ഹോശേയ 7:1-16

7  “ഞാൻ ഇസ്രായേലിനെ സുഖപ്പെടുത്തുമ്പോഴെല്ലാം,എഫ്രയീമിന്റെ തെറ്റും+ ശമര്യയുടെ ദുഷ്ടതയും+ വെളിപ്പെട്ടുവരുന്നു.അവർ വഞ്ചന കാട്ടുന്നു,+ കള്ളന്മാർ അതിക്രമിച്ചുകടക്കുന്നു,പുറത്ത്‌ കൊള്ളക്കാർ വിളയാടുന്നു.+   അവരുടെ ദുഷ്ടതകളെല്ലാം ഞാൻ ഓർക്കുമെന്ന്‌ അവർ ഹൃദയത്തിൽ പറയുന്നില്ല,+ അവരുടെ പ്രവൃത്തികളെല്ലാം അവർക്കു ചുറ്റുമുണ്ട്‌,അവ എന്റെ കൺമുന്നിൽത്തന്നെയുണ്ട്‌.   അവർ അവരുടെ ദുഷ്ടതയാൽ രാജാവിനെയുംവഞ്ചനയാൽ പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.   അവരെല്ലാം വ്യഭിചാരികളാണ്‌,അപ്പം ഉണ്ടാക്കുന്നവന്റെ ചുട്ടുപഴുത്ത അടുപ്പുപോലെ എരിയുന്നവരാണ്‌.കുഴച്ച മാവ്‌ പുളിക്കുന്നതുവരെ അയാൾ അതിലെ കനൽ ഇളക്കുന്നില്ല.   നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർ രോഗികളായിരിക്കുന്നു,വീഞ്ഞു കുടിച്ച്‌ അവരുടെ കോപം ആളിക്കത്തുന്നു.+ രാജാവ്‌ പരിഹാസികളുമായി കൈ കോർത്തിരിക്കുന്നു.   അടുപ്പുപോലെ എരിയുന്ന ഹൃദയവുമായാണ്‌ അവരുടെ വരവ്‌.* അപ്പം ഉണ്ടാക്കുന്നയാൾ രാത്രി മുഴുവൻ ഉറങ്ങുന്നു,രാവിലെ അടുപ്പിൽ തീ ആളിക്കത്തുന്നു.   അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ചവർ.അവരുടെ ഭരണാധികാരികളെ* അവർ വിഴുങ്ങുന്നു, അവരുടെ രാജാക്കന്മാരെല്ലാം വീണിരിക്കുന്നു,+അവരിൽ ഒരാൾപ്പോലും എന്നെ വിളിക്കുന്നില്ല.+   എഫ്രയീം, ജനതകളോട്‌ ഇടകലർന്നിരിക്കുന്നു,+ ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ്‌ അവൻ.   അന്യർ അവന്റെ ശക്തി കവർന്നിരിക്കുന്നു,+ അവനോ അത്‌ അറിയുന്നില്ല. അവന്റെ തല മുഴുവൻ നരച്ചിരിക്കുന്നു, അവനോ അതു കാണുന്നില്ല. 10  ഇസ്രായേലിന്റെ അഹങ്കാരം അവന്‌ എതിരെ സാക്ഷി പറഞ്ഞിരിക്കുന്നു,+എന്നാൽ അവർ അവരുടെ ദൈവമായ യഹോവയിലേക്കു മടങ്ങുന്നില്ല,+ഇത്രയൊക്കെയായിട്ടും അവർ ദൈവത്തിലേക്കു നോക്കുന്നില്ല. 11  എഫ്രയീം ബുദ്ധിയും ബോധവും* ഇല്ലാത്ത ഒരു പ്രാവ്‌!+ അവർ സഹായത്തിനായി ഈജിപ്‌തിനെ വിളിച്ചു,+ അസീറിയയെ ആശ്രയിച്ചു.+ 12  അവർ പോകുന്നിടത്തെല്ലാം ഞാൻ അവരുടെ മേൽ വല വിരിക്കും. ആകാശത്തെ പക്ഷികളെപ്പോലെ ഞാൻ അവരെ താഴെ വീഴിക്കും. ആ ജനത്തിനു കൊടുത്ത മുന്നറിയിപ്പുകൾക്കു ചേർച്ചയിൽ ഞാൻ അവർക്കു ശിക്ഷണം നൽകും.+ 13  അവരുടെ കാര്യം കഷ്ടം! അവർ എന്നിൽനിന്ന്‌ ഓടിപ്പോയിരിക്കുന്നല്ലോ! അവർക്കു നാശം! അവർ എന്നോടു പാപം ചെയ്‌തിരിക്കുന്നല്ലോ! അവരെ വീണ്ടെടുക്കാൻ ഞാൻ ഒരുങ്ങിയതാണ്‌. പക്ഷേ അവർ എന്നെക്കുറിച്ച്‌ നുണകൾ പറഞ്ഞിരിക്കുന്നു.+ 14  അവർ കിടക്കയിൽ കിടന്ന്‌ വിലപിക്കുന്നെങ്കിലുംസഹായത്തിനായുള്ള അവരുടെ വിളി ഹൃദയത്തിൽനിന്നുള്ളതല്ല.+ ധാന്യത്തിനും പുതുവീഞ്ഞിനും വേണ്ടി അവർ സ്വയം മുറിവേൽപ്പിക്കുന്നു.അവർ എനിക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു. 15  ഞാൻ അവർക്കു ശിക്ഷണം നൽകി, അവരുടെ കൈകളെ ബലപ്പെടുത്തി.എങ്കിലും അവർ എനിക്ക്‌ എതിരെ ഗൂഢാലോചന നടത്തുന്നു. 16  അവർ അവരുടെ വഴികൾക്കു മാറ്റം വരുത്തി; എന്നാൽ ശ്രേഷ്‌ഠമായ ഒന്നിലേക്കല്ല.*അയഞ്ഞ വില്ലുപോലെ ആശ്രയിക്കാൻ കൊള്ളാത്തവരാണ്‌ അവർ.+ നാവിന്റെ ധിക്കാരം നിമിത്തം അവരുടെ പ്രഭുക്കന്മാർ വെട്ടേറ്റ്‌ വീഴും. അങ്ങനെ അവർ ഈജിപ്‌ത്‌ ദേശത്ത്‌ ഒരു പരിഹാസപാത്രമാകും.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കുടിലപദ്ധതികളുമായി വരുന്ന അവരുടെ ഹൃദയങ്ങൾ അടുപ്പുപോലെയാണ്‌.”
അക്ഷ. “ന്യായാധിപന്മാരെ.”
അക്ഷ. “ഹൃദയവും.”
അതായത്‌, ശ്രേഷ്‌ഠമായ ഒരു ആരാധനാരീതിയിലേക്കല്ല.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം