിട്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും.+ അവരുടെ മക്കൾ ഇതു കണ്ട്‌ സന്തോഷിക്കും;അവരുടെ ഹൃദയം യഹോവയിൽ ആഹ്ലാദിക്കും.+   ‘ഞാൻ അവരെ ചൂളമടിച്ച്‌ വിളിച്ചുകൂട്ടും;ഞാൻ അവരെ മോചിപ്പിക്കും,+ അവർ അസംഖ്യമാകും;അവരുടെ എണ്ണം കുറഞ്ഞുപോകില്ല.   ഞാൻ അവരെ വിത്തുപോലെ ജനങ്ങൾക്കിടയിൽ വിതറിയാലുംഅവർ ദൂരദേശങ്ങളിൽവെച്ച്‌ എന്നെ ഓർക്കും;അവർ പുതുചൈതന്യത്തോടെ മക്കളോടൊപ്പം തിരിച്ചുവരും. 10  ഞാൻ അവരെ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ തിരിച്ചുകൊണ്ടുവരും;അസീറിയയിൽനിന്ന്‌ കൂട്ടിച്ചേർക്കും.+ഞാൻ അവരെ ഗിലെയാദ്‌+ ദേശത്തേക്കും ലബാനോൻ+ ദേശത്തേക്കും കൊണ്ടുവരും;അവർക്കെല്ലാം താമസിക്കാൻ അവിടെ സ്ഥലം തികയാതെവരും. 11  അവൻ സമുദ്രത്തിന്റെ സ്വസ്ഥത നശിപ്പിച്ച്‌ കടന്നുപോകും;അവൻ അതിലെ തിരകളെ അടിച്ചമർത്തും;+നൈൽ നദിയുടെ ആഴങ്ങൾ വറ്റിപ്പോകും; അസീറിയയുടെ അഹങ്കാരം ശമിക്കും;ഈജിപ്‌തിന്റെ ചെങ്കോൽ നഷ്ടപ്പെടും.+ 12  യഹോവ എന്ന ഞാൻ അവരെ ഉന്നതരാക്കും;+അവർ എന്റെ നാമത്തിൽ നടക്കും’+ എന്ന്‌ യഹോവ പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “കുടുംബദൈവങ്ങൾ; വിഗ്രഹങ്ങൾ.”
അഥവാ “നിഗൂഢമായ കാര്യങ്ങൾ; അലൗകികമായ കാര്യങ്ങൾ.”
അക്ഷ. “ആൺകോലാടുകളോട്‌.”
അക്ഷ. “കോണിലുള്ള ഗോപുരം.” പ്രമുഖനോ പ്രധാനിയോ ആയ വ്യക്തിയെ ചിത്രീകരിക്കുന്നു; ഒരു തലവൻ.
അക്ഷ. “കുറ്റി.” പിന്തുണ നൽകുന്ന ഒരാളെ ചിത്രീകരിക്കുന്നു; ഒരു ഭരണാധികാരി.
അഥവാ “പണിയെടുപ്പിക്കുന്നവരെല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം