സെഖര്യ 11:1-17

11  “ലബാനോനേ, നിന്റെ വാതിലുകൾ തുറക്കൂ,ഒരു തീ വന്ന്‌ നിന്റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ.   ജൂനിപ്പർ മരമേ, വിലപിക്കൂ! ദേവദാരു മറിഞ്ഞുവീണിരിക്കുന്നു;നിന്റെ പ്രൗഢിയാർന്ന വൃക്ഷങ്ങൾ നശിച്ചുപോയി! ബാശാനിലെ ഓക്ക്‌ മരങ്ങളേ, വിലപിക്കൂ!ഇടതൂർന്ന വനം ഇല്ലാതായിരിക്കുന്നു!   ശ്രദ്ധിക്കൂ! അതാ, ഇടയന്മാർ നിലവിളിക്കുന്നു;അവരുടെ പ്രൗഢി ഇല്ലാതായല്ലോ. അതാ, യുവസിംഹങ്ങൾ* ഗർജിക്കുന്നു;യോർദാൻതീരത്തെ കുറ്റിക്കാടുകൾ നശിച്ചുപോയല്ലോ.  “എന്റെ ദൈവമായ യഹോവ പറയുന്നു: ‘അറുക്കാനുള്ള ആടുകളെ മേയ്‌ക്കുക.+  അവയെ വാങ്ങിയവർ അവയെ അറുക്കുന്നെങ്കിലും+ അവർക്കു ശിക്ഷ ലഭിക്കുന്നില്ല. അവയെ വിൽക്കുന്നവർ,+ “യഹോവയ്‌ക്കു സ്‌തുതി ലഭിക്കട്ടെ, ഞാൻ പണക്കാരനാകുമല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക്‌ അവയോടു കരുണ തോന്നുന്നില്ല.’+  “‘ദേശത്ത്‌ താമസിക്കുന്നവരോടു ഞാൻ ഇനി കരുണ കാണിക്കില്ല’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ ഓരോരുത്തരെയും അവരുടെ അയൽക്കാരന്റെയും രാജാവിന്റെയും കൈയിൽ ഏൽപ്പിക്കും. അവർ ദേശം തകർത്തുകളയും. എന്നാൽ ഞാൻ ആരെയും അവരുടെ കൈയിൽനിന്ന്‌ രക്ഷിക്കില്ല.’”  ദുരിതം അനുഭവിക്കുന്ന ആടുകളേ, നിങ്ങൾക്കുവേണ്ടി ഞാൻ അറുക്കാനുള്ള ആടുകളെ മേയ്‌ക്കാൻ തുടങ്ങി.+ ഞാൻ രണ്ടു കോൽ എടുത്തു; ഒന്നിനു പ്രീതി എന്നും മറ്റേതിന്‌ ഐക്യം എന്നും പേരിട്ടു.+ അങ്ങനെ ഞാൻ ആട്ടിൻപറ്റത്തെ മേയ്‌ക്കാൻ തുടങ്ങി.  ഒരു മാസത്തിനകം ഞാൻ മൂന്ന്‌ ഇടയന്മാരെ പിരിച്ചുവിട്ടു. എനിക്ക്‌ അവരുടെ പ്രവൃത്തികൾ സഹിക്കാനായില്ല, അവർക്ക്‌ എന്നെയും തീരെ ഇഷ്ടമില്ലായിരുന്നു.  ഞാൻ പറഞ്ഞു: “ഇനി ഞാൻ നിങ്ങളെ മേയ്‌ക്കില്ല. ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ബാക്കിയുള്ളവ പരസ്‌പരം കടിച്ചുകീറട്ടെ.” 10  ഞാൻ പ്രീതി എന്ന കോൽ എടുത്ത്‌ ഒടിച്ചുകളഞ്ഞു,+ സകല ജനങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി അസാധുവാക്കി. 11  അന്നു ഞാൻ അങ്ങനെ ചെയ്യുന്നതു കണ്ടപ്പോൾ, ദുരിതം അനുഭവിക്കുന്ന ആടുകൾക്ക്‌ അത്‌ യഹോവ പറഞ്ഞതാണെന്നു മനസ്സിലായി. 12  ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു ശരിയെന്നു തോന്നുന്നെങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലിയായി 30 വെള്ളിനാണയം തന്നു.*+ 13  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അതു ഖജനാവിനു നേരെ എറിയുക. അവർ എന്റെ വിലയായി കണക്കാക്കിയ ‘വലിയൊരു’ തുകയല്ലേ അത്‌?”+ അങ്ങനെ ഞാൻ ആ 30 വെള്ളിനാണയം യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്ക്‌ എറിഞ്ഞു.+ 14  പിന്നെ ഞാൻ ഐക്യം എന്നു പേരുള്ള രണ്ടാമത്തെ കോൽ ഒടിച്ചുകളഞ്ഞു,+ യഹൂദയും ഇസ്രായേലും തമ്മിലുള്ള സാഹോദര്യം ഇല്ലാതാക്കി.+ 15  യഹോവ എന്നോടു പറഞ്ഞു: “ഒന്നിനും കൊള്ളാത്ത ഒരു ഇടയന്റെ പണിയായുധം എടുക്കുക.+ 16  ദേശത്ത്‌ ഒരു ഇടയൻ എഴുന്നേൽക്കാൻ ഞാൻ ഇടയാക്കും. ചാകാറായ ആടുകളെ അവൻ പരിപാലിക്കില്ല.+ അവൻ കുഞ്ഞാടുകളെ തിരയുകയോ മുറിവേറ്റവയെ ശുശ്രൂഷിക്കുകയോ എഴുന്നേറ്റുനിൽക്കാൻ ശേഷിയുള്ളവയ്‌ക്കു തീറ്റ കൊടുക്കുകയോ ഇല്ല.+ പകരം, അവൻ കൊഴുത്ത ആടുകളുടെ മാംസം തിന്നും,+ ആടുകളുടെ കുളമ്പുകൾ മുറിച്ചെടുക്കും.+ 17  ആട്ടിൻപറ്റത്തെ ഉപേക്ഷിക്കുന്ന,+ ഒരു ഗുണവുമില്ലാത്ത എന്റെ ഇടയന്റെ കാര്യം കഷ്ടം!+ അവന്റെ കൈക്കും വലതുകണ്ണിനും വാളുകൊണ്ട്‌ വെട്ടേൽക്കും. അവന്റെ കൈ പൂർണമായും ശോഷിച്ചുപോകും,അവന്റെ വലതുകണ്ണിന്റെ കാഴ്‌ച നഷ്ടപ്പെടും.”*

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
അക്ഷ. “തൂക്കിത്തന്നു.”
അക്ഷ. “വലംകണ്ണു മങ്ങും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം