ഹോശേയ 4:1-19

4  ഇസ്രായേൽ ജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ,യഹോവയ്‌ക്കു ദേശവാസികളുമായി ഒരു കേസുണ്ട്‌.+കാരണം, ദേശത്ത്‌ സത്യമോ അചഞ്ചലസ്‌നേഹമോ ദൈവപരിജ്ഞാനമോ ഇല്ല.+   കള്ളസത്യവും നുണയും+ ആണ്‌ എങ്ങും.കൊലപാതകവും+ മോഷണവും വ്യഭിചാരവും+ ദേശമെങ്ങും നടമാടുന്നു.ഒന്നിനു പുറകേ ഒന്നായി രക്തച്ചൊരിച്ചിൽ നടക്കുന്നു.+   അതുകൊണ്ട്‌ ദേശം വിലപിക്കും,+അവിടെ താമസിക്കുന്ന സകലരും ക്ഷയിച്ചുപോകും,കാട്ടുമൃഗങ്ങളും ആകാശത്തിലെ പക്ഷികളുംകടലിലെ മത്സ്യങ്ങളും ചത്തൊടുങ്ങും.   “എന്നാൽ ആരും അവരോടു വാദിക്കാനോ അവരെ ശാസിക്കാനോ പോകേണ്ടതില്ല,+കാരണം, പുരോഹിതനെ എതിർക്കുന്ന തരക്കാരാണു നിങ്ങളുടെ ജനം!+   നിങ്ങൾ പട്ടാപ്പകൽ ഇടറിവീഴും,രാത്രിയിൽ തട്ടിവീഴുന്നതുപോലെ പ്രവാചകനും നിങ്ങളോടൊപ്പം വീഴും. ഞാൻ നിങ്ങളുടെ അമ്മയെ നിശ്ശബ്ദയാക്കും.*   അറിവില്ലാത്തതിനാൽ എന്റെ ജനത്തെ ഞാൻ നിശ്ശബ്ദരാക്കും.* നിങ്ങൾ അറിവ്‌ നേടാൻ കൂട്ടാക്കാത്തതുകൊണ്ട്‌+എന്റെ പുരോഹിതന്മാരായിരിക്കുന്നതിൽനിന്ന്‌ ഞാൻ നിങ്ങളെയും തള്ളിക്കളയും.നിങ്ങളുടെ ദൈവത്തിന്റെ നിയമം* നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട്‌+ഞാൻ നിങ്ങളുടെ പുത്രന്മാരെയും മറന്നുകളയും.   അവരുടെ എണ്ണം പെരുകിയതനുസരിച്ച്‌ എനിക്ക്‌ എതിരെയുള്ള അവരുടെ പാപങ്ങളും പെരുകി.+ ഞാൻ അവരുടെ മഹത്ത്വത്തെ അപമാനമാക്കി മാറ്റും.*   എന്റെ ജനത്തിന്റെ പാപങ്ങളാൽ അവർ വയറു നിറയ്‌ക്കുന്നു.അതുകൊണ്ട്‌ ജനം തെറ്റു ചെയ്യാൻ അവർ കൊതിക്കുന്നു.   ജനത്തിന്റെയും പുരോഹിതന്റെയും ഗതി ഒന്നുതന്നെ;അവരുടെ പ്രവൃത്തികൾക്കു ഞാൻ കണക്കു ചോദിക്കും,അവരുടെ ചെയ്‌തികളുടെ പരിണതഫലങ്ങൾ ഞാൻ അവരുടെ മേൽ വരുത്തും.+ 10  അവർ തിന്നും, പക്ഷേ തൃപ്‌തരാകില്ല.+ അവർ വ്യഭിചരിക്കും,* പക്ഷേ എണ്ണത്തിൽ പെരുകില്ല,+കാരണം അവർക്ക്‌ യഹോവയോട്‌ ഒരു ആദരവുമില്ല. 11  വ്യഭിചാരവും* വീഞ്ഞും പുതുവീഞ്ഞുംശരി ചെയ്യാനുള്ള ആഗ്രഹം കെടുത്തിക്കളയുന്നു.*+ 12  എന്റെ ജനം മരപ്രതിമകളോട്‌ ഉപദേശം തേടുന്നു,അവരുടെ വടി* കല്‌പിക്കുന്നത്‌ അവർ ചെയ്യുന്നു; വ്യഭിചാരത്തിന്റെ* ആത്മാവ്‌ അവരെ വഴിതെറ്റിക്കുന്നു,അവർ വ്യഭിചരിച്ചുകൊണ്ട്‌, അവരുടെ ദൈവത്തിനു കീഴ്‌പെടാൻ വിസമ്മതിക്കുന്നു. 13  മലമുകളിൽ അവർ ബലി അർപ്പിക്കുന്നു.+കുന്നിന്മുകളിൽ അവർ യാഗവസ്‌തുക്കൾ ദഹിപ്പിക്കുന്നു.*ഓക്ക്‌ മരത്തിന്റെയും സ്റ്റൊറാക്‌സ്‌ മരത്തിന്റെയും എല്ലാ വൻമരങ്ങളുടെയും ചുവട്ടിൽ അവർ ആരാധന കഴിക്കുന്നു;+കാരണം അവിടെ നല്ല തണലുണ്ട്‌. അതുകൊണ്ടാണ്‌ നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നത്‌, നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നത്‌. 14  വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനു നിങ്ങളുടെ പുത്രിമാരെയോ, വ്യഭിചരിച്ചതിനു നിങ്ങളുടെ പുത്രഭാര്യമാരെയോ ഞാൻ ശിക്ഷിക്കില്ല.കാരണം, നിങ്ങളുടെ പുരുഷന്മാർ വേശ്യകളോടൊപ്പം പോകുന്നു, ആലയവേശ്യകളോടൊപ്പം അവർ ബലി അർപ്പിക്കുന്നു;വകതിരിവില്ലാത്ത ഈ ജനം+ നശിച്ചുപോകും. 15  ഇസ്രായേലേ, നീ വ്യഭിചാരം ചെയ്യുന്നെങ്കിലും+യഹൂദ ആ കുറ്റം ചെയ്യാതിരിക്കട്ടെ.+ ഗിൽഗാലിലേക്കോ+ ബേത്ത്‌-ആവെനിലേക്കോ+ നിങ്ങൾ വരരുത്‌.‘യഹോവയാണെ’ എന്നു പറഞ്ഞ്‌ സത്യം ചെയ്യരുത്‌.+ 16  ഇസ്രായേൽ മെരുക്കമില്ലാത്ത ഒരു പശുവിനെപ്പോലെയായിരിക്കുന്നു.+ വിശാലമായ മേച്ചിൽപ്പുറത്ത്‌ ഒരു ചെമ്മരിയാട്ടിൻകുട്ടിയെ മേയ്‌ക്കുന്നതുപോലെ യഹോവ ഇനി അവരെ മേയ്‌ക്കുമോ? 17  എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു.+ അവനെ അവന്റെ വഴിക്കു വിട്ടേക്കൂ! 18  മദ്യം* കുടിച്ചുവറ്റിച്ചിട്ട്‌അവർ വ്യഭിചരിക്കാൻ* തുടങ്ങുന്നു. അവളുടെ ഭരണാധികാരികൾ* അപമാനം കൊതിക്കുന്നു.+ 19  കാറ്റ്‌ അതിന്റെ ചിറകുകൊണ്ട്‌ അവളെ ചുറ്റും,*അവരുടെ ബലികൾ നിമിത്തം അവർ നാണംകെടും.”

അടിക്കുറിപ്പുകള്‍

അഥവാ “കൊല്ലും.”
അഥവാ “ഉപദേശം.” പദാവലി കാണുക.
അഥവാ “കൊല്ലും.”
മറ്റൊരു സാധ്യത “അവർ എന്റെ മഹത്ത്വത്തെ അപമാനവുമായി വെച്ചുമാറിയിരിക്കുന്നു.”
അഥവാ “കടുത്ത അസാന്മാർഗികതയിൽ ഏർപ്പെടും; വേശ്യാവൃത്തിയിൽ ഏർപ്പെടും.”
അക്ഷ. “ഹൃദയത്തെ എടുത്തുകളയുന്നു.”
അഥവാ “അസാന്മാർഗികതയും; അഴിഞ്ഞാട്ടവും.”
അഥവാ “ഭാവിഫലം പറയുന്നവന്റെ ദണ്ഡ്‌.”
അഥവാ “അസാന്മാർഗികതയുടെ; അഴിഞ്ഞാട്ടത്തിന്റെ.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുന്നു.”
അഥവാ “ഗോതമ്പ്‌ വാറ്റി ഉണ്ടാക്കിയ ബിയർ.”
അഥവാ “കടുത്ത അസാന്മാർഗികതയിൽ ഏർപ്പെടാൻ; വേശ്യാവൃത്തിയിൽ ഏർപ്പെടാൻ.”
അക്ഷ. “പരിചകൾ.”
അഥവാ “തൂത്തെറിയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം