ഹോശേയ 10:1-15

10  “ഇസ്രായേൽ ഒരു കാട്ടുമുന്തിരി!* അതു ഫലം കായ്‌ക്കുന്നു,+ ഫലമേറുന്നതനുസരിച്ച്‌ യാഗപീഠങ്ങളും അതു പണിതുകൂട്ടുന്നു,+നിലത്തെ വിളവേറുന്നതനുസരിച്ച്‌ അതിന്റെ പൂജാസ്‌തംഭങ്ങളുടെയും+ മോടിയേറുന്നു.   അവരുടെ ഹൃദയം കപടമാണ്‌,*അവർ കുറ്റക്കാരാണെന്നു തെളിയും. അവരുടെ യാഗപീഠങ്ങൾ തകർക്കുകയും സ്‌തംഭങ്ങൾ നശിപ്പിച്ചുകളയുകയും ചെയ്യുന്ന ഒരുവനുണ്ട്‌.   അപ്പോൾ അവർ പറയും: ‘നമുക്കു രാജാവില്ല,+ കാരണം നമ്മൾ യഹോവയെ ഭയപ്പെട്ടില്ല. ഇനി, ഒരു രാജാവുണ്ടെങ്കിൽത്തന്നെ അതുകൊണ്ട്‌ എന്തു കാര്യം?’   അവർ വെറുംവാക്കു പറയുന്നു, കള്ളസത്യം ചെയ്യുന്നു,+ ഉടമ്പടികൾ ഉണ്ടാക്കുന്നു;അവർ കല്‌പിക്കുന്ന വിധികൾ വയലിലെ ഉഴവുചാലിൽ പൊട്ടിമുളയ്‌ക്കുന്ന വിഷച്ചെടികൾപോലെയാണ്‌.+   ശമര്യയിൽ താമസിക്കുന്നവർ ബേത്ത്‌-ആവെനിലെ കാളക്കുട്ടിയെ ഓർത്ത്‌ പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത്‌ ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത്‌ സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത്‌ അവരെ വിട്ട്‌ പ്രവാസത്തിലേക്കു പോകും.   അസീറിയയിലെ മഹാരാജാവിന്‌+ ഒരു സമ്മാനമായി അതിനെ കൊണ്ടുപോകും. എഫ്രയീം നാണംകെടും,പിൻപറ്റിയ ഉപദേശം നിമിത്തം ഇസ്രായേൽ അപമാനിതയാകും.+   വെള്ളത്തിൽ വീണ മരച്ചില്ലപോലെ, ശമര്യയും അവളുടെ രാജാവും നശിച്ചുപോകും.*+   ബേത്ത്‌-ആവെനിലെ+ ആരാധനാസ്ഥലങ്ങൾ* മൺമറയും.+ അവയായിരുന്നല്ലോ ഇസ്രായേലിന്റെ പാപം.+ അവരുടെ യാഗപീഠങ്ങളിൽ മുള്ളും മുൾച്ചെടികളും വളരും.+ ജനം മലകളോട്‌, ‘ഞങ്ങളെ മൂടൂ!’ എന്നും കുന്നുകളോട്‌, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും പറയും.+   ഇസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്‌തിരിക്കുന്നു.+ അവിടെവെച്ച്‌ അവർക്കു മാറ്റമൊന്നും വന്നില്ല. ഗിബെയയിലെ യുദ്ധം അനീതിയുടെ മക്കളെ കീഴടക്കിയില്ല.* 10  എനിക്ക്‌ ഇഷ്ടമുള്ളപ്പോൾ ഞാൻ അവർക്കു ശിക്ഷണം നൽകും. അവരുടെ രണ്ടു തെറ്റുകൾ അവരുടെ മേൽ വെച്ചുകെട്ടുമ്പോൾ* ജനതകൾ അവർക്കെതിരെ സംഘടിക്കും. 11  മെതിക്കാൻ ഇഷ്ടമുള്ള, പരിശീലനം ലഭിച്ച ഒരു പശുവായിരുന്നു എഫ്രയീം.അതുകൊണ്ട്‌ അവളുടെ ഭംഗിയുള്ള കഴുത്തിൽ ഞാൻ നുകം വെച്ചില്ല. എന്നാൽ ഇപ്പോൾ ഒരാൾ എഫ്രയീമിന്റെ പുറത്തിരുന്ന്‌ അതിനെ തെളിക്കാൻ* ഞാൻ ഇടയാക്കും.+ യഹൂദ നിലം ഉഴും; യാക്കോബ്‌ അവനുവേണ്ടി നിലം നിരപ്പാക്കും. 12  യഹോവയെ അന്വേഷിക്കാൻ ഇനിയും വൈകിയിട്ടില്ല.+ അതുകൊണ്ട്‌, ദൈവം വന്ന്‌ നിങ്ങൾക്കു നീതി ഉപദേശിച്ച്‌ തരുന്നതുവരെ,+നീ നീതിയിൽ വിത്തു വിതയ്‌ക്കുക, അചഞ്ചലമായ സ്‌നേഹം കൊയ്യുക; കൃഷിയിടം ഉഴുതുമറിക്കുക.+ 13  എന്നാൽ നിങ്ങൾ ദുഷ്ടത ഉഴുത്‌ അനീതി കൊയ്‌തു.+വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു,സ്വന്തം വഴികളിലും നിന്റെ എണ്ണമറ്റ യോദ്ധാക്കളിലും നീ ആശ്രയിച്ചു. 14  നിന്റെ ജനത്തിന്‌ എതിരെ ഒരു ആരവം മുഴങ്ങും,കോട്ടമതിലുള്ള നിന്റെ നഗരങ്ങൾ തകർന്നടിയും.+ശൽമാൻ, അർബേൽഗൃഹത്തിൽ വരുത്തിയ നാശംപോലെയായിരിക്കും അത്‌.ആ യുദ്ധത്തിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാരുടെയും ശരീരം ചിന്നിച്ചിതറി കിടന്നിരുന്നു. 15  ബഥേലേ, നിന്റെ കൊടിയ ദുഷ്ടത നിമിത്തം അതായിരിക്കും നിന്നോടു ചെയ്യാൻപോകുന്നത്‌!+ സൂര്യൻ ഉദിക്കുമ്പോഴേക്കും ഇസ്രായേലിന്റെ രാജാവ്‌ വെറും ഓർമയായി മാറും.”*+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “പടർന്നുകയറുന്ന ഒരു മുന്തിരിവള്ളി.”
അഥവാ “വഴുവഴുപ്പുള്ളതാണ്‌; മിനുസമുള്ളതാണ്‌.”
അക്ഷ. “നിശ്ശബ്ദരാക്കപ്പെടും.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “നിശ്ശേഷം നശിപ്പിച്ചില്ല.”
അതായത്‌, ഒരു നുകമെന്നപോലെ അവർ ശിക്ഷ വഹിക്കുമ്പോൾ.
അഥവാ “അതിനു നുകം വെക്കാൻ.”
അക്ഷ. “നിശ്ശബ്ദനാക്കപ്പെടും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം