ഹോശേയ 5:1-15

5  “പുരോഹിതന്മാരേ, ഇതു കേൾക്കൂ,+ഇസ്രായേൽഗൃഹമേ, ചെവി ചായിക്കൂ,രാജഭവനമേ, ശ്രദ്ധിക്കൂ,നിങ്ങളുടെ മേലാണു ന്യായവിധി വരുന്നത്‌.കാരണം, നിങ്ങൾ മിസ്‌പയിൽ ഒരു കെണിയുംതാബോരിനു മേൽ ഒരു വലയും ആണ്‌.+   വീണുപോകുന്നവർ* കൊല്ലുംകൊലയും നടത്തി അതിൽ മുങ്ങിത്താഴുന്നു,*അവർക്കെല്ലാം ഞാൻ മുന്നറിയിപ്പു* കൊടുക്കുന്നു.   എഫ്രയീമിനെ എനിക്ക്‌ അറിയാം,ഇസ്രായേൽ എന്റെ കൺമുന്നിൽത്തന്നെയുണ്ട്‌. എഫ്രയീമേ, നീ അഴിഞ്ഞാടി നടന്നിരിക്കുന്നു;*ഇസ്രായേൽ തന്നെത്തന്നെ കളങ്കിതയാക്കിയിരിക്കുന്നു.+   അവരുടെ ചെയ്‌തികൾ ദൈവത്തിലേക്കു മടങ്ങിവരാൻ അവരെ അനുവദിക്കുന്നില്ല.കാരണം, വ്യഭിചാരത്തിന്റെ* ആത്മാവ്‌ അവർക്കിടയിലുണ്ട്‌.+യഹോവയെ അവർ അംഗീകരിക്കുന്നില്ല.   ഇസ്രായേലിന്റെ അഹങ്കാരം അവന്‌ എതിരെ സാക്ഷി പറയുന്നു.+ഇസ്രായേലും എഫ്രയീമും തെറ്റു ചെയ്‌ത്‌ ഇടറിവീണിരിക്കുന്നു,യഹൂദയും അവരുടെകൂടെ വീണിരിക്കുന്നു.+   ആടുമാടുകളെയും കൂട്ടി അവർ യഹോവയെ അന്വേഷിച്ച്‌ പോയി.പക്ഷേ അവർക്കു ദൈവത്തെ കാണാനായില്ല. ദൈവം അവരിൽനിന്ന്‌ അകന്നുപോയിരുന്നു.+   അവർ യഹോവയെ വഞ്ചിച്ചിരിക്കുന്നു,+അവർക്ക്‌ അന്യരിൽ* മക്കൾ ജനിച്ചിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ അവരെയും അവരുടെ വസ്‌തുവകകളെയും* വിഴുങ്ങിക്കളയും.   ഗിബെയയിൽ കൊമ്പു വിളിക്കൂ,+ രാമയിൽ കാഹളം ഊതൂ!+ ബേത്ത്‌-ആവെനിൽ പോർവിളി മുഴക്കൂ!+ ബന്യാമീനേ, പിന്നാലെ ഞങ്ങളുണ്ട്‌!   എഫ്രയീമേ, ശിക്ഷാവിധിയുടെ നാളിൽ നീ പേടിപ്പെടുത്തുന്ന ഒരിടമാകും.+ ഇസ്രായേൽഗോത്രങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്ന്‌ ഞാൻ അറിയിച്ചിരിക്കുന്നു. 10  യഹൂദാപ്രഭുക്കന്മാർ അതിർ നീക്കുന്നവരെപ്പോലെയാണ്‌.+ വെള്ളംപോലെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും. 11  തന്റെ ശത്രുവിന്റെ പിന്നാലെ പോകാൻ നിശ്ചയിച്ചുറച്ചതുകൊണ്ട്‌+ എഫ്രയീം അടിച്ചമർത്തപ്പെടും.ന്യായവിധിയാൽ അവൻ ഞെരിഞ്ഞമരും. 12  കരണ്ടുതിന്നുന്ന ഒരു കീടത്തെപ്പോലെ ഞാൻ എഫ്രയീമിനെ തിന്നുകളയും,യഹൂദാഭവനം ദ്രവിച്ചുപോകാൻ ഞാൻ ഇടയാക്കും. 13  എഫ്രയീം തന്റെ രോഗവും യഹൂദ തന്റെ വ്രണവും കണ്ടപ്പോൾ,എഫ്രയീം അസീറിയയിലേക്കു+ ചെന്ന്‌ ഒരു മഹാരാജാവിന്റെ അടുത്ത്‌ ആളയച്ചു. പക്ഷേ ആ രാജാവിനു നിങ്ങളെ സുഖപ്പെടുത്താനായില്ല,നിങ്ങളുടെ വ്രണം ഭേദമാക്കാനും കഴിഞ്ഞില്ല. 14  ഞാൻ എഫ്രയീമിനു നേരെ ഒരു യുവസിംഹത്തെപ്പോലെയും,യഹൂദാഭവനത്തിനു നേരെ കരുത്തനായ ഒരു സിംഹത്തെപ്പോലെയും* ചെല്ലും. ഞാൻ അവരെ പിച്ചിച്ചീന്തും, അവരെ പിടിച്ചുകൊണ്ടുപോകും,+ആരും അവരെ രക്ഷിക്കില്ല.+ 15  ഞാൻ എന്റെ സ്ഥലത്തേക്കു മടങ്ങിപ്പോകും. അവരുടെ തെറ്റിന്റെ പരിണതഫലങ്ങൾ അവർ അനുഭവിക്കുന്നതുവരെ ഞാൻ അവിടെയുണ്ടാകില്ല.പിന്നെ അവർ എന്റെ പ്രീതി* തേടും.+ കഷ്ടതയിലാകുമ്പോൾ അവർ എന്നെ അന്വേഷിക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ധിക്കാരികൾ.”
അഥവാ “മുഴുകുന്നു.”
അഥവാ “ശിക്ഷണം.”
അഥവാ “അസാന്മാർഗികതയിൽ ഏർപ്പെട്ടിരിക്കുന്നു; വേശ്യാവൃത്തി ചെയ്‌തിരിക്കുന്നു.”
അഥവാ “അസാന്മാർഗികതയുടെ; അഴിഞ്ഞാട്ടത്തിന്റെ.”
അതായത്‌, അവിഹിതമായി. സാധ്യതയനുസരിച്ച്‌, വിദേശഭാര്യമാരിൽ ജനിച്ചതുകൊണ്ട്‌ ആ മക്കൾ ദൈവത്തിൽനിന്ന്‌ അകന്നവരായിരുന്നു.
അഥവാ “നിലങ്ങളെയും.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തെപ്പോലെയും.”
അക്ഷ. “മുഖം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം